ഫോം തുടര്‍ന്ന് റോയി, ഇംഗ്ലണ്ടിന് 164 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 164 റണ്‍സ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നല്‍കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. പിന്നീട് ജേസണ്‍ റോയിയും ജോസ് ദാവിദ് മലനും ചേര്‍ന്ന് 63 റണ്‍സ് നേടിയെങ്കിലും മലനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചഹാല്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരം നല്‍കി.

ജേസണ്‍ റോയി തന്റെ മികവ് തുടര്‍ന്ന് ആദ്യ മത്സരത്തില്‍ നഷ്ടമായ അര്‍ദ്ധ ശതകം തികയ്ക്കുമെന്ന് തോന്നിയ നിമിഷത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ താരത്തെ പുറത്താക്കി ഇന്ത്യയ്ക്ക് വീണ്ടും ബ്രേക്ക്ത്രൂ നല്‍കി. 35 പന്തില്‍ നിന്ന് 46 റണ്‍സാണ് റോയി നേടിയത്.

20 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും അധികം സമയം ക്രീസില്‍ നില്‍ക്കുവാനായില്ല. ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് മോര്‍ഗന്റെ വിക്കറ്റ് നേടിയത്. 24 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റും ശര്‍ദ്ധുല്‍ തന്നെ വീഴ്ത്തി.

6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് നേടിയത്.