റണ്ണൗട്ടായി കുശല്‍ മെന്‍ഡിസ് മടങ്ങി, ശ്രീലങ്കയുടെ പതനം പൂര്‍ത്തിയാക്കി പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും പുറത്താകാതെ നിന്ന് ലഞ്ചിനായി പിരിയുമ്പോള്‍ ലങ്ക വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ശ്രമകരമെങ്കിലും അപ്രാപ്യമായൊരു ലക്ഷ്യമായിരുന്നില്ല അത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഒരു 50-60 റണ്‍സ് കൂടി നേടിയാല്‍ ടീമിനെ ജയിപ്പിക്കുവാന്‍ ശേഷിയുള്ള ബാറ്റ്സ്മാന്മാര്‍ നിരോഷന്‍ ഡിക്ക്വെല്ലയിലും ദില്‍രുവന്‍ പെരേരയിലുമുണ്ടെന്നായിരുന്നു ലങ്ക കണക്ക് കൂട്ടിയത്.

എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ലഞ്ചിനു ശേഷം 102 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ കുശല്‍ മെന്‍ഡിസ് റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. 86 റണ്‍സ് നേടിയ താരത്തെ റണ്ണൗട്ടാക്കുന്നതില്‍ ജാക്ക് ലീഷാണ് പങ്കു വഹിച്ചത്. മെന്‍‍ഡിസ് പുറത്താകുമ്പോള്‍ 184 റണ്‍സാണ് ശ്രീലങ്ക നേടിയത്.

ഏറെ വൈകാതെ നിരോഷന്‍ ഡിക്ക്വെല്ലയെയും(19) റോഷെന്‍ സില്‍വയെയും(65) പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. വാലറ്റത്തില്‍ മലിന്‍ഡ പുഷ്പകുമാര പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ കൈവശമില്ലാത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.

11 റണ്‍സ് നേടിയ സുരംഗ ലക്മലിനെ പുറത്താക്കി ജാക്ക് ലീഷ് തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് മലിന്‍ഡ പുഷ്പകുമാര 42 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 284 റണ്‍സിനാണ് ശ്രീലങ്ക 86.4 ഓവറില്‍ പുറത്തായത്. 42 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ജാക്ക് ലീഷിനൊപ്പം നാല് വിക്കറ്റുമായി മോയിന്‍ അലിയും ഇംഗ്ലണ്ടിനു മികച്ച പിന്തുണ നല്‍കി.

ശ്രീലങ്കന്‍ ചെറുത്ത് നില്പുമായി കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വും

ടോപ് ഓര്‍ഡര്‍ തകര്‍ന്നു വീണുവെങ്കിലും പ്രതിരോധത്തിന്റെ മതില്‍കെട്ട് ശ്രീലങ്കയ്ക്കായി ഉയര്‍ത്തി കുശലല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും. 53/4 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ക്ക് നൈറ്റ് വാച്ച്മാന്‍ ലക്ഷന്‍ സണ്ടകനെ(7) ആദ്യം നഷ്ടമായി. തലേ ദിവസത്തെ സ്കോറിനോട് 29 റണ്‍സ് കൂടി നേടിയ ശേഷമാണ് ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

പിന്നീട് ലങ്കയുടെ പോരാട്ട വീര്യമാണ് നാലാം ദിവസത്തെ ആദ്യ സെഷനില്‍ കണ്ടത്. ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിചേര്‍ത്ത് മെന്‍ഡിസ്-സില്‍വ കൂട്ടുകെട്ട് ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയെ 164 റണ്‍സിലേക്ക് നയിച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റ് ശേഷിക്കെ ലങ്ക 163 റണ്‍സാണ് വിജയത്തിനായി നേടേണ്ടത്.

കുശല്‍ മെന്‍ഡിസ് 77 റണ്‍സും റോഷെന്‍ സില്‍വ 37 റണ്‍സും നേടിയാണ് മത്സരത്തില്‍ ശ്രീലങ്കയെ തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവരുന്നത്. ജാക്ക് ലീഷിനാണ് ഇന്ന് വീണ ഏക വിക്കറ്റ് നേടാനായത്.

