തിരുവനന്തപുരത്ത് ഇന്ത്യന്‍ ആധിപത്യം, രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെയിന്റ് സേവിയേഴ്സ് കോളേജ് കെസിഎ ഗ്രൗണ്ടില്‍ ഇന്ന് അണ്ടര്‍ 19 ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം വ്യക്തമായ ആധിപത്യം പുലര്‍ത്തി ഇന്ത്യ. തലേ ദിവസത്തെ സ്കോറായ 95/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ദിവ്യാന്‍ഷിന്റെ ശതകത്തിന്റെയും അഹൂജ നേടിയ അര്‍ദ്ധ ശതകത്തിന്റെയും മികവില്‍ 330 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ദിവ്യാന്‍ഷ് 122 റണ്‍സ് നേടിയപ്പോള്‍ അഹൂജ 57 റണ്‍സ് നേടി പുറത്തായി. 41 റണ്‍സ് നേടിയ ഹംഗാര്‍ഗേക്കാര്‍ ഇന്ത്യയ്ക്കായി അവസാനം തകര്‍ത്തടിക്കുകയായിരുന്നു. 133 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ബ്രൈസ് പാര്‍സണ്‍സ് 6 വിക്കറ്റും ലിഫി റ്റാന്‍സിയും മാര്‍കോ ജാന്‍സെനും രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ 15 ഓവറുകള്‍ നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് 34 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടി. 7/3 എന്ന നിലയില്‍ നിന്ന് ആന്‍ഡിലെ മോഗാകെയിന്‍(16*) ബോംഗ മഖാഖ(11*) എന്നിവരാണ് ടീമിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.