പിന്നിട്ടുനിന്നശേഷം മുംബൈ മിറ്റിയോഴ്‌സിനെ കീഴടക്കി കാലിക്കറ്റ് ഹീറോസ്

Newsroom

Picsart 24 03 12 00 41 22 671
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ, 2024 മാര്‍ച്ച് 11: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിലെ സൂപ്പര്‍ ഫൈവ്‌സില്‍ കാലിക്കറ്റ് ഹീറോസിന് വിജയത്തുടക്കം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പിന്നിട്ടുനിന്ന ശേഷം മുംബൈ മിറ്റിയോഴ്‌സിനെ കീഴടക്കി. സ്‌കോര്‍: 13-15, 15-9, 15-7, 15-12. ഡാനിയല്‍ മൊയതാസെദിയാണ് കളിയിലെ മികച്ച താരം. നാളെയാണ് (ബുധന്‍) ഹീറോസിന്റെ രണ്ടാം മത്സരം.

കാലിക്കറ്റ് 24 03 12 00 41 06 091

പെറൊറ്റോയെ പ്രതിരോധിക്കാന്‍ ഷമീമിന് കഴിഞ്ഞെങ്കിലും ജെറൊമിന്റെ കിടയറ്റ സ്‌പൈക്കുകള്‍ക്ക് മറുപടിയുണ്ടായില്ല. കലിക്കറ്റിന്റെ പ്രതിരോധവും മികച്ചുനിന്നു. ഡാനിയല്‍ മൊയതാസെദി അമിത് ഗുലിയയുടെ നീക്കങ്ങളെ കൃത്യമായി മനസിലാക്കി. അതേസമയം ഷമീമും മികച്ച ഫോമിലായിരുന്നു. ചിരാഗ് യാദവിനെ തടയാനായി ഷമീമിന്. ഇതോടെ കളി ഒപ്പത്തിനൊപ്പമായി. സൗരഭ് മാന്‍ മുംബൈ പ്രതിരോധത്തിന് കുറച്ചുകൂടി ഉറപ്പ് നല്‍കി. ജെറൊമിന്റെ ഭീഷണി മറികടന്ന് മുംബൈ ലീഡ് നേടുകയും ചെയ്തു.

ഒന്നാന്തരം പ്രകടനവുമായി ഡാനിയല്‍ ആക്രമണനിരയില്‍ തിളങ്ങിയതോടെ കാലിക്കറ്റ് കളിഗതി സ്വന്തമാക്കി. പെറൊറ്റോയുടെ ഇടിമുഴക്കംപോലുള്ള സെര്‍വുകള്‍ മുംബൈ പ്രതിരോധത്തെ ചിതറിച്ചു. അമിതിന്റെ സ്‌പൈക്ക് സൂപ്പര്‍ പോയിന്റ് നേടുന്നതിനും സഹായകരമായി. എന്നാല്‍ സ്വയംവരുത്തിയ പിഴവുകള്‍ മുംബൈക്ക് തിരിച്ചടിയായി. പെറോറ്റോ കാലിക്കറ്റിനെ തിരികെകൊണ്ടുവന്നു. കിടയറ്റ ആക്രമണക്കളിയില്‍ കാലിക്കറ്റ് ഒപ്പമെത്തി.

വികാസ് മാന്റെ വരവ് കാലിക്കറ്റിന്റെ പ്രതിരോധത്തിന് ഉറപ്പും അച്ചടക്കവും നല്‍കി. മുംബൈ അറ്റാക്കര്‍മാരെ കൃത്യമായി പ്രതിരോധിച്ചു. ശുഭത്തിന്റെ മങ്ങിയ പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്. പിന്നാലെ കാലിക്കറ്റ് കളിയില്‍ പൂര്‍ണമായും നിയന്ത്രണം കൈവരിച്ചു. കൃത്യസമയത്ത് ജെറോമിന്റെ തകര്‍പ്പന്‍ നീക്കം നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് നേടാന്‍ കാലിക്കറ്റിനെ സഹായിച്ചു. ഇതോടെ നിര്‍ണായക മത്സരം ജയിക്കാനും കാലിക്കറ്റിന് കഴിഞ്ഞു.

ഇന്ന് (ചൊവ്വ) വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. തുടക്കത്തില്‍ മുന്നേറിയ അഹമ്മദാബാദ് മൂന്നാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയത്. നാലാം സ്ഥാനത്തായിരുന്നു ബെംഗളൂരിന്റെ ഫിനിഷിങ്. ലീഗ് റൗണ്ടില്‍ ആദ്യ സ്ഥാനങ്ങളിലും അഞ്ച് ടീമുകളാണ് സൂപ്പര്‍ ഫൈവ്‌സ് റൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.