46 റണ്‍സിന്റെ നേരിയ ലീഡ് നേടി ശ്രീലങ്ക, രണ്ടാം ടെസ്റ്റ് ആവേശകരമായ നിലയില്‍

ശ്രീലങ്ക-ഇംഗ്ലണ്ട് ടീമുകളുടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം ആവേശകരമായ നിലയില്‍. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 290 റണ്‍സിനു പുറത്താക്കിയ ശേഷം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ന് 336 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ 46 റണ്‍സിന്റെ ലീഡ് മാത്രമേ ലങ്കയ്ക്ക് നേടാനായുള്ളു എന്നതില്‍ ഇംഗ്ലണ്ടിനും ആശ്വസിക്കാം.

റോഷെന്‍ സില്‍വയും വാലറ്റവും നടത്തിയ ചെറുത്ത് നില്പിനൊപ്പം ഓപ്പണര്‍ ദിമുത് കരുണാരത്നേ, ധനന്‍ജയ ഡിസില്‍വ എന്നിവരുടെ പ്രകടനങ്ങളുമാണ് ലങ്കയ്ക്ക് ലീഡ് നല്‍കിയത്. 85 റണ്‍സ് നേടിയ റോഷെന്‍ സില്‍വ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണപ്പോള്‍ ലങ്ക 103 ഓവറില്‍ നിന്ന് 336 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു.

ഒരു ഘട്ടത്തില്‍ 165/6 എന്ന നിലയിലേക്ക് വീണ ശേഷമാണ് ശ്രീലങ്ക ലീഡ് നേടുന്ന രീതിയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ദിമുത് കരുണാരത്നേ 63 റണ്‍സ് നേടിയപ്പോള്‍ ധനന്‍ജയ ഡിസില്‍വ 59 റണ്‍സ് നേടി. അകില ധനന്‍ജയ പത്താമനായി ഇറങ്ങി 31 റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദും ജാക്ക് ലീഷും 3 വിക്കറ്റ് വീതം നേടിയപ്പോള്‍ മോയിന്‍ അലിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഒരോവര്‍ നേരിട്ട ഇംഗ്ലണ്ട് റണ്ണൊന്നും എടുക്കാതെ നില്‍ക്കുകയാണ്. ജാക്ക് ലീഷും റോറി ബേണ്‍സും ആണ് ക്രീസില്‍ നില്‍ക്കുന്നത്.

നാട്ടില്‍ നാണംകെട്ട് ബംഗ്ലാദേശ്, മൂന്നാം ദിവസം ടെസ്റ്റ് ജയിച്ച് ശ്രീലങ്ക

ധാക്ക ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ നാണംകെടുത്തി ലങ്ക. മത്സരത്തില്‍ 215 റണ്‍സിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ അകില ധനന്‍ജയയും 4 വിക്കറ്റുമായി രംഗന ഹെരാത്തുമാണ് ലങ്കയുടെ വിജയം ഉറപ്പാക്കിയത്. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 226 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. 339 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 123 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

200/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക മൂന്നാം ദിവസം 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. 21 റണ്‍സ് നേടിയ സുരംഗ ലക്മലിനെയും രംഗന ഹെരാത്തിനെയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി തൈജുല്‍ ഇസ്ലാം ലങ്കയുടെ രണ്ടാം ഇന്നിംഗ്സിനു വിരാമമിട്ടു. 70 റണ്‍സ് നേടി രോഷെന്‍ സില്‍വ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാലും മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും വിക്കറ്റ് നേടി. മെഹ്ദി ഹസനാണ് രണ്ട് വിക്കറ്റ്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിനു രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റ് നഷ്ടം ആരംഭിച്ചു. തമീം ഇക്ബാലിനെ പുറത്താക്കി ദില്‍രുവന്‍ പെരേരയാണ് ആദ്യ വിക്കറ്റ് നേടിയത്. പിന്നീടുള്ള 3 വിക്കറ്റുകള്‍ ഹെരാത്ത് വീഴ്ത്തിയപ്പോള്‍ അടുത്ത അഞ്ച് വിക്കറ്റുകള്‍ക്കുടമ അരങ്ങേറ്റക്കാരന്‍ അകില ധനന്‍ജയ ആയിരുന്നു. സ്കോര്‍ 123ല്‍ തൈജുല്‍ ഇസ്ലാമിനെയും പുറത്താക്കി ഹെരാത്ത് തന്റെ നാലാം വിക്കറ്റും ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയവും നേടിക്കൊടുത്തു.

