പേഷ്വാര്‍ സല്‍മിയുടെ കോച്ചായി ഡാരെന്‍ സാമി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ പേഷ്വാര്‍ സല്‍മിയുടെ മുഖ്യ കോച്ചായി അവരുടെ വളരെ കാലത്തെ ക്യാപ്റ്റന്‍ ഡാരെന്‍ സാമിയെ നിയമിച്ചു. സല്‍മിയുടെ നിലവിലെ കോച്ചായ മുഹമ്മദ് അക്രമില്‍ നിന്നാണ് കോച്ചിംഗ് ദൗത്യം സാമി ഏറ്റെടുക്കുന്നത്. വഹാബ് റിയാസ് സാമിയ്ക്ക് പകരം മുഴുവന്‍ സമയം ക്യാപ്റ്റനായി ചുമതല ഏറ്റെടുക്കും.

സാമി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി ഇനിയും കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോളും ഡയറക്ടറായി തുടരുന്ന അക്രം പറയുന്നത്. 2015-16 സീസണ്‍ മുതല്‍ പേഷ്വാറിന് വേണ്ടി കളിക്കുന്ന താരമാണ് സാമി. എന്നാല്‍ ഈ സീസണില്‍ വെറും 44 റണ്‍സും ഒരു വിക്കറ്റുമാണ് താരത്തിന്റെ സംഭാവന.

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ രണ്ട് പന്ത് അവശേഷിക്കെ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ ക്വേറ്റ മറികടക്കുകയായിരുന്നു.

കമ്രാന്‍ അക്മലും മിസ്ബ ഉള്‍ ഹക്കും 49 റണ്‍സ് വീതം നേടിയാണ് പേഷ്വാര്‍ നിരയില്‍ തിളങ്ങിയത്. മിസ്ബ പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണും 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഷൊയ്ബ് മക്സൂദ് 26 റണ്‍സ് നേടി. ക്വേറ്റയ്ക്ക് വേണ്ടി മുഹമ്മദ് നവാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, ഗുലാം മുദ്ദാസ്സര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഉമര്‍ അക്മലും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ അഹമ്മദ് ഷെഹ്സാദിനെ നഷ്ടമായ ക്വേറ്റയ്ക്ക് ഷെയിന്‍ വാട്സണെയും(19), റിലീ റൂസോവിനെയും(19) വേഗത്തില്‍ നഷ്ടമായി. എന്നാല്‍ ഉമര്‍ അക്മല്‍ 50 പന്തില്‍ നിന്ന് 7 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് 37 റണ്‍സുമായി ഉമറിനു മികച്ച പിന്തുണ നല്‍കി. പുറത്താകാതെ നിന്ന ഉമര്‍ അക്മലിനൊപ്പം 11 റണ്‍സുമായി ഡ്വെയിന്‍ സ്മിത്തുമാണ് വിജയ സമയത്ത് ക്വേറ്റയ്ക്കായി ക്രീസിലുണ്ടായിരുന്നത്. പേഷ്വാറിനു വേണ്ടി വഹാബ് റിയാസ് തന്റെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് 2 വിക്കറ്റ് നേടി. വെറും 18 റണ്‍സാണ് താരം തന്റെ നാലോവറില്‍ വിട്ട് നല്‍കിയത്.

ഡാരെന്‍ സാമി ടീമിനെ നയിക്കുമെന്ന് പേഷ്വാര്‍ സല്‍മി ഉടമ

തുടര്‍ച്ചയായ മൂന്നാം സീസണിലും പേഷ്വാര്‍ സല്‍മിയെ വിന്‍ഡീസ് താരം ഡാരെന്‍ സാമി നയിക്കുമെന്ന് ഫ്രാഞ്ചൈസി ഉടമ ജാവേദ് അഫ്രീദി. 2017 സീസണില്‍ ആദ്യമായി ടീമിന്റെ നായക സ്ഥാനത്തെത്തിയ ഡാരെന്‍ സാമി പാക്കിസ്ഥാനില്‍ ഏറെ ആരാധകരുള്ള താരമാണ്. പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുവാന്‍ സന്നദ്ധ പ്രകടിപ്പിച്ച താരം രണ്ട് തവണ ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്ക് എത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിനെ ഫൈനലിലേക്ക് നയിച്ച ഡാരെന്‍ സാമി ഒരു തവണ സല്‍മിയെ വിജയ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഈ വര്‍ഷം നടന്ന ഫൈനലില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനോടു നേരിയ വ്യത്യാസത്തിലാണ് ടീം പരാജയപ്പെട്ടത്. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും ഈ സീസണിലും സാമി തന്നെ ടീമിനെ നയിക്കുകയായിരുന്നു.

Exit mobile version