പഞ്ചാബും തമിഴ്നാടും സെമിയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് പഞ്ചാബും തമിഴ്നാടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പഞ്ചാബ് കര്‍ണ്ണാടകയെയും തമിഴ്നാട് ഹിമാച്ചല്‍ പ്രദേശിനെയും പരാജയപ്പെടുത്തുകയായിരുന്നു.

കര്‍ണ്ണാടകയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത പഞ്ചാബ് എതിരാളികളഎ 87 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 12.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ മൂന്നും സന്ദീപ് ശര്‍മ്മ, അര്‍ഷ്ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

സിമ്രാന്‍ സിംഗ് 49 റണ്‍സും മന്‍ദീപ് സിംഗ് 35 റണ്‍സും നേടി പുറത്താകാതെ നിന്നാണ് പഞ്ചാബിന്റെ അനായാസ വിജയം ഉറപ്പാക്കിയത്.

Tamilnadu

രണ്ടാം ക്വാര്‍ട്ടറില്‍ ഹിമാച്ചലിനെതിരെ 5 വിക്കറ്റ് വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹിമാച്ചല്‍ 135/9 എന്ന സ്കോര്‍ നേടിയപ്പോള്‍ തമിഴ്നാട് 17.5 ഓവറില്‍ വിജയം ഉറപ്പാക്കി. 52 റണ്‍സ് നേടിയ ബാബ അപരാജിതും 19 പന്തില്‍ 40 റണ്‍സ് നേടിയ ഷാരൂഖ് ഖാനും ആണ് തമിഴ്നാടിന്റെ വിജയം എളുപ്പത്തിലാക്കിയത്.