ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കളിച്ചത് സ്കൂള്‍ കുട്ടികളെ പോലെ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം യൂണിവേഴ്സിറ്റി ടീമും സ്കൂള്‍ ടീമും തമ്മിലുള്ള മത്സരം പോലെയാണ് തോന്നിയതെന്ന് പറഞ്ഞ് റമീസ് രാജ. ശിഖര്‍ ധവാന്റെ നേൃത്വത്തിലുള്ള ഇന്ത്യന്‍ യുവ നിര ശ്രീലങ്കയെ തച്ചുതകര്‍ത്തപ്പോള്‍ വലിയ അന്തരം ഇരു ടീമുകളിലെയും പ്രകടനത്തിൽ കാണാനായി എന്ന് റമീസ് രാജ പറഞ്ഞു.

ശ്രീലങ്കന്‍ ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും അധികം വൈകുന്നതിന് മുമ്പ് ബോര്‍ഡും താരങ്ങളും ടീം മാനേജ്മെന്റും പ്രതിവിധികള്‍ കണ്ടെത്തണമെന്നും റമീസ് രാജ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരെ ഫ്ലാറ്റ് പിച്ചാണ് തയ്യാറാക്കിയതെങ്കിലും ശ്രീലങ്കയ്ക്ക് വലിയൊരു സ്കോര്‍ നേടാനായില്ലെന്നും ഇന്ത്യന്‍ സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്നറിയാതെ ടീം പതറുന്ന കാഴ്ചയാണ് ആദ്യ മത്സരത്തിൽ കണ്ടതെന്നു റമീസ് അഭിപ്രായപ്പെട്ടു.

ജൂലൈ 20ന് ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ ടി20 മത്സരം.

400 റൺസ് നേടേണ്ട പിച്ചിലാണ് 140ന് ടീം പുറത്തായത്, പാക്കിസ്ഥാന്റെ പ്രകടനത്തെ വിമര്‍ശിച്ച് റമീസ് രാജ

ഇംഗ്ലണ്ടിന്റെ പുതുമുഖ നിരയ്ക്കെതിരെ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്റെ ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് റമീസ് രാജ. 400 റൺസ് നേടേണ്ട പിച്ചിലാണ് ടീം 140 റൺസിന് പുറത്തായതെന്നും തീര്‍ത്തും ദുരന്തമായിരുന്നു പാക്കിസ്ഥാന്റെ മത്സരത്തിലെ പ്രകടനമെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ബി ടീമിനോടാണ് ഈ ദയനീയ പരാജയം എന്നത് ഓര്‍ക്കണമെന്നും ഈ പിച്ചിൽ ബൗളര്‍മാര്‍ക്ക് പിന്തുണയായി ഒന്നുമില്ലായിരുന്നുവെന്നും പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്നും റമീസ് രാജ വ്യക്തമാക്കി. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ വിക്കറ്റ് നഷ്ടമാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ നാലും അഞ്ചും വിക്കറ്റ് നഷ്ടപ്പെട്ടത് ടെക്നിക്ക് ഇല്ലാത്തതിനാലാണ് സംഭവിച്ചതെന്നും റമീസ് രാജ ആരോപിച്ചു.

ഇത്തരം ഏകപക്ഷീയമായ പരമ്പരകള്‍ വെറും തമാശയാണ് – റമീസ് രാജ

പാക്കിസ്ഥാനും സിംബാബ്‍വേയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വെറും തമാശയായാണ് തോന്നുന്നതെന്ന് പറഞ്ഞ് റമീസ് രാജ. രണ്ട് ടെസ്റ്റുകളിലും സിംബാബ്‍വേയ്ക്ക് പാക്കിസ്ഥാന് മുന്നില്‍ ചെറുത്ത്നില്പ് പോലും ഉയര്‍ത്താനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിജയം കൈവരിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെയാണ്.

ഇത്തരം മത്സരങ്ങള്‍ കാണികളെ മറ്റു കായിക ഇനങ്ങളിലേക്ക് നീങ്ങുവാന്‍ പ്രേരിപ്പിക്കുമെന്നാണ് റമീസ് രാജ വ്യക്തമാക്കിയത്. മൂന്ന് ദിവസത്തില്‍ അവസാനിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ വെറും നിരാശാജനകമായ കാര്യമാണെന്നും റമീസ് പറഞ്ഞു.

സിംബാബ്‍വേ കുറച്ച് കാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാതെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റമീസ് അഭിപ്രായപ്പെട്ടു.

സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 വിജയം ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

പാക്കിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള 2-1ന്റെ ടി20 വിജയം ടീമിന്റെ മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം റമീസ് രാജ. ദക്ഷിണാഫ്രിക്കയില്‍ വിജയം നേടിയെത്തിയ പാക്കിസ്ഥാന് സിംബാബ്‍വേയ്ക്കെതിരെ ആധികാരിക വിജയം നേടാനായില്ല. പരമ്പര 2-1ന് വിജയിച്ചുവെങ്കിലും ഒരു മത്സരത്തിലും ടീമിന് ആധികാരികമായ വിജയം നേടുവാനായില്ല.

