ലോകകപ്പ് ഫൈനലിൽ വാതുവെപ്പ് നടന്നെന്ന് സംശയിക്കേണ്ടതില്ലെന്ന് ഐ.സി.സി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2011 ലെ ലോകകപ്പ് ഫൈനലിൽ വാതുവെപ്പ് നടന്നെന്ന് സംശയിക്കേണ്ടതില്ലെന്ന് ഐ.സി.സി അഴിമതി വിരുദ്ധ സമിതി ജനറൽ മാനേജർ അലക്സ് മാർഷൽ. 2011ലെ ലോകകപ്പ് ഫൈനലിലെ ഇന്ത്യ – ശ്രീലങ്ക മത്സരത്തിൽ വാതുവെപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് വാതുവെപ്പ് നടന്നിട്ടില്ലെന്ന മറുപടിയുമായി ഐ.സി.സി അഴിമതി വിരുദ്ധ സമിതി രംഗത്തെത്തിയത്.

2011ലെ ലോകകപ്പ് ഫൈനലിൽ വാതുവെപ്പ് നടന്നെന്ന് സംശയിക്കേണ്ട ഒരു കാര്യവും ഇല്ലെന്ന് അലക്സ് മാർഷൽ പറഞ്ഞു. ഈ ഒരു അവസരത്തിൽ ഇത്തരമൊരു ഒരു വാതുവെപ്പ് നടന്നതിനുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അലക്സ് മാർഷൽ പറഞ്ഞു.

ഈ വിഷയത്തിൽ മുൻ ശ്രീലങ്കൻ കായിക മന്ത്രി ഐ.സി.സിക്ക് കത്തെഴുതിയിട്ടില്ലെന്നും ഫൈനലിൽ വാതുവെപ്പ് നടന്നതായി ആർകെങ്കിലും തെളിവ് ലഭിച്ചാൽ അത് ഐ.സി.സിയെ അറിയിക്കാമെന്നും അലക്സ് മാർഷൽ പറഞ്ഞു. അതെ സമയം ഇന്ത്യ – ശ്രീലങ്ക ഫൈനലിൽ അഴിമതി നടന്നതായി തെളിവില്ലെന്ന് ശ്രീലങ്കൻ സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.