റണ്ണൗട്ടായി കുശല്‍ മെന്‍ഡിസ് മടങ്ങി, ശ്രീലങ്കയുടെ പതനം പൂര്‍ത്തിയാക്കി പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും പുറത്താകാതെ നിന്ന് ലഞ്ചിനായി പിരിയുമ്പോള്‍ ലങ്ക വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ശ്രമകരമെങ്കിലും അപ്രാപ്യമായൊരു ലക്ഷ്യമായിരുന്നില്ല അത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഒരു 50-60 റണ്‍സ് കൂടി നേടിയാല്‍ ടീമിനെ ജയിപ്പിക്കുവാന്‍ ശേഷിയുള്ള ബാറ്റ്സ്മാന്മാര്‍ നിരോഷന്‍ ഡിക്ക്വെല്ലയിലും ദില്‍രുവന്‍ പെരേരയിലുമുണ്ടെന്നായിരുന്നു ലങ്ക കണക്ക് കൂട്ടിയത്.

എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ലഞ്ചിനു ശേഷം 102 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ കുശല്‍ മെന്‍ഡിസ് റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. 86 റണ്‍സ് നേടിയ താരത്തെ റണ്ണൗട്ടാക്കുന്നതില്‍ ജാക്ക് ലീഷാണ് പങ്കു വഹിച്ചത്. മെന്‍‍ഡിസ് പുറത്താകുമ്പോള്‍ 184 റണ്‍സാണ് ശ്രീലങ്ക നേടിയത്.

ഏറെ വൈകാതെ നിരോഷന്‍ ഡിക്ക്വെല്ലയെയും(19) റോഷെന്‍ സില്‍വയെയും(65) പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. വാലറ്റത്തില്‍ മലിന്‍ഡ പുഷ്പകുമാര പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ കൈവശമില്ലാത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.

11 റണ്‍സ് നേടിയ സുരംഗ ലക്മലിനെ പുറത്താക്കി ജാക്ക് ലീഷ് തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് മലിന്‍ഡ പുഷ്പകുമാര 42 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 284 റണ്‍സിനാണ് ശ്രീലങ്ക 86.4 ഓവറില്‍ പുറത്തായത്. 42 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ജാക്ക് ലീഷിനൊപ്പം നാല് വിക്കറ്റുമായി മോയിന്‍ അലിയും ഇംഗ്ലണ്ടിനു മികച്ച പിന്തുണ നല്‍കി.

ഇംഗ്ലണ്ടിനായി പൊരുതി നോക്കി സാം കറന്‍, ദില്‍രുവന്‍ പെരേരയ്ക്ക് മുന്നില്‍ വീണ്ടും തകര്‍ന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 285 റണ്‍സില്‍ അവസാനിപ്പിച്ച് ലങ്കയുടെ ബൗളര്‍മാര്‍. ദില്‍രുവന്‍ പെരേരയും മലിന്‍ഡ പുഷ്പകുമാരയും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒന്നാം ദിവസം തന്നെ തകരുകയായിരുന്നു. പെരേര നാലും പുഷ്പകുമാര മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അകില ധനന്‍ജയയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

75.4 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര പിടിച്ചു നിന്നത്. ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറിയത് സാം കറന്‍ ആണ്. വാലറ്റത്തില്‍ ആദില്‍ റഷീദിനൊപ്പം എട്ടാം വിക്കറ്റില്‍ 45 നിര്‍ണ്ണായക റണ്‍സ് ആണ് കറന്‍ നേടിയത്. കറന്‍ 64 റണ്‍സ് നേടിയപ്പോള്‍ ആദില്‍ റഷീദ് 31 റണ്‍സ് നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് കറന്‍ പുറത്തായത്.

ജോസ് ബട്‍ലര്‍ 63 റണ്‍സ് നേടിയപ്പോള്‍ റോറി ബേണ്‍സ് 43 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 26/1 എന്ന നിലയിലാണ്. ജാക്ക് ലീഷ് 6 റണ്‍സ് നേടിയ കൗശല്‍ സില്‍വയെ പുറത്താക്കിയപ്പോള്‍ ദിമുത് കരുണാരത്നേ(19*), മലിന്‍ഡ പുഷ്പകുമാര(1*) എന്നിവരാണ് ശ്രീലങ്കയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version