ഈ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി പാക്കിസ്ഥാനില്ല

Sayooj

ലോകകപ്പില്‍ ജൂണ്‍ 16നു ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ജയം അത് ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. നിലവിലെ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്ഥാനില്ലെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 105 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റത്രയും പ്രാധാന്യമുള്ളതല്ലെന്നാണ് തനിക്ക് തോന്നുന്നത്. ഈ മത്സരത്തിന്റെ ആവേശം മീഡിയ സൃഷ്ടിച്ചെടുക്കുന്നത് മാത്രമാണ്. പത്ത് തവണ ഏറ്റുമുട്ടിയാല്‍ 9.5 തവണയും ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ വിജയം നേടുവാന്‍ കഴിയും. പാക്കിസ്ഥാന് മാച്ച് വിന്നേഴ്സ് ഇല്ലെന്നും ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തന്നെയാണ് സാധ്യത കൂടുതലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് 11 മാച്ച് വിന്നര്‍മാരുടണ്ടെന്നും കൂടുതല്‍ പരിചയസമ്പത്തുള്ള താരങ്ങളും വലിയ താരങ്ങളുടം ഇന്ത്യയ്ക്കൊപ്പമാണെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.