മുംബൈയുടെ വിജയം ഉറപ്പാക്കി ക്വിന്റണ്‍ ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഓപ്പണ്‍ ക്വിന്റണ്‍ ഡി കോക്ക് അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഐപിഎലില്‍ മികച്ച വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ നല്‍കിയ 172 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ നേടിയത്.

രോഹിത്തും ഡി കോക്കും ചേര്‍ന്ന് പവര്‍പ്ലേയില്‍ 49 റണ്‍സാണ് നേടിയത്. പവര്‍പ്ലേയുടെ അവസാന പന്തില്‍ 14 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും(16) ഡി കോക്കിന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 34 റണ്‍സാണ് നേടിയത്. മോറിസിന് തന്നെയായിരുന്നു ഈ വിക്കറ്റും.

അവിടെ നിന്ന് ഡി കോക്കും ക്രുണാലും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു.
36 പന്തില്‍ 53 റണ്‍സായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. ക്രീസില്‍ അര്‍ദ്ധ ശതകം തികച്ച ക്വിന്റണ്‍ ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും ആയിരുന്നു.

26 പന്തില്‍ 39 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നേടിയത്. ക്രുണാല്‍ പുറത്താകുമ്പോള്‍ 20 പന്തില്‍ വെറും 26 റണ്‍സ് മതിയായിരുന്നു മുംബൈയ്ക്ക്. മുസ്തഫിസുര്‍ 44 പന്തില്‍ 63 റണ്‍സ് നേടിയ കൂട്ടുകെട്ടിനെയാണ് തകര്‍ത്തത്. 18 പന്തില്‍ 25 റണ്‍സെന്ന നിലയില്‍ ബൗളിംഗ് ദൗത്യം ഏറ്റെടുത്ത ക്രിസ് മോറിസിനെ ഒരു സിക്സിനും ഫോറിനും പറത്തി കീറണ്‍ പൊള്ളാര്‍ഡും രംഗത്തെത്തിയതോടെ മുംബൈ അനായാസം ലക്ഷ്യത്തിലേക്ക് അടുത്തു.

ഡി കോക്ക് 50 പന്തില്‍ 70 റണ്‍സും കീറണ്‍ പൊള്ളാര്‍ഡ് 8 പന്തില്‍ 16 റണ്‍സും നേടി ടീമിന്റെ ഏഴ് വിക്കറ്റ് വിജയ സമയത്തില്‍ ക്രീസില്‍ നില്‍ക്കുകയായിരുന്നു.