ഖത്തർ ലോകകപ്പിൽ മദ്യം ഉണ്ടാവും, മത്സരം തുടങ്ങുന്നതിനു 3 മണിക്കൂർ മുമ്പ് ആരാധകർക്ക് ബിയർ വാങ്ങാം

Wasim Akram

Screenshot 20220904 145630 01
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ 2022 ലെ ലോകകപ്പ് ഖത്തറിനു അനുവദിച്ചത് മുതൽ ഉള്ള സംശയങ്ങൾ ആയിരുന്നു ഖത്തറിലെ ഇസ്ലാമിക ഷെരിയ നിയമം എങ്ങനെ മത്സരങ്ങൾക്ക് എത്തുന്ന താരങ്ങളെയും കാണികളെയും ബാധിക്കും എന്ന വിഷയം. ലോകകപ്പ് ആഘോഷം ആക്കാൻ എത്തുന്ന കാണികൾക്ക് മുന്നിൽ ഖത്തറിലെ ഇസ്ലാമിക നിയമങ്ങൾ വില്ലൻ ആവുമോ എന്നും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോകകപ്പിന്റെ സമയത്ത് മദ്യം അനുവദിക്കാൻ ഖത്തർ അധികൃതർ ഫിഫയും ആയി നടത്തിയ ചർച്ചകൾക്ക് ശേഷം സമ്മതിച്ചത് ആയി റിപ്പോർട്ടുകൾ. ലോകകപ്പ് മത്സരങ്ങളുടെ കിക്ക് ഓഫിന് 3 മണിക്കൂർ മുമ്പും മത്സരം കഴിഞ്ഞതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞും ആരാധകർക്ക് ഖത്തറിൽ ആൽക്കഹോൾ അടങ്ങിയ ബിയർ വാങ്ങാൻ ആവും.

എന്നാൽ മത്സരത്തിന് ഇടയിൽ ബിയർ വിൽപ്പനക്ക് അംഗീകാരം ഇല്ല. ലോകകപ്പിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാൾ ആയ ബഡ് വെയിസറിനു ആണ് ബിയർ വിൽക്കാനുള്ള അനുമതിയുള്ളത്. സ്റ്റേഡിയത്തിനു പരിസരത്ത് അവർക്ക് മാത്രമാണ് മദ്യം വിൽക്കാൻ അനുമതി ഉണ്ടാവുക എന്നാൽ സ്റ്റേഡിയത്തിനു ഉള്ളിൽ മദ്യം വിൽക്കാൻ അനുമതി ഉണ്ടാവില്ല. ഇത് കൂടാതെ ദോഹയിലെ പ്രധാന ഫാൻ സോണിൽ വൈകുന്നേരം 6.30 മുതൽ പുലർച്ചെ 1 മണി വരെ ലോകകപ്പ് തുടങ്ങി തീരുന്നത് വരെ 29 ദിവസങ്ങളിലും ബഡ് വെയിസറിനു ആരാധകർക്ക് ബിയർ വിൽക്കാം. മുമ്പ് നടന്ന ലോകകപ്പുകളിൽ എല്ലാ സമയത്തും ആരാധകർക്ക് ബിയർ വിൽക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇതിന്റെ വില എത്ര ആയിരിക്കും എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല.

ഖത്തർ

അതേസമയം ആൽക്കഹോൾ അടങ്ങാത്ത ബിയർ ഏത് സമയത്തും സ്റ്റേഡിയത്തിൽ അടക്കം വിൽക്കാനുള്ള അനുമതിയും ഉണ്ട്. സൗദി അറേബ്യ പോലെ ‘ഡ്രൈ സ്റ്റേറ്റ്’ അല്ല ഖത്തർ പൊതു സ്ഥലങ്ങളിൽ മദ്യം നിരോധിച്ച ഇവിടെ സന്ദർശകർക്ക് മദ്യം കൊണ്ടു വരുന്നതിലോ സ്വകാര്യ ഇടങ്ങളിൽ കുടിക്കുന്നതിനോ വിലക്ക് ഇല്ല. അതേപോലെ പല ഹോട്ടലുകളിലും സന്ദർശകർക്ക് ആയി മദ്യം വിൽക്കാനുള്ള അനുമതിയും ഉണ്ട്. വെള്ളിയാഴ്ച മദ്യ വിൽപ്പനക്ക് നിയന്ത്രണം ഉണ്ടാവുമോ എന്നു ഇപ്പോൾ വ്യക്തമല്ല. അതേസമയം സ്വവർഗ അനുരാഗികളെയും റെയിൻബോ പതാകയും ഖത്തർ ലോകകപ്പിന്റെ സമയത്ത് എങ്ങനെ സ്വീകരിക്കും എന്നു നിലവിൽ വ്യക്തമല്ല.