ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്, തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റിന് 230 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന് 468 റൺസിന്റെ കൂറ്റൻ ലക്‌ഷ്യം നൽകിയതിന് ശേഷമാണ് ഓസ്ട്രേലിയ മത്സരം ഡിക്ലയർ ചെയ്തത്. തുടർന്ന് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിലാണ്.

16 റൺസുമായി റോറി ബാൺസും 4 റൺസുമായി ഡേവിഡ് മലനുമാണ് ക്രീസിൽ ഉള്ളത്. റൺസ് ഒന്നും എടുക്കാതെ പുറത്തായ ഹസീബ് ഹമീദിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. റിച്ചാർഡ്സൺ ആണ് ഹസീം ഹമീദിന്റെ വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ അർദ്ധ സെഞ്ച്വറികൾ നേടിയ ട്രാവിഡ് ഹെഡിന്റെയും മാർനസ് ലബുഷെയ്‌നിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ 230 റൺസ് എടുത്തത്. വാലറ്റത്ത് 33 റൺസ് എടുത്ത കാമറൂൺ ഗ്രീനിന്റെ പ്രകടനവും ഓസ്‌ട്രേലിയക്ക് തുണയായി. ഇംഗ്ലണ്ടിന് വേണ്ടി ഒളി റോബിൻസൺ, ജോ റൂട്ട്, ഡേവിഡ് മലൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.