ധോണിയെ വിമര്‍ശിക്കാനുള്ള യോഗ്യത ആര്‍ക്കുമില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എംഎസ് ധോണിയെ വിമര്‍ശിക്കുവാനും മാത്രം പോന്ന ആരുമില്ലെന്ന് പറഞ്ഞ് രവി ശാസ്ത്രി. ധോണിയുടെ സിഡ്നിയിലെ ഇന്നിംഗ്സിനെക്കുറിച്ചുയര്‍ന്ന് ചോദ്യത്തിനു മറുപടിയായാണ് രവി ശാസ്ത്രിയുടെ മറുപടി. ധോണി 2008ലെയോ 2011ലെയോ പഴയ ബാറ്റ്സ്മാനായിരിക്കില്ല എന്നാലും ഇത്തരം താരങ്ങള്‍ 30-40 വര്‍ഷങ്ങള്‍ മാത്രം വരുമ്പോളുണ്ടാകുന്ന താരങ്ങളാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍ എന്നിവരെപ്പോലുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണി.

വിക്കറ്റിനു പിന്നില്‍ ധോണിയുടെ മികവ് പഴയത് പോലെത്തന്നെ മികച്ച് നില്‍ക്കുന്നതാണ്. സ്പിന്നര്‍മാര്‍ ധോണി വിക്കറ്റിനു പിന്നിലുള്ളപ്പോള്‍ കൂടുതല്‍ അപകടകാരിയാകുന്നു. അത് കൂടാതെ സര്‍ക്കിളിനുള്ളിലെ ഫീല്‍ഡിംഗ് ആംഗിളുകള്‍ ഏറ്റവും അധികം അറിയാവുന്നതും ധോണിയ്ക്ക് തന്നെയാണെന്നും രവിശാസ്ത്രി പറഞ്ഞു.

ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും പഠിച്ച ശേഷം മാത്രമാണ് ധോണിയെ കുറ്റം പറയാന്‍ ആളുകള്‍ മുതിരാവുള്ളുവെന്നും രവി ശാസ്ത്രി പറഞ്ഞു.