ഇന്ത്യ ഏഷ്യൻ കപ്പിനായുള്ള ടീം പ്രഖ്യാപിച്ചു, സഹലും രാഹുലും ടീമിൽ

ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് AFC ഏഷ്യൻ കപ്പിനായുള്ള ഇന്ത്യയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യൻ കപ്പിനായി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ച ദോഹയിൽ എത്തും. ഇന്ത്യ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ 2024 ജനുവരി 13ന് ഓസ്ട്രേലിയയെ ആകും നേരിടുക. ഉസ്‌ബെക്കിസ്ഥാൻ,സിറിയ എന്നീ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിൽ ഉണ്ട്.

മലയാളികളായ രാഹുൽ കെ പിയും സഹൽ അബ്ദുൽ സമദും ടീമിൽ ഇടം നേടി. സഹലിന് പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നു എങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാച് ടീമിൽ ഉൾപ്പെടുത്തി. രാഹുൽ അടക്കം മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് സ്ക്വാഡിൽ ഉള്ളത്. രാഹുൽ, പ്രിതം, ഇഷാൻ പണ്ടിത എന്നിവർ ആണ്. ഇവർ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല.

India’s 26-member squad for the AFC Asian Cup Qatar 2023

Goalkeepers: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.

Defenders: Akash Mishra, Lalchungnunga, Mehtab Singh, Nikhil Poojary, Pritam Kotal, Rahul Bheke, Sandesh Jhingan, Subhasish Bose.

Midfielders: Anirudh Thapa, Brandon Fernandes, Deepak Tangri, Lalengmawia Ralte, Liston Colaco, Naorem Mahesh Singh, Sahal Abdul Samad, Suresh Singh Wangjam, Udanta Singh.

Forwards: Ishan Pandita, Lallianzuala Chhangte, Manvir Singh, Rahul Kannoly Praveen, Sunil Chhetri, Vikram Partap Singh.

India’s Group B fixtures at the AFC Asian Cup Qatar 2023

January 13, 2024: Australia vs India (17:00 IST, Ahmad bin Ali Stadium, Al Rayyan)
January 18, 2024: India vs Uzbekistan (20:00 IST, Ahmad bin Ali Stadium, Al Rayyan)
January 23, 2024: Syria vs India (17:00 IST, Al Bayt Stadium, Al Khor)

ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു, രാഹുലും സഹലും ടീമിൽ

സീനിയർ ഇന്ത്യൻ നാഷണൽ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് അടുത്ത മാസം ദോഹയിൽ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 50 അംഗ സാധ്യത ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയ (ജനുവരി 13), ഉസ്‌ബെക്കിസ്ഥാൻ (ജനുവരി 18), സിറിയ (ജനുവരി 23) എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എഷ്യൻ കപ്പിൽ കളിക്കേണ്ടത്‌ ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കടക്കും.

The 50-member probables list is below:

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith, Dheeraj Singh Moirangthem, Gurmeet Singh Chahal.

Defenders: Naorem Roshan Singh, Bikash Yumnam, Lalchungnunga, Sandesh Jhingan, Nikhil Poojary, Chinglensana Singh, Pritam Kotal, Hormipam Ruivah, Subhasish Bose, Asish Rai, Akash Mishra, Mehtab Singh, Rahul Bheke, Narender Gahlot, Amey Ranawade.

Midfielders: Suresh Singh Wangjam, Rohit Kumar, Brandon Fernandes, Udanta Singh Kumam, Yasir Mohammad, Jeakson Singh Thounaojam, Anirudh Thapa, Sahal Abdul Samad, Glan Martins, Liston Colaco, Deepak Tangri, Lalengmawia Ralte, Vinit Rai, Ninthoinganba Meetei, Naorem Mahesh Singh.

