മിസ്ബ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഡ്രാഫ്ടിലേക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ക്യാംപില്‍ മിസ്ബ ഉള്‍ ഹക്ക് കളിക്കില്ലെങ്കിലും താരം കളിക്കാരനായി ടൂര്‍ണ്ണമെന്റിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്നുവെന്ന് സൂചനകള്‍. താരത്തിനെ മാനേജ്മെന്റ് റോളില്‍ എത്തിക്കുന്നതിന്റെ വക്കോളം ഇസ്ലാമാബാദ് യുണൈറ്റഡ് എത്തിയെങ്കിലും തനിക്ക് കളിക്കാരനായി തുടരണമെന്നാണ് ആഗ്രഹമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ പ്ലേയര്‍ ഡ്രാഫ്ടില്‍ പേര് ചേര്‍ക്കുമെന്നാണ് അറിയുന്നത്.

നാളെ നടക്കാനിരിക്കുന്ന കളിക്കാരുടെ ഡ്രാഫ്ടില്‍ താരവും അംഗമാകുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. താരത്തിനെ പിഎസ്എല്‍ സീസണ്‍ 4ല്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ മെന്ററായി നിയമിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിരുന്നതായിരുന്നുവെങ്കിലും അവസാന നിമിഷം താരം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

പാക് ഇതിഹാസം സൂപ്പര്‍ ലീഗും മതിയാക്കുന്നു

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ താനുണ്ടാവില്ലെന്ന് അറിയിച്ച് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹക്ക്. 44 വയസ്സുകാരന്‍ ആദ്യ മൂന്ന് സീസണുകളിലും ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ഭാഗമായിരുന്നു. അടുത്ത സീസണില്‍ താരം കളിക്കാരനായി ഉണ്ടാകില്ലെന്ന് അറിയിച്ച ഫ്രാഞ്ചൈസി മിസ്ബയെ ടീമിലെ മറ്റു ചുമതലകളിലെത്തിക്കുവാന്‍ ശ്രമിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിസ്ബ ടി20യിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായി തുടര്‍ന്നു. എന്നാല്‍ പിസിബിയുടെ പുതിയ ക്രിക്കറ്റ് കമ്മിറ്റിയില്‍ പേര് നിര്‍ദ്ദേശിക്കപ്പെട്ടതോടെയാണ് രാജ്യത്തിന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനായി താരം ക്രിക്കറ്റ് മതിയാക്കുവാന്‍ തീരുമാനിച്ചത്.

ഏറ്റവും അധികം ടെസ്റ്റ് റണ്‍സ് നേടുന്ന ഏഷ്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്‍ലി

വിന്‍ഡീസിനെതിരെ ഹൈദ്രാബാദ് ടെസ്റ്റില്‍ തന്റെ 45 റണ്‍സ് നേടി വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. ഏഷ്യന്‍ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‍ലി സ്വന്തമാക്കിയത്. തന്റെ വ്യക്തിഗത സ്കോര്‍ 27ല്‍ എത്തിയപ്പോളാണ് പാക്കിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹക്കില്‍ നിന്ന് ഈ റെക്കോര്‍ഡ് കോഹ്‍ലി സ്വന്തമാക്കിയത്.

മിസ്ബ 4214 റണ്‍സാണ് പാക്കിസ്ഥാന്റെ നായകനായി നേടിയിട്ടുള്ളത്. കോഹ്‍ലിയ്ക്ക് ഇപ്പോള്‍ 4233 റണ്‍സാണ് നേടാനായിട്ടുള്ളത്. ക്യാപ്റ്റനായി17 ശതകങ്ങളും 9 അര്‍ദ്ധ ശതകങ്ങളുമാണ് കോഹ്‍ലി നേടിയിട്ടുള്ളത്. കോഹ്‍ലി 42 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു ഗ്രെയിം സ്മിത്തിനാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനം. 8659 റണ്‍സാണ് 109 മത്സരങ്ങളില്‍ നിന്ന് നേടിയിട്ടുള്ളത്. അലന്‍ ബോര്‍ഡര്‍(6623 റണ്‍സ്), റിക്കി പോണ്ടിംഗ്(6524) എന്നിവരാണ് പട്ടികയില്‍ ഗ്രെയിം സ്മിത്തിനു പിന്നിലായുള്ളത്.

Exit mobile version