ഓസ്ട്രേലിയ ലീഡ് നേടി കുതിക്കുന്നു, ഖ്വാജ 171 റണ്‍സ്, ഷോണ്‍ മാര്‍ഷ് 98*

സിഡ്നി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് 133 റണ്‍സ് ലീഡ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 479/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഷോണ്‍ മാര്‍ഷ് 98 റണ്‍സും മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 171 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 83 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് മൂന്നാം ദിവസം പുറത്തായ ബാറ്റ്സ്മാന്മാര്‍.

അഞ്ചാം വിക്കറ്റില്‍ മാര്‍ഷ് സഹോദരന്മാര്‍ 104 റണ്‍സുമായി ടീം ലീഡ് 100 കടക്കാന്‍ സഹായിക്കുകായയിരുന്നു. മോയിന്‍ അലിയ്ക്കും മേസണ്‍ ക്രെയിനിനുമാണ് മൂന്നാം ദിവസം വിക്കറ്റ് ലഭിച്ചത്. ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി ക്രെയിന്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിച്ചല്‍ മാര്‍ഷ് ഐപിഎല്‍ 2018നു ഇല്ല

ഐപിഎല്‍ പുതിയ സീസണില്‍ കളിക്കാന്‍ വരേണ്ടതില്ല എന്ന് തീരുമാനിച്ച് മിച്ചല്‍ മാര്‍ഷ്. കഴിഞ്ഞ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 4.8 കോടിയ്ക്ക് സ്വന്തമാക്കിയ താരം ഇത്തവണ സസക്സിനു വേണ്ടി കൗണ്ടി കളിക്കാന്‍ പോകുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. തന്റെ ടെസ്റ്റ് കരിയറിനും 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസില്‍ ടീമിലിടം പിടിക്കാനുപയോഗപ്രദവുമാകുന്ന ഒരു തീരുമാനമാകും ഇപ്പോള്‍ താനെടുക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു.

സാമ്പത്തികമായി തന്റെ തീരുമാനം തെറ്റായിരിക്കാം എന്നാല്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുക എന്നതാണ് തന്റെ പ്രഥമമായ ലക്ഷ്യമെന്ന് മിച്ചല്‍ മാര്‍ഷ് പറഞ്ഞു. കൗണ്ടിയില്‍ കളിക്കുന്നത് വഴി തന്റെ കളി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അടുത്തറിയുന്നത് അടുത്ത ആഷസ് ടീമില്‍ ഇടം പിടിക്കാന്‍ തന്നെ സഹായിക്കുമെന്നാണ് വിശ്വാസമെന്നാണ് താരം പറഞ്ഞത്.

ഏറെ നാളിനു ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മിച്ചല്‍ മാര്‍ഷ് മികച്ചൊരു ശതകത്തോടെയാണ് മൂന്നാം ടെസ്റ്റില്‍ തന്റെ മടങ്ങിവരവ് അറിയിച്ചത്. നാലാം ടെസ്റ്റിലും 166 പന്ത് നേരിട്ട് നിര്‍ണ്ണായകമായ ഒരു ഇന്നിംഗ്സാണ് മാര്‍ഷ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version