പി.ആർ. ശ്രീജേഷിന് പത്മഭൂഷൺ പുരസ്കാരം

ഇന്ത്യൻ ഹോക്കിക്ക് നൽകിയ മികച്ച സംഭാവനകളെ മാനിച്ച്, ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം പ്രശസ്ത ഹോക്കി ഇതിഹാസം പി.ആർ. ശ്രീജേഷിന് ലഭിച്ചു. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചതിന് ശേഷം ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ശ്രീജേഷിന് ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന തിളക്കമാർന്ന കരിയർ ഉണ്ടായിരുന്നു. ഇപ്പോൾ ശ്രീജേഷ് ഇന്ത്യൻ യുവ ഹോക്കി ടീമിന്റെ പരിശീലകനായി പ്രവർത്തിക്കുകയാണ്.

വർഷങ്ങളായി, ഏഷ്യൻ ഗെയിംസിലും ചാമ്പ്യൻസ് ട്രോഫിയിലും നിരവധി എഫ്‌ഐഎച്ച് ടൂർണമെന്റുകളിലും ഇന്ത്യയുടെ വിജയങ്ങളിൽ ശ്രീജേഷ് പ്രധാന പങ്കുവഹിച്ചു. 2021-ൽ ഖേൽ രത്‌നയും 2017-ൽ പത്മശ്രീയും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്.

ജോഹർ കപ്പിനുള്ള ഇന്ത്യ ജൂനിയർ ഹോക്കി ടീമിന്റെ കോച്ചായി ശ്രീജേഷിനെ നിയമിച്ചു

മലേഷ്യയിൽ നടക്കുന്ന 12-ാമത് സുൽത്താൻ ഓഫ് ജോഹർ കപ്പിനുള്ള 18 അംഗ ജൂനിയർ പുരുഷ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. ഹോക്കി ഇതിഹാസം ശ്രീജേഷ് ആണ് ടീമിന്റെ ഹെഡ് കോച്ച്. അമീർ അലി ക്യാപ്റ്റനായും രോഹിത് ഉപനായകനായും പ്രവർത്തിക്കും. ഒക്‌ടോബർ 19ന് ജപ്പാനെതിരെയും, തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയ്‌ക്കെതിരായ മത്സരങ്ങളും ഇന്ത്യ കളിക്കും.

ശ്രീജേഷ്

ഒക്‌ടോബർ 26ന് നടക്കുന്ന ഫൈനലിൽ ഇടം പിടിക്കാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതിന് ശേഷം വിരമിച്ച മുൻ ഗോൾകീപ്പറായ ശ്രീജേഷ് പുതിയ അധ്യായം ഹോക്കിയിൽ ഈ ടൂർണമെന്റിലൂടെ തുടങ്ങുകയാണ്‌. പരിശീലകനാവുകയാണ് തന്റെ അടുത്ത ലക്ഷ്യം എന്ന് വിരമിക്കുന്ന സമയത്ത് ശ്രീജേഷ് പറഞ്ഞിരുന്നു.

ശ്രീജേഷ് അണിഞ്ഞിരുന്ന 16ആം നമ്പർ ജേഴ്സി ഇനി ആരും അണിയില്ല, ജേഴ്സി നമ്പർ റിട്ടയർ ചെയ്ത് ആദരിച്ച് ഇന്ത്യൻ ഹോക്കി!!

പാരീസിൽ വെങ്കല മെഡൽ നേടിയതോടെ ഇന്ത്യൻ ഹോക്കി ഇതിഹാസം ശ്രീജേഷ് ഹോക്കി കരിയർ അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ശ്രീജേഷിനോടുള്ള ആദരവിന്റെ സൂചകമായി അദ്ദേഹം അണിഞ്ഞിരുന്ന നമ്പർ 16 ജേഴ്സി റിട്ടയർ ചെയ്യാൻ ഇന്ത്യൻ ഹോക്കി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനവും വന്നു. രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ മലയാളി താരമായാണ് ശ്രീജേഷ് ഹോക്കിയിൽ നിന്ന് വിരമിച്ചത്.

