അവിശ്വസനീയം!!! ഒൻസിന് വീണ്ടും കണ്ണീർ, സീഡ് ചെയ്യാതെ വന്നു വിംബിൾഡൺ ജയിച്ചു മാർകെറ്റ

വിംബിൾഡൺ വനിത സിംഗിൾസ് കിരീടം ഉയർത്തി ചെക് റിപ്പബ്ലിക് താരം മാർകെറ്റ വോണ്ടറൗസോവ. സീഡ് ചെയ്യാതെ വന്നു വിംബിൾഡൺ കിരീടം ഉയർത്തിയ താരം ഓപ്പൺ യുഗത്തിൽ സീഡ് ചെയ്യാതെ വന്നു വിംബിൾഡൺ ജയിക്കുന്ന ആദ്യ വനിത താരമായി മാറി. ഇതോടെ റാങ്കിംഗിൽ താരം കരിയറിൽ ആദ്യമായി ആദ്യ പത്തിലും എത്തും. വിംബിൾഡൺ കിരീടം ഉയർത്തുന്ന മൂന്നാമത്തെ മാത്രം ചെക് വനിത ആയും മാർകെറ്റ മാറി.

തുടർച്ചയായ രണ്ടാം ഫൈനൽ കളിച്ച ടുണീഷ്യൻ താരം ഒൻസ് യാബ്യുറിന്റെ കണ്ണീർ ഒരിക്കൽ കൂടി സെന്റർ കോർട്ടിൽ വീഴുന്നത് ആണ് ഇന്ന് കണ്ടത്. 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ചെക് താരത്തിന്റെ വിജയം. നാലു തവണ എതിരാളിയുടെ സർവീസ് ഭേദിക്കാൻ ആറാം സീഡ് ആയ ഒൻസിന് ആയെങ്കിലും ആറു തവണ ഒൻസ് സർവീസ് ബ്രേക്ക് വഴങ്ങി. രണ്ടാം സെറ്റിൽ ഇരട്ട ബ്രേക്ക് നേടി ഒൻസ് തിരിച്ചു വരവിന്റെ സൂചന നൽകിയെങ്കിലും മാർകെറ്റയുടെ പോരാട്ടവീര്യത്തിന് മുമ്പിൽ കീഴടങ്ങുക ആയിരുന്നു. 19 മത്തെ വയസ്സിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും കഴിഞ്ഞ വർഷം ഒളിമ്പിക്സ് ഫൈനലിലും പരാജയപ്പെട്ട മാർകെറ്റ 24 മത്തെ വയസ്സിൽ പരിക്ക് രണ്ട് ശസ്ത്രക്രിയയിലൂടെ മറികടന്നു ആണ് ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.

പ്രിയപ്പെട്ടവൾ ഒൻസ്! അറബ് സ്വപ്നങ്ങൾ പേറി ഒൻസ് മറ്റൊരു വിംബിൾഡൺ ഫൈനലിൽ

തുടർച്ചയായ രണ്ടാം വർഷം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. ആറാം സീഡ് ആയ ഒൻസ് രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയെ വമ്പൻ തിരിച്ചു വരവ് നടത്തി തോൽപ്പിച്ചു ആണ് ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ 5 ഗ്രാന്റ് സ്ലാമുകളിൽ ഒൻസ് മൂന്നാമത്തെ ഫൈനലിലേക്ക് ആണ് മുന്നേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സബലങ്കയാണ് നേടിയത്.

തുടർന്ന് രണ്ടാം സെറ്റിൽ ബ്രേക്ക് വഴങ്ങിയ ഒൻസ് ഒരു ഘട്ടത്തിൽ 4-2 നു പിറകിൽ ആയിരുന്നു. എന്നാൽ അവിടെ നിന്നു വമ്പൻ തിരിച്ചു വരവ് ആണ് ഒൻസ് നടത്തിയത്. ഇരട്ട ബ്രേക്കുകൾ നേടി സെറ്റ് 6-4 നു നേടിയ ഒൻസ് മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തി. തുടർന്ന് സെറ്റ് 6-4 നു നേടിയ താരം ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. കഴിഞ്ഞ വർഷം റിബാക്കിനയോട് തോൽവി വഴങ്ങി നഷ്ടമായ കിരീടം ഇത്തവണ നേടാൻ ആവും ഫൈനലിൽ ഒൻസ് ശ്രമിക്കുക. ഫൈനലിൽ സീഡ് ചെയ്യാത്ത ചെക് താരം മാർകെറ്റ വോണ്ടറൗസോവ ആണ് വിംബിൾഡൺ നേടുന്ന ആദ്യ അറബ് താരം എന്ന റെക്കോർഡ് തേടുന്ന ഒൻസിന്റെ എതിരാളി.

