റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ടിന് മുന്നിൽ 358 റൺസ് വിജയ ലക്ഷ്യം

Sports Correspondent

Dekockrassie
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ടെംബ ബാവുമയെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് ടീമിനെ 357 റൺസെന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 4 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 200 റൺസ് നേടിയപ്പോള്‍ ഇരുവരും ശതകങ്ങള്‍ പൂര്‍ത്തിയാക്കി. 114 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

Rassievanderdussen

റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ പുറത്താകുമ്പോള്‍ താരം 118 പന്തിൽ 133 റൺസാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് 78 റൺസാണ് റാസ്സി തോന്നിയത്.  നാലാം വിക്കറ്റിൽ മില്ലര്‍ – ക്ലാസ്സന്‍ കൂട്ടുകെട്ട് 17 പന്തിൽ നിന്ന് 35 റൺസ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ മില്ലര്‍ 30 പന്തിൽ നിന്ന് 53 റൺസ് നേടി പുറത്തായി.

ഇന്നിംഗ്സിലെ അവസാന പന്ത് നേരിട്ട എയ്ഡന്‍ മാര്‍ക്രം ആ പന്ത് സിക്സര്‍ പറത്തിയാണ് ദക്ഷിണാഫ്രിക്കയെ 357/4 എന്ന സ്കോറിലെത്തിച്ചത്. ക്ലാസ്സന്‍ 7 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു.