ലെബനീസ് ഫോർവേഡ് അക്രം മോഹൻ ബഗാനിൽ

ക്രോമ പോയ ഒഴിവിലേക്ക് മോഹൻ ബഗാൻ കൊണ്ടുവരുന്നത് റാന്റി മാർട്ടിൻസിനെ അല്ല. പകരം ലെബനീസിൽ നിന്നും അക്രം മൊഗ്റാബിയാണ് ബഗാന്റെ ജേഴ്സിയിലേക്ക് എത്തുന്നത്. അക്രമുമായി മോഹൻ ബഗാൻ കരാർ ഒപ്പുവെച്ചതായാണ് അവസാന വിവരങ്ങൾ.

നെജ്മെഹെ ക്ലബിലായിരുന്നു താരം അവസാന സീസണിൽ കളിച്ചത്. അവസാന സീസണിൽ 26 മത്സരങ്ങളിൽ നിന്നായി 16 ഗോളുകൾ അടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ലെബനീസ് ലീഗിലെ ടോപ്പ് സ്കോററുമാണ് അക്രം. മുമ്പ് ഐ ലീഗിൽ ഒരു സീസൺ കളിച്ചിട്ടുണ്ട് അക്രം. 2012-12 സീസണിൽ ചർച്ചിൽ ബ്രദേഴ്സ് ജേഴ്സിയിലായിരുന്നു അക്രമുന്റെ ഇന്ത്യയിലെ ആദ്യ വരവ്.

അന്ന് ചർച്ചിലിനു വേണ്ടി അക്രം മികച്ചു നിന്നിരുന്നു. ഐ ലീഗിൽ ഒരു ഹാട്രിക്കും അക്രം നേടിയിട്ടുണ്ട്. അടുത്ത മത്സരത്തിന് മുമ്പ് തന്നെ അക്രം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരോസിനെതിരെ ജയം ആവർത്തിക്കാൻ ഗോകുലം ഇന്നിറങ്ങുന്നു

ജയം അന്യമാായി നിൽക്കുന്ന ബിനോ ജോർജ്ജിനും സംഘത്തിനും ഇന്ന് ആരോസിനെ നേടുമ്പോൾ ഒരൊറ്റ ആഗ്രഹമെ കാണു. ഡെൽഹിയിൽ ഇന്ത്യൻ ആരോസിനെ നേരിട്ടപ്പോൾ നേടിയ ആ മിന്നും ജയം ഒന്നു കൂടെ ആവർത്തിക്കുക എന്നത്. കാരണം ഈ സീസൺ ഒരു പരാജയമാകാതിരിക്കണമെങ്കിൽ ഗോകുലത്തിന് ഇനിയെങ്കിലും മികവിലേക്ക് ഉയരേണ്ടതുണ്ട്. അതിന് പറ്റിയ സാഹചര്യം ഇന്നത്തെ മത്സരം തന്നെയാണ്.

കോഴിക്കോടാണ് മത്സരം എന്നത് ആനുകൂല്യമായി പറയാൻ കഴിയില്ല. കാരണം ഇതുവരെ ഒരു ഹോം മത്സരം പോലും ജയിക്കാൻ ഗോകുലത്തിന് ആയിട്ടില്ല. ആകെ കളിച്ച 4 ഹോം മത്സരങ്ങളിൽ മൂന്നിലും പരാജയം. ലഭിച്ചത് ചെന്നൈക്കെതിരായ ഒരു ദുർബല സമനില മാത്രം.

ഗോകുലത്തിന് ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആകെ 4 പോയന്റ് മാത്രമെ ഉള്ളൂ. ചർച്ചിൽ മാത്രമാണ് ഗോകുലത്തിന് പിറകിലായി ഇപ്പോൾ ഉള്ളത്. ഡെൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം ജയിച്ചത്‌. എന്നാൽ ആ ഗോകുലം ടീമിലെ വിദേശികളിൽ ഭൂരിഭാഗവും ഇപ്പോൾ ടീമിൽ ഇല്ല. പുതുതായി എത്തിയ ഒഡാഫയ്ക്ക് മികവിലേക്ക് ഉയരാൻ മാത്രമുള്ള ഫിറ്റ്നെസ് ഉണ്ടോ എന്നതും ചോദ്യമാണ്.

ആരോസും മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്‌. അത് ബിനോ ജോർജ്ജിന്റെ സംഘത്തിന് മുതലാക്കാൻ കഴിഞ്ഞാൽ ടേബിളിൽ ഒരു ജയം കൂടെ ഗോകുലത്തിന് കൂട്ടിചേർക്കാം. ഇന്ന് വൈകിട്ട് 5.30നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബഗാനിൽ നിന്ന് ക്രോമ പുറത്ത്, റാന്റി മാർട്ടിൻസ് വീണ്ടും ഐ ലീഗിലേക്ക്

മോഹൻ ബഗാനിലെ അഴിച്ചുപണികൾ തുടരുന്നു. കോച്ച് മാറിയിട്ടും ടീമിന് മാറ്റമില്ലാത്തത് കൊണ്ട് ബഗാന്റെ ഒന്നാം സ്ട്രൈക്കറായ ക്രോമയെ തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്തിരിക്കുകയാണ് മോഹൻ ബഗാൻ. കഴിഞ്ഞ മത്സരത്തിൽ മിനേർവക്കെതിരെ ക്രോമ നടത്തിയ മോശം പ്രകടനമാണ് പെട്ടെന്ന് തന്നെയുള്ള ഈ പുറത്താക്കലിന് പിറകിൽ.

കൊൽക്കത്ത ലീഗിൽ ബഗാനു വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ക്രോമയ്ക്ക് എന്നാൽ ആ പ്രകടനം ഐ ലീഗിക് ആവർത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ മിനേർവയ്ക്കെതിരെ ഒരു പെനാൽട്ടി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു ക്രോമ.

ക്രോമയ്ക്ക് പകരം ബഗാൻ എത്തിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് പരിചയമുള്ള മുഖമാണ്‌. ഐ ലീഗിൽ ഒരു കാലത്ത് താണ്ഡവം നടത്തിയ റാന്റി മാർട്ടിൻസാണ് മോഹൻ ബഗാന്റെ സ്ട്രൈക്കർ വേഷത്തിൽ എത്തുന്നത്. തന്റെ മികച്ച കാലം കഴിഞ്ഞ റാന്റി എങ്ങനെ ടീമിന് ഉപകാരപ്പെടും എന്ന് ബഗാൻ ആരാധകർക്ക് ആശങ്ക ഉണ്ടെങ്കിലും ബഗാൻ മാനേജ്മെന്റ് റാന്റിയെ ടീമിലേത്തിക്കാൻ ഉറപ്പിച്ചിരിക്കുകയാണ്.

നേരത്തെ ഗോകുലം എഫ് സി മുൻ ഐ ലീഗ് സ്റ്റാർ ഒഡാഫയേയും ഈ ട്രാൻസഫർ വിൻഡോയിൽ ടീമിൽ എത്തിച്ചിരുന്നു. ഐലീഗിന്റെ പ്രതാപത്തെ രണ്ട് താരങ്ങളും വീണ്ടും അങ്ങനെ ഐ ലീഗി എത്തിയിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഭൂട്ടാൻ താരങ്ങളെ ലക്ഷ്യമിട്ട് മിനേർവ

ഭൂട്ടാൻ ദേശീയ ടീമിലെ താരങ്ങളെ ടീമിലെത്തിക്കാൻ മിനേർവ എഫ്‌സി. തിമ്പു സിറ്റി ക്ലബിലെ കളിക്കാരനായ ജിഗ്മെ ത്ഷെറിങ് ഡോർജി, നിമാ വാങ്‌ടി എന്നീ താരണങ്ങളെയാണ് മിനേർവ ട്രയൽസിനായി ക്ഷണിച്ചിരിക്കുന്നത്. ഭൂട്ടാൻ സെൻസേഷൻ ചെഞ്ചോ നിലവിൽ മിനേർവയിൽ കളിക്കുന്നുണ്ട്, മികച്ച ഫോമിലുള്ള ചെഞ്ചൊയുടെ മികവിൽ നിലവിൽ ഐലീഗിൽ ഒന്നാമതാണ് മിനേർവ. ചെഞ്ചൊയുടെ മികച്ച ഫോം തന്നെയാണ് മിനേർവ മാനേജ്‌മെന്റിനെ വീണ്ടും ഭൂട്ടാൻ താരങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിച്ചത് .