ആദ്യ മത്സരത്തില്‍ 11 റണ്‍സിനും മൂന്നാം മത്സരത്തില്‍ 24 റണ്‍സിനും വിജയം നേടിയ ടീം രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയോട് 19 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. സിംബാബ്‍വേയെ 118 റണ്‍സിന് പുറത്താക്കിയ ശേഷമാണ് 99 റണ്‍സിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്റെ നാണംകെട്ട തോല്‍വി.

ഈ പരമ്പര വിജയം ഉത്തരങ്ങളെക്കാള്‍ അധികം ചോദ്യങ്ങളാണുയര്‍ത്തുന്നതെന്നാണ് റമീസ് രാജ തന്റെ ട്വീറ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

യസീര്‍ ഷായെ പുറത്താക്കിയത് ഏറ്റവും വലിയ തെറ്റ്: റമീസ് രാജ

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനു പാക്കിസ്ഥാന്‍ ചാമ്പ്യന്‍ സ്പിന്നര്‍ യസീര്‍ ഷായെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഏറ്റവും വലിയ തെറ്റെന്ന് പറഞ്ഞ് റമീസ് രാജ. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് കാര്യമായി ഒന്നും തന്നെ ചെയ്യുവാന്‍ യസീറിനു സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ബാറ്റിംഗ് ശക്തിപ്പെടുത്തുവാനും കൂടിയായി പാക്കിസ്ഥാന്‍ രണ്ട് ഓള്‍റൗണ്ടര്‍മാരെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ഷദബ് ഖാന്‍, ഫഹീം അഷ്റഫ് എന്നിവരെയാണ് ജോഹാന്നസ്ബര്‍ഗില്‍ പാക്കിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇരുവരും പന്ത് കൊണ്ട് മികവ് പുലര്‍ത്തുകയും ചെയ്തു.

എന്നാല്‍ യസീറിന്റെ കഴിവുകള്‍ വെച്ച് താരത്തിനെതിരെയുള്ള നടപടി ഏറെ സങ്കടകരമെന്നാണ് മുന്‍ പാക് താരം പറഞ്ഞത്. പാക് ബാറ്റ്സ്മാന്മാരുടെ പരാജയമാണ് ഒരു കണക്കിനു യസീറിനെ ടീമില്‍ നിന്ന് ഒഴിവാക്കുവാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ റമീസ് ഇത് ഏറ്റവും വലിയ മണ്ടത്തരമാണെന്നും പറഞ്ഞു.

രോഹിത് മികച്ച നായകന്‍ പക്ഷേ മഷ്റഫേ മൊര്‍തസ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ചത്: റമീസ് രാജ

ബംഗ്ലാദേശിനെ വിജയകിരീടത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഏഷ്യ കപ്പിലെ ഏറ്റവും മികച്ച നായകനായി താന്‍ വിലയിരുത്തുന്നത് മഷ്റഫേ മൊര്‍തസയെയാണെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. ടീമിലെ പല പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റുവെങ്കിലും ടീമിന്റെ പ്രകടനത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് മൊര്‍തസ മത്സര ശേഷം പറഞ്ഞിരുന്നു.

പാക്കിസ്ഥാനെതിരെ 37 റണ്‍സ് വിജയം നേടി ഫൈനലില്‍ കടന്ന ബംഗ്ലാദേശ് ഇന്ത്യയെ അവസാന നിമിഷം വരെ വെള്ളംകുടിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. തമീം ഇക്ബാലിനെ ആദ്യ മത്സരത്തില്‍ തന്നെ നഷ്ടമായ ടീമിനു നിര്‍ണ്ണായക മത്സരത്തിനു മുമ്പ് ഷാക്കിബ് അല്‍ ഹസനെയും പരിക്ക് മൂലം നഷ്ടമായിരുന്നു. മൊര്‍തസയും മുഷ്ഫിക്കുര്‍ റഹിമും പരിക്കുമായാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

രോഹിത് മികച്ചൊരു നായകനാണെങ്കില്‍ ടൂര്‍ണ്ണമെന്റിലെ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ മൊര്‍തസയാണെന്നും അദ്ദേഹത്തെ തന്നെ ടൂര്‍ണ്ണമെന്റിലെ ക്യാപ്റ്റനായും താന്‍ വിലയിരുത്തുമെന്ന് തന്റെ ട്വിറ്ററിലൂടെ റമീസ് രാജ വ്യക്തമാക്കി.

ബംഗ്ലാദേശ് നായകന്മാരില്‍ എറ്റവുമധികം വിജയ ശതമാനമുള്ള നായകനും മൊര്‍തസ തന്നെയാണ്. ഷാക്കിബ് അല്‍ ഹസന്‍, ഹബീബുള്‍ ബഷര്‍ എന്നിവരെക്കാള്‍ വിജയ ശതമാനം കൂടിയ താരമാണ് മഷ്റഫേ മൊര്‍തസ.

Exit mobile version