കന്നി ടി20 ലോകകപ്പ് കിരീടം നേടാനുറച്ച് ഓസ്ട്രേലിയയും ന്യൂസിലാൻഡും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് കിരീടം നേടാനുറച്ച് ദുബൈയിൽ ഇന്ന് ഓസ്ട്രേലിയയും ന്യൂസിലാൻഡും ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിച്ച പാകിസ്ഥാനെ പരാജയപ്പെടുത്തിയത് ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചത്. അതെ സമയം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപിച്ച ഇംഗ്ലണ്ടിനെ മറികടന്നാണ് ന്യൂസിലാൻഡ് ടി20 ലോകകപ്പിന്റെ ഫൈനൽ ഉറപ്പിച്ചത്.

ടി20 ലോകകപ്പിന്റെ തുടക്കത്തിൽ ആരും പ്രതീക്ഷയർപ്പിക്കാത്ത ടീം ആയിരുന്നു ഓസ്ട്രേലിയ. എന്നാൽ ടൂർണമെന്റിൽ മികച്ച ഫോമിൽ കളിച്ച പാകിസ്ഥാനെ തോല്പിച്ച് ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. മികച്ച ഫോമിലുള്ള ഡേവിഡ് വാർണറും പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മർകസ് സ്റ്റോയ്‌നിസും മാത്യു വെയ്‌ഡും ഫൈനലിൽ ഓസ്‌ട്രേലിയക്ക് കരുത്ത് നൽകും.

അതെ സമയം തുടർച്ചയായ മൂന്നാമത്തെ ഐ.സി.സി ഫൈനലിനാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. നേരത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ എത്തിയ ന്യൂസിലാൻഡ് ഈ വർഷം നടന്ന ഐ.സി.സി ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് കിരീടവും നേടിയിരുന്നു. അതെ സമയം കഴിഞ്ഞ ദിവസം പരിക്കേറ്റ ഡെവോൺ കോൺവേ ഫൈനൽ മത്സരത്തിന് ഇല്ലാത്തത് ന്യൂസിലാൻഡിനു തിരിച്ചടിയാവും. താരത്തിന് പകരം ടിം സെയ്‌ഫെർട്ട് ന്യൂസിലാൻഡ് ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് ഫൈനൽ മത്സരം.