Forwards: Sunil Chhetri, Rahim Ali, Farukh Choudhary, Nandhakumar Sekar, Siva Sakthi Narayanan, Rahul KP, Ishan Pandita, Manvir Singh, Kiyan Nassiri, Lallianzuala Chhangte, Gurkirat Singh, Vikram Partap Singh, Bipin Singh Thounaojam, Parthib Gogoi, Jerry Mawihmingthanga.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, സഹലും രാഹുലും ടീമിൽ

ലോകകപ്പ് യോഗ്യത റൗണ്ടിനായുള്ള ഇന്ത്യൻ സീനിയർ പുരുഷ ടീം പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്,ൽ FIFA ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 പ്രാഥമിക സംയുക്ത യോഗ്യതാ റൗണ്ട് 2 ന്റെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള 28 സാധ്യതാ പട്ടിക ആണ് പ്രഖ്യാപിച്ചത്. മലയാളികളായി സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ ഉണ്ട്.

നവംബർ 16 വ്യാഴാഴ്ച കുവൈത്ത് സിറ്റിയിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെ നേരിടും, തുടർന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഖത്തറിനെ നേരിടാൻ നാട്ടിലേക്ക് മടങ്ങും. നവംബർ 21 ചൊവ്വാഴ്ച ആണ് ഖത്തറിനെതിരെയുള്ള മത്സരം.

യോഗ്യതാ മത്സരങ്ങൾക്ക് മുമ്പുള്ള തയ്യാറെടുപ്പ് ക്യാമ്പിനായി ഇന്ത്യ നവംബർ 8 ന് ദുബായിലേക്ക് പോകും.

List of 28 probables for matches against Kuwait and Qatar:

Goalkeepers: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.

Defenders: Akash Mishra, Lalchungnunga, Mehtab Singh, Nikhil Poojary, Rahul Bheke, Roshan Singh Naorem, Sandesh Jhingan, Subhasish Bose.

Midfielders: Anirudh Thapa, Brandon Fernandes, Glan Peter Martins, Lalengmawia, Liston Colaco, Mahesh Singh Naorem, Nandhakumar Sekar, Rohit Kumar, Sahal Abdul Samad, Suresh Singh Wangjam, Udanta Singh Kumam.

Forwards: Ishan Pandita, Lallianzuala Chhangte, Manvir Singh, Rahul Kannoly Praveen, Sunil Chhetri, Vikram Partap Singh.

ഹാർദിക് തിരിച്ചുവരുന്നതുവരെ ഞങ്ങളുടെ ആത്മവിശ്വാസം സൂര്യയിലാണ് എന്ന് രാഹുൽ

ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നത് വരെ സൂര്യകുമാർ യാദവിൽ ടീമിന് ആത്മവിശ്വാസമുണ്ടെന്ന് ഇന്ത്യൻ കീപ്പിംഗ് ബാറ്റർ കെ എൽ രാഹുൽ. ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രാഹുൽ.

“ടീമിലെ വളരെ പ്രധാനപ്പെട്ട ഒരു അംഗമാണ് ഹാർദിക്, അദ്ദേഹം ടീമിന് വേണ്ടി വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്യുന്നു. അതുകൊണ്ട് തന്നെ അദ്ദേഹമില്ലാത്തത് ടീമിന് അൽപ്പം വിഷമം ഉള്ള കാര്യമാണ്. സംഭവിച്ചത് നിർഭാഗ്യകരമാണ്, രാഹുൽ പറഞ്ഞു.

“അവൻ ഈ മത്സരത്തിന് ലഭ്യമല്ല. അതുകൊണ്ട് സൂര്യയ്ക്ക് അവസരം ലഭിച്ചേക്കും, സൂര്യയ്ക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. അതിനാൽ, ഹാർദിക് തിരിച്ചുവരുന്നതുവരെ ഞങ്ങളുടെ ആത്മവിശ്വാസം സൂര്യയിലാണ്,” രാഹുൽ കൂട്ടിച്ചേർത്തു.