നിലവിൽ 6 വിദേശ കളിക്കാരെ മാത്രമേ ഐലീഗ് നിയമപ്രകാരം ഒരു ടീമിൽ ഉൾപ്പെടുത്താൻ കഴിയു. ഒരു ജാപ്പനീസ് താരം ഈ മാസം അവസാനത്തോടെ ടീം വിടുന്നതിനാൽ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് ഭൂട്ടാൻ താരങ്ങളെ മിനേർവ ക്ഷണിച്ചിരിക്കുന്നത്. എന്തായാലും രണ്ടിൽ ഒരു താരത്തിന് മാത്രമേ ടീമിൽ ഇടം നേടാൻ കഴിയു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിശീലകൻ മാറിയിട്ടും മാറ്റമില്ല, മിനേർവയോട് നാണം കെട്ട് ബഗാൻ

മോഹൻ ബഗാനെ കൊൽക്കത്തയിൽ ചെന്ന് തകർത്ത് മിനേർവ പഞ്ചാബ്. പുതിയ പരിശീലകൻ ടീമിന്റെ വിധി മാറ്റും എന്ന് പ്രതീക്ഷിച്ച് ഇറങ്ങിയ മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജയത്തോടെ മിനേർവ ഐ ലീഗിന്റെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.

ഭൂട്ടാൻ സ്ട്രൈക്കർ ചെഞ്ചോ തന്നെയാണ് ഇത്തവണയും മിനേർവയുടെ തുറുപ്പ് ചീട്ടായത്. ആദ്യ പകുതിയിൽ ചെഞ്ചോ നേടിയ രണ്ടു ഗോളുകളാണ് ബഗാന്റെ വിധി എഴുതിയത്. 37ആം മിനുട്ടിൽ കളിയിലേക്ക് തിരിച്ചുവരാൻ പെനാൾട്ടിയിലൂടെ ബഗാന് ഒരവസരം കിട്ടിയിരുന്നു എങ്കിലും ക്രോമയ്ക്ക് പെനാൾട്ടി വലയിൽ എത്തിക്കാൻ ആയില്ല.

കളിയുടെ അവസാന നിമിഷമാണ് ബഗാൻ ഗോൾ കണ്ടെത്തിയത്. കിംഗ്സ് ലീയാണ് ബഗാന്റെ ഗോൾ നേടിയത്. 9 കളികളിൽ നിന്ന് 13 പോയന്റുള്ള ബഗാൻ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 8 കളികളിൽ നിന്ന് 19 പോയന്റാണ് ഒന്നാമതുള്ള മിനേർവയ്ക്ക് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫയുടെ റെക്കോർഡ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ U17 താരം

ഇന്ത്യൻ U17 താരം ജിതേന്ദ്ര സിങ് ഫിഫയുടെ റെക്കോർഡ്സിൽ ഇടംനേടി. ഇന്ത്യൻ ആരോസിന്റെ പ്രതിരോധതാരമായ ജിതേന്ദ്ര സിങാണ് നിലവിൽ ഐ ലീഗിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ. 16 കാരനായ ജിതേന്ദ്ര സിങ് ഫിഫയുടെ ദി വീക്ക് ഇൻ നമ്പേഴ്സ് എന്ന സെഗ്മെന്റിലാണ് സ്ഥാനം പിടിച്ച് പറ്റിയത്. ഇന്ത്യയിൽ നടന്ന U17 ലോക കപ്പിലെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജിതേന്ദ്ര സിങ്.

