പവാറിനെതിരെ ആരോപണവുമായി മിത്താലി രാജ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ വിനത കോച്ച് രോമേഷ് പവാറിനെതിരെ വലിയ ആരോപണവുമായി മിത്താലി രാജ്. ടൂര്‍ണ്ണമെന്റിലുടനീളം തന്നെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് ബിസിസിഐയ്ക്ക് നല്‍കിയ കത്തില്‍ മിത്താലി ആരോപിച്ചത്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ താരത്തിനെ പുറത്തിരുത്തുവാന്‍ കോച്ച് തീരുമാനിക്കുകയായിരുന്നു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

കരീബിയന്‍ ദ്വീപിലെത്തിയ നിമിഷം മുതല്‍ തന്നോട് രണ്ടാം തരത്തിലുള്ള പെരുമാറ്റമാണ് പവാര്‍ നടത്തിയതെന്ന് കത്തില്‍ ആരോപിക്കപ്പെടുന്നു. പരിശീലന മത്സരങ്ങളില്‍ മികവ് പുലര്‍ത്താനാകാത്തതിനെത്തുടര്‍ന്ന് തന്നോട് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ മിത്താലിയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നില്ല. തുടര്‍ന്ന് ഓപ്പണിംഗിലേക്ക താരമ തിരികെ എത്തുകയും പാക്കിസ്ഥാനെതിരെയും അയര്‍ലണ്ടിനെതിരെയും അര്‍ദ്ധ ശതകങ്ങളും കളിയിലെ താരം പുരസ്കാരവും മിത്താലി സ്വന്തമാക്കിയിരുന്നു.

തന്നെ ഓപ്പണിംഗില്‍ പരിഗണിക്കുവാനുള്ള കാരണം സെലക്ടര്‍മാരുടെ ഇടപെലടലാണെന്നാണ് മിത്താലി പറയുന്നത്. പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുള്ള തന്നെ ഓപ്പണിംഗില്‍ പരിഗണിക്കണമെന്ന് മിത്താലി തന്നെ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ തനിക്ക് പനിയായിരുന്നുവെങ്കിലും ടീമിന്റെ മത്സരം കാണുവാന്‍ താന്‍ ഗ്രൗണ്ടില്‍ വരേണ്ടതില്ലെന്നും രോമേഷ് പവാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും മിത്താലി പറയുന്നു.

മിത്താലി രാജിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം – https://en.fanport.in/cricket/mithali-rajs-letter-to-bcci/