രാഹുൽ കെപിയും ബ്രൈസ് മിറാണ്ടയും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരങ്ങളിൽ ഉണ്ടാകില്ല

കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിലെ ആദ്യ മത്സരങ്ങളിൽ രാഹുൽ കെപിയുടെയും ബ്രൈസ് മിറണ്ടയുടെയും സേവനം നഷ്ടമാകും. ഇരു താരങ്ങളും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിയിട്ടുണ്ട്. അതുകൊണ്ട് ഐ എസ് എലിലെ ആദ്യ ആഴ്ചകളിൽ ഇരുവരും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. അടുത്ത ദിവസങ്ങളിൽ തന്നെ അവർ ഇന്ത്യൻ ടീമിനൊപ്പം ചൈനയിലേക്ക് പോകും. സെപ്റ്റംബർ 19നാണ് ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്.

ഐ എസ് എൽ സീസൺ ആരംഭിക്കുന്നത് സെപ്റ്റംബർ 21നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് ബെംഗളൂരു എഫ് സിയെ ആകും നേരിടുക. അതു കഴിഞ്ഞ് ഒക്ടോബർ 1ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും നേരിടും. ആ രണ്ട് മത്സരങ്ങളും രാഹുലിനും ബ്രൈസിനും നഷ്ടമാകും. കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് ഇത്. പരിക്ക് കാരണം സ്ട്രൈക്കർ ദിമിത്രസും ആദ്യ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്.

കിംഗ്സ് കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മൂന്ന് മലയാളി താരങ്ങൾ ടീമിൽ

2023 സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായിൽ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടി.

Rahul kp

സെപ്തംബർ 7-ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ (99-ാം റാങ്ക്) ഇറാഖിനെയാണ് (70-ാം റാങ്ക്) നേരിടുനന്ത്. അതേ ദിവസം തന്നെ നടക്കുന്ന മറ്റൊരു സെമി ഫൈനലിൽ ആതിഥേയരായ തായ്‌ലൻഡ് (113-ാം റാങ്ക്) ലെബനനെയും (100-ാം റാങ്ക്) നേരിടും.

സെമി ഫൈനൽ വിജയികൾ സെപ്തംബർ 10 ന് ഫൈനലിൽ മത്സരിക്കും, തോൽക്കുന്നവർ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് കളിക്കും. 2019ലെ കിങ്‌സ് കപ്പിൽ ഇന്ത്യ അവസാനമായി പങ്കെടുത്തപ്പോൾ വെങ്കലം നേടിയിരുന്നു.

India’s 23-member squad for the 49th King’s Cup 2023:

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Gurmeet Singh.

Defenders: Asish Rai, Nikhil Poojary, Sandesh Jhingan, Anwar Ali, Mehtab Singh, Lalchungnunga, Akash Mishra, Subhasish Bose.

Midfielders: Jeakson Singh Thounaojam, Suresh Singh Wangjam, Brandon Fernandes, Sahal Abdul Samad, Anirudh Thapa, Rohit Kumar, Ashique Kuruniyan, Naorem Mahesh Singh, Lallianzuala Chhangte.

Forwards: Manvir Singh, Rahim Ali, Rahul KP.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, രാഹുൽ കെപി ടീമിൽ, ഛേത്രി അടക്കം 3 സീനിയർ താരങ്ങളും

2023 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള 22 അംഗ ടീമിനെ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാകച് പ്രഖ്യാപിച്ചു. മലയാളി താരം രാഹുൽ കെ പി ടീമിൽ ഇടം നേടി. സീനിയർ താരങ്ങളായ ഗുർപ്രീത്, സന്ദേശ് ജിങ്കൻ, സുനിൽ ഛേത്രി എന്നിവരും ടീമിൽ ഉണ്ട്.