ഫിഫയുടെ വീക്ലി സെഗ്മെന്റിൽ ഫുട്ബോൾ ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ ആണ് ഉൾപ്പെടുത്തുക. ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത മൊഹമ്മദ് സലായും ഫിഫയുടെ സെഗ്മെന്റിൽ ഇടം പിടിച്ചിട്ടുണ്ട്. മുൻപ് ബാവോറിംഗ്ദാവോ ബോഡോയുടെ പേരിലാണ് ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ഷില്ലോങ്ങിനെതിരെയായിരുന്നു അദ്ദേഹം ഗോൾ നേടിയത്. തിങ്കളാഴ്ച ഷില്ലോങ്ങ് ലജോങ്ങിനെതിരെയാണ് ഇന്ത്യൻ ആരോസിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വന്തം ഗ്രൗണ്ടിൽ മിനർവയോട് തോറ്റ് ഗോകുലം കേരള

ഐ ലീഗിൽ ഗോകുലത്തിന് വീണ്ടും തോൽവി. ഇത്തവണ മിനർവയാണ് ഗോകുലം കേരളയെ സ്വന്ത ഗ്രൗണ്ടിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 18ആം മിനുട്ടിൽ ഗഗൻദീപ് സിങ് നേടിയ ഗോളാണ് മിനർവക്ക് വിജയം ഒരുക്കിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഗോകുലത്തിനു തിരിച്ചടിയായത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് തൊട്ടടുത്ത് ഏത്താനും മിനർവക്കായി.

പുതുതായി ടീമിൽ എത്തിയ ഫോർവേഡ് ഒഡാഫ ഒക്കോലിയെ മുന്നിൽ നിർത്തിക്കൊണ്ടാണ് ഗോകുലം കേരള മത്സരം തുടങ്ങിയത്. മിനർവ ഗോൾ മുഖം ആക്രമിച്ച്കൊണ്ടാണ് ഗോകുലം മത്സരം തുടങ്ങിയത്. മിനർവ ഗോൾ കീപ്പർ രക്ഷിത് ദാഗറിന്റെ രക്ഷപെടുത്തലാണ് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങുന്നതിൽ നിന്ന് അവരുടെ രക്ഷക്കെത്തിയത്.

തുടർന്നാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ വന്നത്. ഗോകുലം പ്രതിരോധ നിരയെ കബളിപ്പിച്ച് ചെഞ്ചോ തളികയിലെന്നോണം നൽകിയ പാസ് ഗോളാക്കി ഗഗൻദീപ് ഗോൾ നേടുകയായിരുന്നു. തുടർന്ന് ശക്തമായി തിരിച്ചടിച്ച ഗോകുലം ഗോകുലത്തിനു വേണ്ടി ആദ്യ മത്സരം കളിക്കുന്ന ഒഡാഫയിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും കിവി സീമോമിയുടെ ക്രോസ്സ് ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. തുടർന്ന് മത്സരത്തിൽ ലീഡ് നേടാനുള്ള അവസരം മിനർവക്ക് ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അവർക്കായില്ല.

ജയത്തോടെ ഒരു മത്സരം ശേഷിക്കെ ഈസ്റ്റ് ബംഗാളിന് തൊട്ടു പിറകിലെത്താൻ മിനർവക്കായി. 7 മത്സരങ്ങളിൽ നിന്ന് മിനർവക്ക് 16 പോയിന്റാണ് ഉള്ളത്. 8 മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാൾ 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 7 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗോകുലം ഇപ്പോഴും ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2018ൽ പുതിയ തുടക്കം തേടി ഗോകുലം കേരള മിനർവക്കെതിരെ

2018ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള മിനർവ എഫ്.സിയെ നേരിടും. ഗോകുലത്തിന്റെ സ്വന്തം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.  പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള ഗോകുലത്തിന് ഇന്ന് മികച്ച ഒരു മത്സരഫലം കിട്ടിയേ തീരു. 13 പോയിന്റുമായി മികച്ച ഫോമിലുള്ള മിനർവ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

