രണ്ട് താരങ്ങള്‍ ശതകം നേടിയിട്ടും പാക്കിസ്ഥാന് ജയമില്ല, ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

278 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 6 റണ്‍സിന്റെ തോല്‍വി വഴങ്ങി പരമ്പരയിലെ നാലാം മത്സരത്തിലും അടിയറവ് പറഞ്ഞു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 98 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(62), അലെക്സ് കാറെ(55) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ നിരയില്‍ അരങ്ങേറ്റക്കാരന്‍ ആബിദ് അലിയും മുഹമ്മദ് റിസ്വാനും ശതകങ്ങള്‍ നേടിയെങ്കിലും മധ്യനിരയും വാലറ്റവും തകര്‍ന്നത് ടീമിനു തിരിച്ചടിയായി.

218/2 എന്ന നിലയില്‍ നിന്നാരംഭിച്ച തകര്‍ച്ച 271/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. 112 റണ്‍സ് നേടിയ ആബിദ് അലി പുറത്തായതോടെയാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് പതറിയത്. അവസാന ഓവറില്‍ 104 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെയും നഷ്ടമായതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

17 റണ്‍സായിരുന്നു അവസാന ഓവറില്‍ പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. സ്റ്റോയിനിസ് എറിഞ്ഞ ഓവറില്‍ നിന്ന് 10 റണ്‍സെ ടീമിനു നേടാനായുള്ളു. ഓസ്ട്രേലിയയ്ക്കായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ് 2 വിക്കറ്റും നേടി. 47ാം ഓവര്‍ വരെ മത്സരത്തില്‍ സജീവമായി നിന്ന ശേഷമാണ് പാക്കിസ്ഥാന്‍ കീഴടങ്ങിയത്.