ആതിഥേയരായ ചൈന പിആർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവർക്കൊപ്പം ഇന്ത്യൻ പുരുഷ ടീം ഗ്രൂപ്പ് എയിൽ ആണ് ഇടംപിടിച്ചത്. ആറ് ഗ്രൂപ്പുകളായി തിരിച്ച് 23 ടീമുകളാണ് ഏഷ്യൻ ഗെയിംസിൽ ഉള്ളത്. ഗ്രൂപ്പ് എ, ബി, സി, ഇ, എഫ് എന്നിവയ്ക്ക് നാല് ടീമുകൾ വീതവും ഗ്രൂപ്പ് ഡിയിൽ മൂന്ന് ടീമുകളുമുണ്ട്.

രണ്ട് തവണ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ഇന്ത്യ ഒമ്പത് വർഷത്തിന് ശേഷം ആദ്യമായാണ് ഫുട്ബോൾ ഇവന്റിൽ പങ്കെടുക്കുന്നു.

The Squad:

Goalkeepers: Gurpreet Singh Sandhu, Gurmeet Singh, Dheeraj Singh Moirangthem.

Defenders: Sandesh Jhingan, Anwar Ali, Narender Gahlot, Lalchungnunga, Akash Mishra, Roshan Singh, Ashish Rai.

Midfielders: Jeakson Singh Thounaojam, Suresh Singh Wangjam, Apuia Ralte, Amarjit Singh Kiyam, Rahul KP, Naorem Mahesh Singh.

Forwards: Siva Sakthi Narayanan, Rahim Ali, Aniket Jadhav, Vikram Partap Singh, Rohit Danu, Sunil Chhetri.

Head Coach: Igor Stimac.

രാഹുലിന് റെഡ് കാർഡ്!! കേരള ബ്ലാസ്റ്റേഴ്സിന് കൊൽക്കത്തയിൽ പരാജയം

കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം. ഇന്ന് എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. രണ്ടാം പകുതിയിൽ രാഹുൽ കെ പി ചുവപ്പ് കാർഡ് കണ്ടതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

മത്സരം മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 16ആം മിനുട്ടിൽ ലീഡ് എടുത്തു. ഇവാൻ കലിയുഷ്നി നൽകിയ പാസിൽ മിന്ന് വൺ ടച്ചിലൂടെ ജിയാന്നു ദിയമന്റകോസിനെ കണ്ടെത്തി. ദിമി തന്റെ ഇടം കാലൻ ഷോട്ടിൽ വലകുലുക്കി. ദിമിയുടെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള പത്താം ഗോളിയിരുന്നു ഇത്.

ഈ ലീഡ് പക്ഷെ 6 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. ഒരു ഫ്രീകിക്കിൽ നിന്ന് കാൾ മക്ഹ്യൂവിലൂടെ എ ടി കെ സമനില കണ്ടെത്തി. ഒരു ഹെഡറിലൂടെ ആയിരുന്നു താരത്തിന്റെ ഗോൾ‌. ഈ രണ്ട് ഗോളുകൾക്ക് ശേഷം നല്ല അവസരങ്ങൾ വന്നില്ല. രണ്ടാം പകുതിയിൽ എ ടി കെ മോഹൻ ബഗാന്റെ നല്ല നീക്കങ്ങൾ കാണാനായി.

64ആം മിനുട്ടിൽ ആണ് രാഹുൽ ചുവപ്പ് കണ്ടത്. ആശിഖ് കുരുണിയനെ ഫൗൾ ചെയ്തതിന് ആയിരുന്നു രണ്ടാം മഞ്ഞ കാർഡ് വാങ്ങി രാഹുൽ കളം വിട്ടത്. ഇതിനു ശേഷം കാര്യങ്ങൾ എ ടി കെയ്ക്ക് എളുപ്പമായി. 71ആം മിനുട്ടിൽ മക്ഹ്യൂവിലൂടെ വീണ്ടും മോഹൻ ബഗാൻ ഗോൾ നേടി. സ്കോർ 2-1.