33 റണ്‍സ് നേടിയ മോമിനുള്‍ ഹക്കാണ് ടോപ് സ്കോറര്‍. രോഷെന്‍ സില്‍വ കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലങ്കയുടെ ലീഡ് 300 കടന്നു, രണ്ടാം ദിവസം വീണത് 14 വിക്കറ്റുകള്‍

ആദ്യ ദിവസത്തേതിനു സമാനമായി ധാക്കയില്‍ രണ്ടാം ദിവസവും ബൗളര്‍മാരുടെ ആധിപത്യം. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സ് പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 112 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ദിവസം 200/8 എന്ന നിലയിലാണ്. മത്സരത്തില്‍ ശ്രീലങ്കയുടെ ആകെ ലീഡ് 312 ആയിട്ടുണ്ട്.

തലേ ദിവസത്തെ സ്കോറായ 56/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ 107/5 എന്ന നിലയിലേക്ക് എത്തുകയും പിന്നീട് 3 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അകില ധനന്‍ജയയാണ് ബംഗ്ലാദേശിനെ നാണക്കേടിലേക്ക് തള്ളിയിട്ടത്. 38 റണ്‍സുമായി മെഹ്‍ദി ഹസന്‍ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത് രോഷെന്‍ സില്‍വയാണ്. 58 റണ്‍സുമായി രോഷെന്‍ ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 30 റണ്‍സ് നേടി ദിനേശ് ചന്ദിമലും 32 റണ്‍സ് നേടിയ ഓപ്പണര്‍ ദിമുത് കരുണാരത്നേയുമാണ് ശ്രീലങ്കയ്ക്കായി റണ്‍സ് കണ്ടെത്തിയത്. രോഷെന്‍ സില്‍വയ്ക്ക് കൂട്ടായി ഏഴ് റണ്‍സുമായി സുരംഗ ലക്മല്‍ ആണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിലും രോഷെന്‍ അര്‍ദ്ധ ശതകം നേടിയിരുന്നു.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും തൈജുല്‍ ഇസ്ലാം മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിരിച്ചടിച്ച് ലങ്ക, ആദ്യ ദിവസം വീണത് 14 വിക്കറ്റുകള്‍

222 റണ്‍സിനു പുറത്തായ ശേഷം ധാക്ക ടെസ്റ്റിന്റെ ഒന്നാം ദിവസം തിരിച്ചടിച്ച് ലങ്ക. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 56/4 എന്ന നിലയിലാണ് ആതിഥേയരായ ബംഗ്ലാദേശ്. ലിറ്റണ്‍ ദാസ്(24*), മെഹ്ദി ഹസന്‍(5*) എന്നിവരാണ് ക്രീസില്‍. ലങ്കയുടെ സ്കോറായ 222 റണ്‍സിനു 166 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ബംഗ്ലാദേശ്. തമീം ഇക്ബാല്‍, മുഷ്ഫികുര്‍ റഹീം എന്നിവരെ പുറത്താക്കി സുരംഗ ലക്മല്‍ ആണ് ലങ്കന്‍ ബൗളിംഗിനെ നയിച്ചത്. ദില്‍രുവന്‍ പെരേര ഇമ്രുല്‍ കൈസിനെ(19) മടക്കിയയ്ക്കുകയായിരുന്നു. തമീമിനെ പുറത്താക്കി ലക്മല്‍ തന്റെ 100ാം ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അബ്ദുര്‍ റസാഖും തൈജുല്‍ ഇസ്ലാമും നാല് വീതം വിക്കറ്റ് വീഴ്ത്തി 222 റണ്‍സിനു പുറത്താക്കുകയായിരുന്നു. ലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ് 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ രോഷെന്‍ സില്‍വ 56 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മടങ്ങി വരവ് ഉജ്ജ്വലമാക്കി അബ്ദുര്‍ റസാഖ്, ശ്രീലങ്ക 222 റണ്‍സിനു ഓള്‍ഔട്ട്