വിദേശ താരങ്ങൾക്കേറ്റ പരിക്കാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഖാലിദ് സലാഹ് പരിക്കേറ്റ് ടീം വിട്ടു പോയതും കമോ ബായി പരിക്ക് മൂലം ഇന്ന് ഇറങ്ങാത്തതും ഗോകുലത്തിന് തിരിച്ചടിയാവും.  അതെ സമയം സെന്റർ ബാക്കായ ബൽവീന്ദർ സിംഗാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയത് ടീമിന് ഗുണം ചെയ്യും. മുൻ ബഗാൻ സ്‌ട്രൈക്കർ ഒഡാഫ ഒക്കോലിയെയും ഗോകുലം സ്വന്തമാക്കിയിരുന്നു. താരം ഇന്ന് ഗോകുലത്തിന് വേണ്ടി ആദ്യ മത്സരം കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതെ സമയം പരാജയമറിയാതെ കുതിച്ചിരുന്ന മിനർവ കഴിഞ്ഞ ദിവസം ഐസ്വാളിനോട് തോറ്റാണ് ഗോകുലത്തെ നേരിടാനിറങ്ങുന്നത്. 2-1 നാണ്  മിനർവ ഐസ്വാളിനോട് തോറ്റത്. ഇന്നത്തെ മത്സരം ജയിച്ചാൽ മിനർവക്ക് ഈസ്റ്റ് ബംഗാളിന് തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്തെത്താൻ മിനർവക്കാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോകുലം എഫ് സി പ്രതിരോധ നിരയിൽ പുതിയ താരം

ഗോകുലം എഫ് സി കേരളയുടെ നിരയിലേക്ക് പുതിയ ഒരുതാരം കൂടെ. സെന്റർ ബാക്കായ ബൽവീന്ദർ സിംഗാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഗോകുലത്തിൽ എത്തിയിരിക്കുന്നത്. ഡിഫൻസിൽ ബൽവീന്ദറിന്റെ വരവ് ഗോകുലത്തിന് കരുത്താകും.

മുമ്പ് സാൽഗോക്കറിന് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. അവസാനമായ വിവാ ചെന്നൈയിലായിരുന്നു താരം കളിച്ചത്. പഞ്ചാബ് ലുധിയാന സ്വദേശിയാണ് ബൽവീന്ദർ. സാൽഗോക്കറിന്റെ കൂടെ ഗോവൻ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശങ്കർലാൽ മോഹൻ ബഗാന്റെ പുതിയ പരിശീലകൻ

സഞ്ജോയ് സെൻ രാജിവെച്ച അടുത്ത ദിവസം തന്നെ മോഹൻ ബഗാൻ പകരക്കാരനെ കണ്ടെത്തി. മാധ്യമങ്ങളെല്ലാം ആഷ്ലി വെസ്റ്റ് വൂഡിനേയും മറ്റു വലിയ പേരുകൾക്കും പിറകെ പോയപ്പോൾ ക്ലബിന് അകത്തു തന്നെയുള്ള ശങ്കർലാൽ ചക്രബർത്തിയെ ആണ് ബഗാൻ പുതിയ കോച്ചായി നിയമിച്ചത്.

മുൻ കോച്ചായ സഞ്ജോയ് സെന്നിന്റെ കീഴിൽ അസിസ്റ്റന്റ് കോച്ചായിരുന്നു ശങ്കർലാൽ. മുമ്പ് ഐ എഫ് എ അക്കാദമയിടേയും മോഹൻ ബഗാൻ സ്കൂളിന്റേയും പരിശീലകനായിട്ടുണ്ട്‌. പഴയ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ് ശങ്കർലാൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരള ബ്ലാസ്റ്റേഴ്സ് U-15 ടീമിനും നാഷണൽ യൂത്ത് ഐ ലീഗ് യോഗ്യത

കേരളത്തിൽ നിന്നും ഗോകുലം എഫ് സി, എം എസ് പി മലപ്പുറം എന്നിവരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീമിനും യൂത്ത് ഐലീഗ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടി.

ആറു ഗ്രൂപ്പുകളായി തിരിച്ച റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് സോണിൽ 6 ഗ്രൂപ്പിലെയും ഗ്രൂപ്പ് ജേതാക്കളും ഒപ്പം ഈ ആറു ഗ്രൂപ്പിലെ മികച്ച രണ്ട് റണ്ണേഴ്സ് അപ്പും ആണ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടുക. എം എസ് പിയും ഗോകുലവും ഗ്രൂപ്പ് ജേതാക്കളായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രണ്ട് റണ്ണേഴ്സ് അപ്പിൽ ഒന്നായി. ഡി എസ് കി ശിവജിയൻസ് ആണ് യോഗ്യത നേടിയ മറ്റൊരു റണ്ണേഴ്സ് അപ്പ്.

അടുത്ത റൗണ്ടിൽ 8 ടീമുകൾ ഉള്ള പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കുക. 8 ടീമുകളെ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ആകും മത്സരം. ഗ്രൂപ്പ് ജേതാക്കളും റണ്ണേഴ്സ് അപ്പും ഒപ്പം മികച്ച മൂന്നാം സ്ഥാനക്കാരും യൂത്ത് ഐ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കും.


യോഗ്യത നേടിയ ടീമുകൾ; മിനേർവ അക്കാദമി, റിയൽ കാശ്മീർ എഫ് സി, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ, എം എസ് പി മലപ്പുറം, ഡി എസ് കെ ശിവജിയൻസ്, കേരള ബ്ലാസ്റ്റേഴ്സ്

ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നവർ, കൊൽക്കത്ത സോൺ, ബെംഗളൂരു സോൺ, മഹാരാഷ്ട്ര സോൺ എന്നീ സോണുകളിലെ വിജയികളുമായി ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്സിനു പിറകെ മോഹൻ ബഗാൻ കോച്ചും രാജിവെച്ചു

ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ രാജിയുടെ ദിവസമാണ്. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീന്റെ രാജിക്ക് തൊട്ടുപിറകെ അടുത്ത രാജികൂടെ എത്തിയിരിക്കുകയാണ്. മോഹൻ ബഗാൻ പരിശീലകൻ സഞ്ജോയ് സെൻ ആണ് ഇന്ന് പത്രസമ്മേളനത്തിൽ രാജി അറിയിച്ചത്. മോഹൻ ബഗാന്റെ ഇന്നത്തെ ചെന്നൈ സിറ്റിയോടേറ്റ ദയനീയ പരാജയമാണ് സഞ്ജോയ് സെന്നിനെ രാജിയിൽ എത്തിച്ചത്.

ഇന്ന് വിജയത്തിൽ കുറഞ്ഞ ഒന്നും സഞ്ജോയ് സെന്നിന് ആശ്വാസം ഏകുമായിരുന്നില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ന് പരാജയപ്പെട്ടതോടെ മാനേജ്മെന്റിനെ കാത്തുനിൽക്കാതെ സെൻ രാജി പ്രഖ്യാപിക്കുക ആയിരുന്നു. 7 മത്സരങ്ങളിൽ നിന്നായി 10 പോയന്റുമാത്രമുള്ള ബഗാൻ ഇപ്പോൾ ഐ ലീഗ് ടേബിളിൽ വളരെ‌ പിറകിലാണ്.

സെന്നിന്റെ പത്ര സമ്മേളനത്തിനു നേരെ മോഹൻ ബഗാൻ ആരാധകർ കല്ലെറിഞ്ഞതായും പരാതിയുണ്ട്. ചെൽസിക്ക് കിരീടം നേടിക്കൊടുത്ത ശേഷം മൗറീന്യോ ഒക്കെ രാജിവെക്കേണ്ടി വന്നിട്ടുണ്ട് എന്നും. അതുകൊണ്ട് ഈ രാജിയൊന്നും വലിയ കാര്യമല്ലാ എന്നും സഞ്ജോയ് മാധ്യമങ്ങളോട് പറഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version