പീറ്റര്‍ സിഡിലിന്റെ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് സ്റ്റുവര്‍ട് ക്ലാര്‍ക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയ പ്രായമേറിയ താരം പീറ്റര്‍ സിഡിലിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ സ്റ്റുവര്‍ട് ക്ലാര്‍ക്ക്. ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ പരിക്കുകളാണ് ഓസ്ട്രേലിയയെ 33 വയസ്സുകാരന്‍ പീറ്റര്‍ സിഡിലിനെ തിരികെ ടീമിലേക്ക് എത്തിക്കുവാന്‍ പ്രേരിപ്പിച്ചത്. 2016 നവംബറിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാനമായി പീറ്റര്‍ സിഡില്‍ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിച്ചത്.

ഇപ്പോളത്തെ ഓസ്ട്രേലിയന്‍ പേസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിച്ചു നിര്‍ത്തിയാല്‍ സീനിയര്‍ താരങ്ങളാരുമില്ല എന്നതും സെലക്ടര്‍മാരെ സിഡിലിനെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അതേ സമയം ഓസ്ട്രേലിയയ്ക്കായി 24 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ക്ലാര്‍ക്കിനു ഈ തീരുമാനം ഫലപ്രദമല്ലെന്ന അഭിപ്രായമാണുള്ളത്. ഞാന്‍ കഴിക്കുകയായിരുന്നു കോണ്‍ഫ്ലേക്കുകള്‍ ഞാന്‍ അറിയാതെ തുപ്പിയെന്നാണ് താരത്തിന്റെ തിരഞ്ഞെടുപ്പ് വാര്‍ത്ത വായിച്ചതിനെക്കുറിച്ചുള്ള സ്റ്റുവര്‍ട് ക്ലാര്‍ക്കിന്റെ ആദ്യ പ്രതികരണം.

ഞാന്‍ സിഡിലുമായി ക്രിക്കറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിച്ചിട്ടുണ്ട്, താരം മോശം ബൗളരാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും ഇല്ലാത്തതിനാല്‍ മാത്രം അനുഭവസമ്പത്തിനു വേണ്ടി പ്രായമായൊരു താരത്തെ തിരഞ്ഞെടുത്ത് അത് മികച്ച തീരുമാനമായി തനിക്ക് തോന്നുന്നില്ലെന്ന് സ്റ്റുവര്‍ട് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.