യുഫേഫ നേഷൻസ് ലീഗിൽ ലീഗ് എയിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഐസ്ലാന്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെ അഭാവത്തിലും മികച്ച ജയം കാണാൻ ബെൽജിയത്തിന് ആയി. മത്സരത്തിലെ പത്താം മിനിറ്റിൽ തന്നെ ഫിറോജോസോൻസന്റെ ഗോളിൽ പിന്നിൽ പോയ ബെൽജിയം പിന്നീട് 5 ഗോളുകൾ നേടി ജയം കാണുക ആയിരുന്നു. ഗോൾ വഴങ്ങി മൂന്നു മിനിറ്റിനുള്ളിൽ അലക്സ് വിറ്റ്സലിലൂടെ സമനില ഗോൾ നേടിയ അവർ ബാറ്റിസ്യായിലൂടെ മത്സരത്തിൽ മുന്നിലെത്തി.
മത്സരത്തിൽ 75 ശതമാനം സമയവും പന്ത് കൈവശം വച്ച ബെൽജിയം 11 തവണയാണ് ഐസ്ലാന്റ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ മെർട്ടൻസ് ഗോൾ കണ്ടത്തിയപ്പോൾ 69 മത്തെ മിനിറ്റിൽ ബാറ്റിസ്യായി മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടത്തി. 79 മത്തെ മിനിറ്റിൽ ഡോകു ആണ് ബെൽജിയത്തിന്റെ ഗോളടി പൂർത്തിയാക്കിയത്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനോട് ഗോൾരഹിത സമനില വഴങ്ങി. വിരസമായിരുന്നു മത്സരം. വോൾവ്സ് പ്രതിരോധനിര താരം കോഡി ഈ മത്സരത്തിലൂടെ ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിച്ചു. കളിച്ച 2 കളിയും ജയിച്ച ബെൽജിയം ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത്.






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