ഈ വിജയത്തോടെ എ ടി കെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. ഒപ്പം പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനും എ ടി കെയ്ക്കും ബെംഗളൂരു എഫ് സിക്കും ഇപ്പോൾ 31 പോയിന്റ് ആണുള്ളത്. ബ്ലാസ്റ്റേഴിന്റെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം എന്ന ആഗ്രഹത്തിന് വലിയ തിരിച്ചടിയാണിത്. ഇനി ഒരു മത്സരം മാത്രമേ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളൂ.

ചെന്നൈയിനെതിരെ ക്ലാസിക് തിരിച്ചുവരവ്!! കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യതക്ക് അടുത്ത്!!

വൈരികളായ ചെന്നൈയിനെ തകർത്തു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനോട് അടുത്തു. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് 2-1ന്റെ വിജയം സ്വന്തമാക്കിയത്. കൊച്ചിയിൽ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഴാം വിജയമാണിത്.

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ അൽ ഖയാത്തിയുടെ ഒരു ഗംഭീര ഗോളിൽ ആണ് ചെന്നൈയിൻ ലീഡ് എടുത്തത്. ഇത് കേരള ബ്ലാസ്റ്റേഴിനെ ഞെട്ടിച്ചു എങ്കിലും മഞ്ഞപ്പട പതറിയില്ല. അവർ പൊരുതി കളിച്ചു. തുടരെ ആക്രമണങ്ങൾ നടത്തി. രാഹുൽ കെപിയിലൂടെയും ദിമിത്രസിലൂടെയും കേരളം ഗോളിന് അടുത്ത് എത്തി. ജെസ്സലിന്റെ ഒരു ലോംഗ് ഷോട്ടും നിശു കുമാറിന്റെ ഷോട്ടും വളരെ പ്രയാസപ്പെട്ടാണ് സമിക് മിത്ര തടഞ്ഞത്.

അധികനേരം കേരളത്തെ തടഞ്ഞു നിർത്താൻ ചെന്നൈയിനായില്ല. 38ആം മിനുട്ടിൽ പെനാൾട്ടു ബോക്സിന്റെ എഡ്ജിൽ വെച്ച് ലൂണ തൊടുത്ത ഷോട്ട് ഒരു മഴവില്ല് പോലെ ചെന്നൈയിൻ വലയിൽ പതിച്ചു. സ്കോർ 1-1. ലൂണയുടെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഇതിനു ശേഷം രാഹുൽ കെപിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോകുന്നതും കാണാൻ ആയി. മറുവശത്ത് വിൻസിയുടെ ഷോട്ട് ഒരു ലോകോത്തര സേവിലൂടെ ഗില്ലും തടഞ്ഞു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മികച്ചു നിന്നു. മത്സരത്തിന്റെ 64ആം മിനുട്ടിൽ മലയാളി താരം രാഹുൽ കെപിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ എത്തി. ലൂണയുടെ പാസിൽ നിന്ന് ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ആയിരുന്നു രാഹുലിന്റെ ഗോൾ. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഗോളാണ് ഇത്.

ഈ വിജയയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 31 പോയിന്റിൽ എത്തി. ഇപ്പോഴും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ഇനി ബാക്കി മൂന്ന് മത്സരങ്ങളിൽ ഒരു വിജയം നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാം. ചെന്നൈയിൻ 18 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

തുടർച്ചയായ രണ്ടാം മാസവും കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി രാഹുൽ കെ പി

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം രാഹുൽ കെ പിയെ കഴിഞ്ഞ മാസത്തെ മികച്ച താരമായി തിരഞ്ഞെടുത്തു. ആരാധകരുടെ ഫാൻസ് പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം ആണ് തുടർച്ചയായി രണ്ടാം മാസവും രാഹുലിനെ തേടി എത്തിയത്. ഈ സീസണിൽ തുടക്കം മുതൽ ടീമിനായി മരിച്ച് കളിക്കുന്ന രാഹുൽ ആരാധകരെ പ്രിയ താരമായി മാറികൊണ്ട് ഇരിക്കുകയാണ്.

