റണ്ണൊഴുകിയ മത്സരത്തിൽ പാക്കിസ്ഥാന് ജയം, ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ശതകം വിഫലം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ പാക്കിസ്ഥാന് വിജയം. ഇരു ടീമുകളും 200ന് മേലെ റൺസ് സ്കോര്‍ ചെയ്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 232 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ബാബര്‍ അസം(49 പന്തിൽ 85), മുഹമ്മദ് റിസ്വാന്‍(41 പന്തിൽ 63) എന്നിവര്‍ ഓപ്പണിംഗ് വിക്കറ്റിൽ 150 റൺസാണ് നേടിയത്. മുഹമ്മദ് ഹഫീസ് 10 പന്തിൽ 24 റൺസും ഫകര്‍ സമന്‍ 8 പന്തിൽ 26 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. ഷാന്‍ മക്സൂദ്(9 പന്തിൽ 17 റൺസ്) ആണ് നിര്‍ണ്ണായക സംഭാവന നല്‍കിയ മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി ടോം കറന്‍ 2 വിക്കറ്റ് നേടി.

Babarazam

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും 43 പന്തിൽ 103 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ പ്രകടനം ആണ് തോല്‍വിയിലും ടീമിന് ആശ്വാസമായത്. 6 ഫോരും 9 സിക്സും നേടിയ താരത്തിന് പിന്തുണ നല്‍കിയത് ഓപ്പണര്‍ ജേസൺ റോയ് മാത്രമായിരുന്നു. റോയ് 13 പന്തിൽ 32 റൺസ് നേടി.

Shaheenafridi

മൂന്ന് വീതം വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയും ഷദബ് ഖാനും പാക് ബൗളര്‍മാരിൽ തിളങ്ങി. 31 റൺസിന്റെ ജയമാണ് പാക്കിസ്ഥാന്‍ നേടിയത്.