ശ്രീജേഷ്

18 വർഷമായി ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഉള്ള താരമാണ് ശ്രേജേഷ്. അവസാന രണ്ട് ഒളിമ്പിക് മെഡൽ നേടുന്നതിലും വലിയ പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.

2017 പദ്മശ്രീയും 2021ൽ ഖേൽരത്നയും ശ്രീജേഷ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ആയി 336 മത്സരങ്ങൾ ശ്രീജേഷ് കളിച്ചു. രണ്ട് ഒളിമ്പിക്സ് മെഡൽ കൂടാതെ 3 ഏഷ്യൻ ഗെയിംസ് മെഡലും 2 കോമണ്വെൽത്ത് ഗെയിംസ് മെഡലും ശ്രീജേഷ് നേടിയിട്ടുണ്ട്.

2036 ഒളിമ്പിക്സ് ഇന്ത്യയിൽ നടക്കുകയാണെങ്കിൽ അന്ന് ഇന്ത്യയുടെ കോച്ചാകണം – ശ്രീജേഷ്

വിരമിച്ച ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ ശ്രീജേഷ് പരിശീകൻ ആവുകയാണ് തന്റെ ഭാവി പദ്ധതി എന്ന് പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ പോലെ തുടക്കത്തിൽ യുവതാരങ്ങളെ വളർത്തുന്നതിൽ ആകും ശ്രദ്ധ എന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കണം എന്നുൻ ശ്രീജേഷ് പറഞ്ഞു.

“എനിക്ക് ഒരു പരിശീലകനാകണം. അതായിരുന്നു എൻ്റെ പ്ലാൻ, എന്നാൽ ഇപ്പോൾ എപ്പോഴാണ് എന്നൊരു ചോദ്യമുണ്ട്. റിട്ടയർമെൻ്റിന് ശേഷം കുടുംബമാണ് ആദ്യം വരുന്നത്” ശ്രീജേഷ് പിടിഐയോട് പറഞ്ഞു.

“ഞാൻ ആഗ്രഹിച്ച വഴി ജൂനിയർ താരങ്ങളിൽ നിന്ന് ആരംഭിക്കുക എന്നതാണ്, രാഹുൽ ദ്രാവിഡ് ഒരു ഉദാഹരണമാണ്. നിങ്ങൾ ഒരു കൂട്ടം കളിക്കാരെ വികസിപ്പിക്കുകയും അവരെ സീനിയർ ടീമിൽ എത്തിക്കുകയും ചെയ്യുക.” അദ്ദേഹം പറഞ്ഞു.

“ഞാൻ ഈ വർഷം ആരംഭിക്കും. 2025 ൽ ഞങ്ങൾക്ക് ജൂനിയർ ലോകകപ്പുണ്ട്, രണ്ട് വർഷത്തിനുള്ളിൽ സീനിയർ ടീം ലോകകപ്പ് കളിക്കും. അതിനാൽ, 2028 ഓടെ എനിക്ക് 20 അല്ലെങ്കിൽ 40 കളിക്കാരെ സൃഷ്ടിക്കാൻ കഴിയണം.,2029 ഓടെ എനിക്ക് സീനിയർ ടീമിൽ 15-20 കളിക്കാരെ ഉൾപ്പെടുത്താം ആകണം, 2030-ഓടെ സീനിയർ ടീമിൽ ഏതാണ്ട് 30-35 കളിക്കാർ ഉണ്ടാകണം.” ശ്രീജേഷ് ആഗ്രഹം പറഞ്ഞു.

“2032-ൽ ചീഫ് കോച്ച് സ്ഥാനത്തിന് ഞാൻ തയ്യാറാകും. 2036 ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ, അന്ന് ഇന്ത്യയുടെ പരിശീലകനാകാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീജേഷ് കൂട്ടിച്ചേർത്തു.