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കി ബംഗ്ലാദേശിന്റെ അബ്ദുര്‍ റസാഖ്. സ്പിന്നിനു ആനുകൂല്യമുള്ള പിച്ചില്‍ ഇരുവശത്ത് നിന്നും സ്പിന്‍ ആക്രമണത്തോടെയാണ് ബംഗ്ലാദേശ് ശ്രീലങ്കയെ നേരിട്ടത്. മെഹ്ദി ഹസനും നാല് വര്‍ഷത്തിനു ശേഷം ആദ്യ ടെസ്റ്റ് കളിക്കുന്ന അബ്ദുര്‍ റസാഖുമാണ് ബംഗ്ലാദേശിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതത്. ദിമുത് കരുണാരത്നയെ ലിറ്റണ്‍ ദാസ് സ്റ്റംപ് ചെയ്തപ്പോള്‍ തന്റെ ടെസ്റ്റിലെ മടങ്ങി വരവ് റസാഖ് ആഘോഷമാക്കി.

19 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വയെ തൈജുല്‍ ഇസ്ലാം പുറത്താക്കിയപ്പോള്‍ കുശല്‍ മെന്‍ഡിസ് അടക്കം മൂന്ന് വിക്കറ്റ് പിന്നീട് റസാഖിനു സ്വന്തമായിരുന്നു. 28ാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ധനുഷ്ക ഗുണതിലകയെയും ദിനേശ് ചന്ദിമലിനെയും പുറത്താക്കിയ റസാഖ് 68 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസിന്റെ ചെറുത്ത് നില്പും അവസാനിപ്പിച്ചു.

പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി രോഷെന്‍ സില്‍വയാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ദില്‍രുവന്‍ പെരേര(31), അകില ധനന്‍ജയ(20) എന്നിവരും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തു. 56 റണ്‍സ് നേടിയ രോഷന്‍ സില്‍വ പുറത്തായപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 222 റണ്‍സില്‍ അവസാനിച്ചു.

റസാഖിനു പുറമേ തൈജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമാണ് ബംഗ്ലാദേശിനായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലീഡ് 9 റണ്‍സ് അകലെ, കുശല്‍ മെന്‍ഡിസിനും ധനന്‍ജയ ഡിസില്‍വയ്ക്കും ഇരട്ട ശതകം നഷ്ടം

ചിറ്റഗോംഗ് ടെസ്റ്റില്‍ മികച്ച മറുപടിയുമായി ശ്രീലങ്ക. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് സ്കോറായ 513 റണ്‍സിനു 9 റണ്‍സ് പിന്നിലായി 504/3 എന്ന നിലയിലാണ് ശ്രീലങ്ക നില്‍ക്കുന്നത്. 87 റണ്‍സുമായി രോഷെന്‍ സില്‍വയും 37 റണ്‍സ് നേടി ദിനേഷ് ചന്ദിമലുമാണ് ക്രീസില്‍ നില്‍ക്കുന്നത്. മുസ്തഫിസുര്‍ റഹ്മാനും തൈജുല്‍ ഇസ്ലാമും ബംഗ്ലാദേശിനായി ഓരോ വിക്കറ്റ് നേടി.

കുശല്‍ മെന്‍ഡിസിനും ധനന്‍ജയ ഡിസില്‍വയ്ക്കും ഇരട്ട ശതകങ്ങള്‍ നഷ്ടമായതാണ് മൂന്നാം ദിവസത്തെ പ്രത്യേകത. 187/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം രണ്ടാം വിക്കറ്റില്‍ 308 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 173 റണ്‍സ് നേടിയ ധനന്‍ജയ ഡി സില്‍വയെയാണ് ടീമിനു മൂന്നാം ദിവസം നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ 107 റണ്‍സ് മെന്‍ഡിസ്-രോഷെന്‍ സില്‍വ സഖ്യം നേടിയ ശേഷമാണ് ഇരട്ട ശതകത്തിനു 4 റണ്‍സ് അകലെ വെച്ച് കുശല്‍ മെന്‍ഡിസ് പുറത്തായത്.

പിന്നീട് രോഷെന്‍-ചന്ദിമല്‍ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ 89 റണ്‍സ് കൂട്ടിചേര്‍ത്ത് ശ്രീലങ്കയെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 504/3 എന്ന നിലയില്‍ എത്തിച്ചു. അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കില്‍ മത്സരം സമനിലയിലാവും അവസാനിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version