ശതകം ശീലമാക്കി കോഹ്‍ലി, ഇന്ത്യയെ വീഴ്ത്തിയത് സംപയുടെ നിര്‍ണ്ണായക വിക്കറ്റുകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയ നല്‍കിയ 314 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ മികവ് പുറത്തെടുക്കുവാന്‍ സാധിക്കാതെ വരുന്ന കാഴ്ചയാണ് കണ്ടത്. വിരാട് കോഹ്‍ലി ഒഴികെ മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. 27/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ വിരാട് കോഹ്‍ലി-എംഎസ് ധോണി കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ധോണിയ്ക്കും കേധാര്‍ ജാഥവിനുമൊപ്പം നിര്‍ണ്ണായകമായ നാല്, അഞ്ച് വിക്കറ്റ് കൂട്ടുകെട്ടുകള്‍ക്ക് കോഹ്‍ലി പിറവി നല്‍കിയെങ്കിലും കോഹ്‍ലിയുടെ പങ്കാളികള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിച്ചിരുന്നില്ല. ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത് ആഡം സംപ തന്നെയായിരുന്നു. നാലാം വിക്കറ്റില്‍ 59 റണ്‍സും അഞ്ചാം വിക്കറ്റില്‍ 88 റണ്‍സുമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.

റാഞ്ചിയില്‍ വിരാട് കോഹ്‍ലി കസറി തന്റെ 41ാം ഏകദിന ശതകമാണ് ഇന്ന് നേടിയത്. കോഹ്‍ലി ക്രീസില്‍ നിന്നപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നവെങ്കിലും ആഡം സംപ താരത്തെ 38ാം ഓവറില്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലാകുകയായിരുന്നു. കോഹ്‍ലി 95 പന്തില്‍ നിന്നാണ് തന്റെ 123 റണ്‍സ് നേടിയത്.

അവസാന പത്തോവറില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 87 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഏഴാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടുകെട്ട് നേടി 32 റണ്‍സുമായി വിജയ് ശങ്കറും പുറത്തായതോടെ ഇന്ത്യയുടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് മാത്രം കൈവശമുള്ളപ്പോള്‍ നേടേണ്ടത് 50 റണ്‍സായിരുന്നു.

ജഡേജ 24 റണ്‍സ് നേടി പുറത്തായി ഏറെ വൈകാതെ ഇന്ത്യയുടെ ഇന്നിംഗ്സ് 48.2 ഓവറില്‍ 281 റണ്‍സിനു അവസാനിക്കുകയായിരുന്നു. 32 റണ്‍സ് ജയത്തോടെ ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കായി ജൈ റിച്ചാര്‍ഡ്സണും ആഡം സംപയും വിക്കറ്റും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് നേടി.