പതാകയേന്താൻ ഇന്ത്യ പരിഗണിച്ചത് നീരജ് ചോപ്രയെ, ശ്രീജേഷ് ആണ് പതാകയേണ്ടത് എന്ന് പറഞ്ഞ് നീരജ് ചോപ്ര

സ്‌പോർട്‌സ്‌സ്‌മൻഷിപ്പ് കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യൻ ജാവലിൽ ത്രോ താരം നീരജ് ചോപ്ര. പാരീസ് 2024 ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര, സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകൻ ആകേണ്ടതായിരുന്നു. ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി നീരജിനെ ആയിരുന്നു പതാകയേന്താൻ പരിഗണിച്ചിരുന്നത്. എന്നാൽ നീരജ് അത് ശ്രീജേഷിന് കൈമാറാൻ ആവശ്യപ്പെട്ടു എന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു.

ശ്രീജേഷും നീരജ് ചോപ്രയും പി ടി ഉഷക്ക് ഒപ്പം

ടീം ഇന്ത്യക്ക് വേണ്ടിയുള്ള തൻ്റെ അവസാന മത്സരത്തിൽ വെങ്കലം നേടിയ വെറ്ററൻ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷിൻ്റെ പേര് നീരജ് വിനയപൂർവ്വം നിർദ്ദേശിക്കുക ആയിരുന്നു. “നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിലും, ഞാൻ ശ്രീഭായിയുടെ പേര് നിർദ്ദേശിക്കുമായിരുന്നു,” നീരജ് ഐഒഎ പ്രസിഡൻ്റ് പി ടി ഉഷയോട് പറഞ്ഞു. ശ്രീജേഷിൻ്റെ മഹത്തായ കരിയറിനോടും ഇന്ത്യൻ കായികരംഗത്തെ അദ്ദേഹത്തിന്റെ സ്വാധീനത്തോടുമുള്ള ആഴമായ ബഹുമാനം ആണ് നീരജ് ഇതിലൂടെ പ്രതിഫലിപ്പിച്ചത്.

ശ്രീജേഷും മനു ഭാകറും ആകും ഇന്ത്യയെ സമാപന ചടങ്ങിൽ നയിക്കുക.

ചരിത്ര നേട്ടവുമായി ശ്രീജേഷ് ഹോക്കിയിൽ നിന്ന് വിരമിച്ചു

പാരീസിൽ വെങ്കല മെഡൽ നേടിയതോടെ ഇന്ത്യൻ ഹോക്കി ഇതിഹാസം ശ്രീജേഷ് ഹോക്കി കരിയർ അവസാനിപ്പിച്ചു. ഈ ഒളിമ്പിക്സ് തന്റെ അവസാന ടൂർണമെന്റ് ആയിരിക്കും എന്ന് മലയാളി താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മെഡൽ നേടിയതോടെ രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ മലയാളി താരമായാണ് ശ്രീജേഷ് കളം വിടുന്നത്.

ശ്രീജേഷ്

18 വർഷമായി ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഉള്ള താരമാണ് ശ്രേജേഷ്. അവസാന രണ്ട് ഒളിമ്പിക് മെഡൽ നേടുന്നതിലും വലിയ പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.

2017 പദ്മശ്രീയും 2021ൽ ഖേൽരത്നയും ശ്രീജേഷ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ആയി 336 മത്സരങ്ങൾ ശ്രീജേഷ് കളിച്ചു. രണ്ട് ഒളിമ്പിക്സ് മെഡൽ കൂടാതെ 3 ഏഷ്യൻ ഗെയിംസ് മെഡലും 2 കോമണ്വെൽത്ത് ഗെയിംസ് മെഡലും ശ്രീജേഷ് നേടിയിട്ടുണ്ട്.