കഴിഞ്ഞ വർഷത്തെ ഫൈനൽ പരാജയത്തിന് പ്രതികാരം ചെയ്തു ഒൻസ് വിംബിൾഡൺ സെമിയിൽ

കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ഫൈനൽ പരാജയത്തിന് ഏലീന റിബാക്കിനയോട് പ്രതികാരം ചെയ്തു ഒൻസ് യാബ്യുർ. മൂന്നാം സീഡ് ആയ കസാഖ് താരം റിബാക്കിനയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ആറാം സീഡ് ഒൻസ് മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഒൻസ് മത്സരത്തിൽ ജയിച്ചത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് ടുണീഷ്യൻ താരത്തിന് ഇത്.

ആദ്യ സെറ്റ് 7-6 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-4 നു നേടിയ ഒൻസ് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ഒൻസ് എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. തുടർന്ന് ബ്രേക്ക് പോയിന്റ് രക്ഷിച്ച ഒൻസ് അതിനു ശേഷം റിബാക്കിനക്ക് ഒരവസരവും നൽകിയില്ല. 5 തവണ എതിരാളിയുടെ സർവീസ് ഒൻസ് മത്സരത്തിൽ ബ്രേക്ക് ചെയ്തു. തുടർന്ന് 6-1 നു സെറ്റ് നേടിയ അറബ് താരം വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. സെമിയിൽ രണ്ടാം സീഡ് ആര്യാന സബലങ്കയാണ് ഒൻസിന്റെ എതിരാളി.

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ ഒൻസ്-റിബാക്കിന പോരാട്ടം, കഴിഞ്ഞ വർഷത്തെ ഫൈനൽ ആവർത്തനം

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാവും മൂന്നാം സീഡും ആയ ഏലേന റിബാക്കിനയും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് ആയ ആറാം സീഡ് ഒൻസ് യാബ്യുറും നേർക്കുനേർ വരും. ആറാം സീഡ് ആയ ഒൻസ് 2 തവണ വിംബിൾഡൺ ജേതാവ് ആയ ഒമ്പതാം സീഡ് പെട്ര ക്വിറ്റോവയെ 6-0, 6-3 എന്ന സ്കോറിന് തകർത്തു ആണ് അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്.

വിംബിൾഡണിൽ മികവ് കാണിക്കുന്ന ക്വിറ്റോവയെ തീർത്തും തകർത്തു കളയുന്ന പ്രകടനം ആണ് ഒൻസ് പുറത്ത് എടുത്തത്. മത്സരത്തിൽ 6 തവണ ക്വിറ്റോവയുടെ സർവീസ് ഒൻസ് ബ്രേക്ക് ചെയ്തു. അതേസമയം എതിരാളിയായ 13 സീഡ് ബ്രസീലിയൻ താരം ബിയാട്രിസ് മയിയ പരിക്കേറ്റു കണ്ണീരോടെ പുറത്ത് പോയതോടെ ആണ് റിബാക്കിന അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യ സെറ്റിൽ 4-1 നു കസാഖ് താരം മുന്നിട്ട് നിൽക്കുമ്പോൾ ആണ് ബിയാട്രിസ് പിന്മാറിയത്. ക്വാർട്ടർ ഫൈനലിൽ ഒൻസ് കഴിഞ്ഞ ഫൈനലിന് പ്രതികാരം ചെയ്യുമോ അല്ല റിബാക്കിന ജയം തുടരുമോ എന്നു കണ്ടറിയാം.

