അരങ്ങേറ്റം ഉഷാറാക്കി ജൈ റിച്ചാര്‍ഡ്സണ്‍, പൊരുതി നിന്നത് നിരോഷന്‍ ഡിക്ക്വെല്ല മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിസ്ബെയിനിലെ ഗാബയില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. പരമ്പരയിലെ ആദ്യ മത്സരവും പിങ്ക് ബോള്‍ ടെസ്റ്റുമായി ഗാബ ടെസ്റ്റിലെ ആദ്യ ദിവസം തന്നെ ലങ്കന്‍ നിര നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്. അരങ്ങേറ്റക്കാരന്‍ ജൈ റിച്ചാര്‍ഡ്സണൊപ്പം പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും മികവ് പുലര്‍ത്തിയപ്പോള്‍ ലങ്ക തുടക്കം മുതല്‍ പ്രതിരോധത്തിലാകുകയായിരുന്നു. 56.4 ഓവറുകളില്‍ ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 144 റണ്‍സാണ് ടീം നേടിയത്. 78 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ഡിക്ക്വെല്ല പുറത്തായി രണ്ടാം പന്തില്‍ ശ്രീലങ്കയുടെ ഇന്നിംഗ്സും അവസാനിച്ചു.

മൂന്ന് വിക്കറ്റുകളാണ് ജൈ റിച്ചാര്‍ഡ്സണ്‍ തന്റെ അരങ്ങേറ്റത്തില്‍ സ്വന്തമാക്കിയത്. ഇതില്‍ ദിനേശ് ചന്ദിമലിനെ പുറത്താക്കി തന്റെ കന്നി ടെസ്റ്റ് വിക്കറ്റും ജൈ റിച്ചാര്‍ഡ്സണ്‍ നേടി. പാറ്റ് കമ്മിന്‍സിന് നാല് വിക്കറ്റ് ലഭിച്ചു.  മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നഥാന്‍ ലയണ്‍ ഒരു വിക്കറ്റും നേടി.