പാരീസ് ഒളിമ്പിക്സോടെ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കും എന്ന് പ്രഖ്യാപിച്ച് ശ്രീജേഷ്

ഇന്ത്യയുടെ വെറ്ററൻ ഗോൾകീപ്പറായ പിആർ ശ്രീജേഷ് ഈ ഒളിമ്പിക്സോടെ ഹോക്കിയിൽ നിന്ന് വിരമിക്കും എന്ന് പ്രഖ്യാപിച്ചു. ജൂലൈ 26ന് ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്‌സിന് ശേഷം അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ് എന്ന് ശ്രീജേഷ് ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

മലയാളി ആയ ശ്രീജേഷിന് ഈ ഒളിമ്പിക്സ് തൻ്റെ നാലാമത്തെ ഒളിമ്പിക്‌സിൽ ആയിരിക്കും. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഒപ്പം വെങ്കല മെഡൽ നേടാൻ ശ്രീജേഷിനായിരുന്നു‌. 2006ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഇന്ത്യൻ ഇതിഹാസം ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.

ഇന്ത്യയെ ആദ്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്കും ഒരു ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിലേക്കും ക്യാപ്റ്റൻ ആയി നയിക്കാൻ ശ്രീജേഷിന് ആയിരുന്നു. ഒളിമ്പിക്‌സിലും ഇന്ത്യൻ
ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്.

ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലൂടെയുള്ള തംറ്റെ തുടക്കം മുതൽ ഇതുവരെയുള്ള കരിയറിനെ കുറിച്ചുള്ള ഓർമ്മകൾ ശ്രീജേഷ് പങ്കുവെച്ചു.

“ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു, എൻ്റെ കുടുംബം, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവരിൽ നിന്നുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിൻ്റെ അവസാനവും തുടക്കവുമാണ്.” ശ്രീജേഷ് കുറിച്ചു.

ഷൂട്ടൗട്ടിൽ 3 സേവുകളുമായി ശ്രീജേഷ്, ഇന്ത്യ നെതർലാന്റ്സിനെ തോൽപ്പിച്ചു

ഇന്ന് ഭുവനേശ്വറിൽ നടന്ന എഫ്ഐഎച്ച് പ്രോ ലീഗിൽ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ മികവിൽ ഇന്ത്യക്ക് വിജയം. ഇന്ന് നെതർലന്റ്സിനെ ഷൂട്ട് ഔട്ടിൽ 4-2ന് ഇന്ത്യ തോൽപ്പിച്ചപ്പോൾ ശ്രീജേഷ് ആയിരുന്നു ഹീറോ ആയത്‌ ലോക ഒന്നാം നമ്പർ ഹോക്കി ടീമായ നെതർലൻഡ്‌സിനെതിരായ വിജയം ഇന്ത്യക്ക് ലീഗിൽ വലിയ ഊർജ്ജം നൽകും.

പിആർ ശ്രീജേഷ് ഷൂട്ടൗട്ടിൽ നിർണായക മൂന്ന് സേവുകൾ ആണ് നടത്തിയത്. നിശ്ചിത സമയത്ത് മത്സരം 2-2ന് എന്ന സ്കോറിനായിരുന്നു അവസാനിച്ചത്. ഇന്ത്യക്ക് ഈ വിജയം 2 ബോണസ് പോയിൻ്റുകൾ ഉറപ്പാക്കി.

ഇന്ന് 13ആം മിനുട്ടിക് ഹാർദിക് സിംഗും ഹർമൻപ്രീതും ആണ് ഇന്ത്യക്ക് ആയി ഗോൾ നേടിയത്. ജിപ് ജാൻസൻ, കോയിൻ ബിഹെൻ എന്നിവർ നെതർലൻഡ്‌സിനായി ഗോൾ കണ്ടെത്തി. ഫെബ്രുവരി 15ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ശ്രീജിത്ത് വീരനായകന്‍, ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ

FIH പ്രൊലീഗിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയ്ക്ക് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്കോറിന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ ഇന്ത്യ 3-1ന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. 23ാം മിനുട്ടില്‍ ഓസ്ട്രേലിയയെ ട്രെന്റ് മിട്ടണ്‍ മുന്നിലെത്തിച്ചപ്പോള്‍ രണ്ട് മിനുട്ടിനുള്ളില്‍ രൂപീന്ദര്‍ സിംഗിലൂടെ ഇന്ത്യ സമനില കണ്ടെത്തി. 27ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ 46ാം മിനുട്ടിലാണ് അരന്‍ സാല്‍േവസ്കി ഓസ്ട്രേലിയയുടെ സമനില ഗോള്‍ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാനിയേല്‍ ബേല്‍ മാത്രമാണ് ഗോള്‍ കണ്ടെത്തിയത്. ടിം ബ്രാന്‍ഡ്, നഥാന്‍ എഫാര്‍മസ്, ജേക്ക് ഹാര്‍വി എന്നിവരുടെ ശ്രമങ്ങള്‍ ശ്രീജിത്ത് തടയുകയായിരുന്നു.

ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് സിംഗ്, വിവേക് പ്രസാദ്, ലളിത് ഉപാധ്യായ എന്നിവര്‍ ഷൂട്ടൗട്ടില്‍ ഗോളുകള്‍ കണ്ടെത്തി.

കേരളത്തിന് വേണ്ടി ഒന്നിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷ്

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളീയർക്ക് വേണ്ടി എല്ലാവരുമൊന്നിക്കണമെന്ന സന്ദേശം നൽകി ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി ആർ ശ്രീജേഷ്. ഏഷ്യൻ ഗെയിംസിലെ മത്സരത്തിന് മുന്നോടിയായുള്ള പ്രാക്ടീസ് സെഷന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ താരം. കനത്ത മഴമൂലമുള്ള കാലാവസ്ഥ കെടുതികൾ കേരളത്തെ ആകെ ബാധിച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളം ജനതയ്ക്ക് എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്യാപ്റ്റൻ ശ്രീജേഷ് മാത്രമല്ല പ്രളയക്കെടുതിയെ കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ മുന്നേറ്റ നിര താരമായ എസ് വി സുനിലും തന്റെ ജന്മ നാടായ കുടഗിനെ കുറിച്ച് ആശങ്കാകുലനായി. കേരളത്തിലെ പോലെ തന്നെ മഴ കനത്ത നാശനഷ്ടം വരുത്തി വെച്ചിരിക്കുകയാണ് കുടഗിലും. ഇരു താരങ്ങളുടെയും ആശങ്കകളെ കുറിച്ച് പൂർണ ബോദ്ധ്യവനാണെന്നു പറഞ്ഞ ഇന്ത്യൻ കോച്ച് ഹരേന്ദ്ര സിംഗ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റിനായി ഇന്ത്യ ന്യൂസിലാണ്ടില്‍

ന്യൂസിലാണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യ. ജനുവരി 17നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് പുറമേ ബെല്‍ജിയവും ജപ്പാനും ആതിഥേയരായ ന്യൂസിലാണ്ടുമാണ് മറ്റു ടീമുകള്‍. 20 അംഗ ടീമില്‍ മലയാള താരം ശ്രീജേഷ് തിരികെ എത്തിയിട്ടുണ്ട്. പരിക്ക് മൂലം പല മുഖ്യ ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ശ്രീജേഷ് 2017ല്‍ വിട്ട് നില്‍ക്കുകയായിരുന്നു. എട്ട് മാസത്തിനു ശേഷമാണ് ശ്രീജേഷ് ദേശീയ ജേഴ്സിയില്‍ മടങ്ങിയെത്തുന്നത്.

മന്‍പ്രീത് സിംഗ് ആണ് ടീമിന്റെ നായകന്‍. ഉപനായക സ്ഥാനം ചിംഗ്ലെന്‍സാന സിംഗ് കംഗുജാം വഹിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള മുന്നൊരുക്കമായാണ് ഈ ടൂര്‍ണ്ണമെന്റിനെ കാണുന്നതെന്നാണ് മുഖ്യ കോച്ച് ജോര്‍ഡ് മാര്‍ജിന്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version