അസഭ്യം പറഞ്ഞ സ്റ്റുവർട്ട് ബ്രോഡിന് പിഴ

Staff Reporter

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെ അസഭ്യം പറഞ്ഞ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ഐ.സി.സി വിധിച്ചത്. പിഴക്ക് പുറമെ ഒരു ഡിമെരിറ്റ് പോയിന്റും സ്റ്റുവർട്ട് ബ്രോഡിന് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മാസത്തിനിടെ ബ്രോഡിന് ലഭിക്കുന്ന രണ്ടമത്തെ ഡിമെറിറ്റ് പോയിന്റാണ് ഇത്. 24 മാസത്തെകാലയളവിനുള്ളിൽ 4 ഡിമെരിറ്റ് പോയിന്റുകൾ ലഭിച്ചാൽ താരത്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരും. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡു പ്ലെസിയോടാണ് ബ്രോഡ് അസഭ്യം പറഞ്ഞത്. ഐ.സി.സി പെരുമാറ്റ ചട്ടത്തിലെ ആർട്ടിക്കിൾ 2.3ന്റെ ലംഘനമാണ് താരത്തിനെതിരെ ആരോപിക്കപ്പെട്ടത്.

നേരത്തെ ഈ പരമ്പരയിൽ കാഗിസോ റബാഡ, ജോസ് ബട്ലർ, വെർനോൻ ഫിലാണ്ടർ, ബെൻ സ്റ്റോക്സ് എന്നിവർക്കെല്ലാം വിവിധ കുറ്റങ്ങൾക്കായി ഐ.സി.സി പിഴ വിധിച്ചിരുന്നു. പരമ്പരയിലെ നാലാം മത്സരം ആധികാരികമായി ജയിച്ച് ഇംഗ്ലണ്ട് പരമ്പര 3-1ന് സ്വന്തമാക്കിയിരുന്നു.