അറ്റാക്കിലും ഡിഫൻസിലും തന്റെ വർക്ക് റേറ്റ് കൊണ്ട് സംഭാവന ചെയ്യാൻ രാഹുലിനാകുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ച രാഹുൽ ഒരു ഗോളും രണ്ട് അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. ഗോളിനും അസൊസ്റ്റിനും അപ്പുറവും രാഹുലിന്റെ ടീമിനായുള്ള സംഭാവനകൾ വലുതാണ്‌.

“ഞാൻ കളിക്കുന്നതിൽ അല്ല ടീം ജയിക്കുന്നതിൽ ആണ് കാര്യം” – രാഹുൽ കെ പി

ടീമിന്റെ വിജയമാണ് തനിക്ക് അവസരം കിട്ടുന്നതിനേക്കാൾ പ്രധാനം എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം കെ എൽ രാഹുൽ. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ രാഹുൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിനായി കാഴ്ചവെച്ചിരുന്നു. ആദ്യ ഇലവനിൽ എത്തുന്നതിൽ സന്തോഷം ഉണ്ട് എന്നു പറഞ്ഞ രാഹുൽ എന്നാൽ കളിക്കുന്നത് അല്ല പ്രധാനം വിജയിക്കുന്നതാണ് പ്രധാനം എന്ന് പറഞ്ഞു. ഞാൻ കളിച്ചാലും ടീം വിജയിച്ചില്ല എങ്കിൽ എനിക്ക് സന്തോഷം ഉണ്ടാകില്ല. ഞാൻ കളിച്ചില്ല എങ്കിലും ടീം ജയിച്ചാൽ ഞാൻ സന്തോഷവാനായിരിക്കും. രാഹുൽ പറഞ്ഞു.

വ്യക്തി എന്നതിനപ്പുറം ഒരു ടീമായി നിൽക്കുന്നതിലാണ് ശ്രദ്ധ എന്നും രാഹുൽ കെ പി പറഞ്ഞു. ഒരു ടീമായി ജയിക്കുക ആണ് ലക്ഷ്യം. ഈ ഫലങ്ങളിൽ ടീം ആകെ നിരാശയിൽ ആണ് എന്നും താരം പറഞ്ഞു. ഈ ടീമിനായി എല്ലാം നൽകി തിരികെ വിജയ വഴിയിൽ എത്തുക ആണ് തങ്ങളുടെ ലക്ഷ്യം എന്നും യുവതാരം പറഞ്ഞു. ടീം പ്രതീക്ഷകൾ കൈവിടില്ല എന്നും വിജയത്തിനായി ഒരോ നിമിഷവും പൊരുതും എന്നും താരം പറഞ്ഞു.

നാളെ ഗുവാഹത്തിയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.

പഞ്ചാബ് എഫ് സിയെയും തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ഇനി കളി ഐ എസ് എല്ലിൽ

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിനായുള്ള ഒരുക്കം ഗംഭീരം ആക്കുകയാണ്. അവർ ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇന്നത്തെ മത്സരത്തിന് ആരാധകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

വിദേശ താരങ്ങൾ ആയ അഡ്രിയാൻ ലൂണയും ഇവാൻ കലിയുഷ്നിയുംആണ് ഗോൾ നേടിയത് എന്നാണ് വിവരങ്ങൾ.

L

ഐ എസ് എൽ തുടങ്ങാൻ ഇനി ഒരാഴ്ച മാത്രമെ ഉള്ളൂ എന്നത് കൊണ്ട് ഇത് കഴിഞ്ഞു ഒരു സൗഹൃദ മത്സരം കളിക്കാനുള്ള സാധ്യത കുറവാണ്. കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഇന്നത്തേത് അടക്കം അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ചും ടീം വിജയിക്കുകയും ചെയ്തു.
ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം.

Exit mobile version