ആന്ദ്രീസ്കുവിന്റെ വെല്ലുവിളി അതിജീവിച്ചു ഒൻസ്, അനായാസം സബലങ്ക

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി ആറാം സീഡ് ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. മുൻ യു.എസ് ഓപ്പൺ ജേതാവ് ആയ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു ഒൻസിന് കനത്ത വെല്ലുവിളി ആണ് മത്സരത്തിൽ ഉയർത്തിയത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ഒൻസ് രണ്ടാം സെറ്റ് 6-3 നു നേടി തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ബ്രേക്ക് വഴങ്ങി 3-1 നു പിറകിൽ നിന്ന ശേഷം തിരിച്ചു വന്ന ഒൻസ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തമാക്കി. ലഭിച്ച 3 തവണയും ബിയാങ്കയുടെ സർവീസ് ഒൻസ് ബ്രേക്ക് ചെയ്തു. അവസാന പതിനാറിൽ 2 തവണ വിംബിൾഡൺ ജേതാവ് ആയ പെട്ര ക്വിറ്റോവ ആണ് ഒൻസിന്റെ എതിരാളി.

അതേസമയം റഷ്യൻ താരം അന്ന ബ്ലിങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ആര്യാന സബലങ്ക തകർത്തത്. 9 ഏസുകൾ ഉതിർത്ത സബലങ്ക 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. 6-2, 6-3 എന്ന സ്കോറിന് ആയിരുന്നു സബലങ്കയുടെ ജയം. ഉക്രൈൻ താരം മാർത്തയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു അമേരിക്കയുടെ മാഡിസൺ കീയ്സും അവസാന പതിനാറിൽ എത്തി. 6-4, 6-1 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം.

ഫൈനലിൽ തോൽക്കില്ല എന്ന പതിവ് തുടർന്ന് ഇഗ! യു.എസ് ഓപ്പൺ നേടുന്ന ആദ്യ പോളണ്ട് വനിത

യു.എസ് ഓപ്പൺ കിരീടം നേടി ഇഗ സ്വിറ്റക്. ടുണീഷ്യൻ താരവും അഞ്ചാം സീഡും ആയ ഒൻസ് യാബ്യുറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ലോക ഒന്നാം നമ്പർ ആയ പോളണ്ട് താരം കിരീടം ഉയർത്തിയത്. ഓപ്പൺ യുഗത്തിൽ യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമായ ഇഗ കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ആണ് നേടിയത്. 2020, 2022 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ നേടിയ 21 കാരിയായ ഇഗക്ക് ഇത് ഫ്രഞ്ച് ഓപ്പണിനു പിറകെ ഇത് ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം കൂടിയാണ്.

കഴിഞ്ഞ കളിച്ച 18 ഫൈനലുകളിലും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച ഇക്കുറിയും ആ പതിവ് തുടർന്നു. ആദ്യ സെറ്റിൽ ഇഗയുടെ ആധിപത്യം ആണ് കാണാൻ ആയത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ ഇഗ 6-2 നു സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റ് കൂടുതൽ നാടകീയം ആയിരുന്നു. ആദ്യം തന്നെ സെറ്റിൽ ഇഗ ബ്രേക്ക് കണ്ടത്തിയെങ്കിലും ഒൻസ് ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് 2 തവണ കൂടി ബ്രേക്ക് വഴങ്ങിയ ഒൻസ് രണ്ടു തവണയും ബ്രേക്ക് തിരിച്ചു പിടിച്ചു.

തന്റെ സർവീസിൽ ചാമ്പ്യൻഷിപ്പ് പോയിന്റ് രക്ഷിച്ച ഒൻസ് രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടു പോയി. എന്നാൽ ടൈബ്രേക്കറിൽ പതുക്കെ ഇഗ ആധിപത്യം കണ്ടത്തി. ഒടുവിൽ ഒരിക്കൽ കൂടി ചാമ്പ്യൻഷിപ്പ് പോയിന്റ് കണ്ടത്തിയ ഇഗ സെറ്റ് 7-6(7-5) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു യു.എസ് ഓപ്പൺ കിരീടം സ്വന്തമാക്കി. ഈ വർഷം ഇഗ നേടുന്ന രണ്ടാമത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഇത്. അതേസമയം ഈ വർഷം വിംബിൾഡൺ ഫൈനലിൽ തോറ്റ ഒൻസിന് യു.എസ് ഓപ്പൺ ഫൈനലിലും പരാജയം തന്നെ നേരിടേണ്ടി വന്നു.

