അയര്‍ലണ്ടിനു 72 റണ്‍സിന്റെ വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് വലിയ തിരിച്ചടിയായി അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനം. ഇന്ന് നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ തോല്‍വിയാണ് അഫ്ഗാനിസ്ഥാന്‍ നേരിടേണ്ടി വന്നത്. അയര്‍ലണ്ടിനെ 210 റണ്‍സിനു ഓള്‍ഔട്ട് ആക്കിയെങ്കിലും ടീം 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 210 റണ്‍സാണ് 48.5 ഓവറില്‍ നേടിയത്. പോള്‍ സ്റ്റിര്‍ലിംഗും വില്യം പോര്‍ട്ടര്‍ഫീല്‍ഡും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 200 കടത്തിയത്. സ്റ്റിര്‍ലിംഗ് 71 റണ്‍സ് നേടിയപ്പോള്‍ 53 റണ്‍സാണ് പോര്‍ട്ടര്‍ഫീല്‍ഡ് നേടിയത്. 32 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. അയര്‍ലണ്ടിനു വേണ്ടി ദവലത് സദ്രാനും അഫ്താബ് അലമും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റഷീദ് ഖാന്‍ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 138 റണ്‍സിനു 35.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മാര്‍ക്ക് അഡൈര്‍ നാല് വിക്കറ്റും ബോയഡ് റാങ്കിന്‍ 3 വിക്കറ്റും ടിം മുര്‍ട്ഗ 2 വിക്കറ്റും നേടിയാണ് അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്. 29 റണ്‍സ് നേടിയ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നബി 27 റണ്‍സ് നേടിയപ്പോള്‍ പുതിയ നായകന്‍ ഗുല്‍ബാദിന്‍ നൈബ് 20 റണ്‍സ് നേടി.