സ്റ്റോക്സിനെ കൈവിട്ടുവെങ്കിലും ഞങ്ങളുടെ പ്ലാനുകളുമായി മുന്നോട്ട് പോയി അത് വിജയം കണ്ടു

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ പ്ലാനുകളില്‍ ഉറച്ച് നിന്നതിന്റെ ഫലമായിട്ടാണ് വിജയം സ്വന്തമാക്കാനായതെന്ന് പറഞ്ഞ് കളിയിലെ മാന്‍ ഓഫ് ദി മാച്ചായ ലസിത് മലിംഗ. ബെന്‍ സ്റ്റോക്സിന്റെ ക്യാച്ച് തന്റെ ബൗളിംഗില്‍ കൈവിട്ടപ്പോള്‍ അത് തിരിച്ചടിയാകുമോ എന്ന് തങ്ങള്‍ അധികം ചിന്തിച്ചില്ലെന്ന് മലിംഗ പറഞ്ഞു. സ്റ്റോക്സിന്റെ കഴിവ് നമ്മള്‍ ടി20 ക്രിക്കറ്റിലും ഐപിഎലിലുമെല്ലാം കണ്ടിട്ടുള്ളതാണ്, സ്റ്റോക്സ് ഒരു മികച്ച താരമാണ്, എന്നാല്‍ ലങ്ക ഈ പിച്ചില്‍ ലൈനും ലെംഗ്ത്തിലും സ്ലോവറുകളിലും ബൗണ്‍സറുകളും ഉപയോഗിച്ചുള്ള പദ്ധതി തുടരുവാനാണ് തീരുമാനിച്ചത്. അത് ഫലം കാണുകയും ചെയ്തുവെന്ന് ലസിത് മലിംഗ പറഞ്ഞു.

ടീമിലെ താരങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു ഇതുപോലൊരു വിജയം സ്വന്തമാക്കാനാകുമെന്ന്, ഇത്തരം മത്സരങ്ങളില്‍ ഞങ്ങളുടെ സ്വാധീനം ചെലുത്തുവാനാകുമെന്നും തങ്ങള്‍ വിശ്വസിച്ചിരുന്നുവെന്ന് മലിംഗ കൂട്ടിചേര്‍ത്തു. മത്സരത്തില്‍ നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് മലിംഗ നേടിയത്. തന്റെ പത്തോവറില്‍ നിന്ന് 43 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

ഓപ്പണര്‍മാരായ ജോണി ബൈര്‍സ്റ്റോയെയും ജെയിംസ് വിന്‍സിനെയും പുറത്താക്കിയ മലിംഗ തന്നെയാണ് ജോ റൂട്ടിനെയും പുറത്താക്കിയത്. പിന്നീട് അപകടകാരിയായ ജോസ് ബട്‍ലറെയും പുറത്താക്കി മലിംഗ ഇംഗ്ലണ്ടിന് കനത്ത പ്രഹരം ഏല്പിക്കുകയായിരുന്നു.