വിംബിൾഡണിനു പിന്നാലെ യു.എസ് ഓപ്പൺ ഫൈനലിലും എത്തി ഒൻസ്

വിംബിൾഡൺ ഫൈനലിൽ എത്തിയ പ്രകടനം യു.എസ് ഓപ്പണിലും ആവർത്തിച്ചു ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. 17 സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസിയയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഒൻസ് യു.എസ് ഓപ്പൺ ഫൈനലിൽ എത്തിയത്. 8 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഒൻസ് 4 തവണയും എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു.

മത്സരത്തിൽ ഒരു ഘട്ടത്തിലും വലിയ വെല്ലുവിളി ഒൻസ് നേരിട്ടില്ല. ആദ്യ സെറ്റ് 6-1 നു നേടിയ ഒൻസ് രണ്ടാം സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വനിത താരമായും അറബ് താരമായും ഒൻസ് മാറി. 13 മത്സരങ്ങൾ തുടർച്ചയായി ജയിച്ചു മത്സരത്തിന് എത്തിയ ഗാർസിയ പക്ഷെ ഇന്ന് തുടക്കം മുതൽ പതറുന്ന കാഴ്ചയാണ് കണ്ടത്. ഫൈനലിൽ ഇഗ, സബലങ്ക മത്സരവിജയിയെ ആണ് ഒൻസ് നേരിടുക.

യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ആദ്യ അറബ് താരമായും ആഫ്രിക്കൻ വനിതയായും ചരിത്രം എഴുതി ഒൻസ്

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി വിംബിൾഡൺ ഫൈനലിസ്റ്റ് കൂടിയായ ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഓസ്‌ട്രേലിയൻ താരം അജ്‌ലയെ അഞ്ചാം സീഡ് തോൽപ്പിക്കുക ആയിരുന്നു. സെമിയിൽ എത്തിയതോടെ യു.എസ് ഓപ്പൺ ആവസാന നാലിൽ എത്തുന്ന ആദ്യ അറബ് താരമായും ആഫ്രിക്കൻ വനിത താരമായും ഒൻസ് മാറി. പതിവിനു വിരുദ്ധമായി രണ്ടാം സെറ്റിൽ നിരാശയോടും ദേഷ്യത്തോടും കാണപ്പെട്ട ഒൻസ് ഇടക്ക് റാക്കറ്റ് വലിച്ചു എറിഞ്ഞതും കാണാൻ ആയി.

എന്നാൽ ഇത് അതിജീവിച്ചു ആയിരുന്നു താരത്തിന്റെ ജയം. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഒൻസ് സെറ്റ് 6-4 നു സ്വന്തമാക്കി. ഇരു താരങ്ങളും സർവീസ് നിലനിർത്താൻ കഷ്ടപ്പെട്ട രണ്ടാം സെറ്റിൽ ഒരു ഘട്ടത്തിൽ ഒൻസ് 3-5 നു പിറകിൽ ആയിരുന്നു. എന്നാൽ തന്റെ നിരാശയും ദേഷ്യവും മറികടന്നു സെറ്റ് ടൈബ്രൈക്കറിലേക്ക് എത്തിച്ച ഒൻസ് ടൈബ്രൈക്കറിൽ സെറ്റ് നേടുക ആയിരുന്നു. മത്സരശേഷം മത്സരത്തിന് ഇടയിലെ തന്റെ മോശം പെരുമാറ്റത്തിന് ഒൻസ് ക്ഷമാപണം നടത്തുകയും ചെയ്തു. സെമിയിൽ കൊക്കോ ഗോഫ്, കരോളിൻ ഗാർസിയ മത്സര വിജയിയെ ആണ് ഒൻസ് നേരിടുക.

Exit mobile version