സിഡ്നിയില്‍ അവസാന ഓവറുകളില്‍ മേല്‍ക്കൈ പിടിച്ചുവാങ്ങി ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിലെ സിഡ്നി ടെസ്റ്റില്‍ ആദ്യ ദിവസം ഇംഗ്ലണ്ട് 233/5 എന്ന നിലയില്‍. മഴ മൂലം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ലഞ്ച് നേരത്തെയാക്കി കളി പുനക്രമീകരിച്ചപ്പോള്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റ്സ്മാന്മാര്‍ക്കെല്ലാം തന്നെ തുടക്കം ലഭിച്ചുവെങ്കിലും അവര്‍ക്ക് ക്രീസില്‍ അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. അര്‍ദ്ധ ശതകം തികച്ച ജോ റൂട്ടും ദാവീദ് മലനും മാത്രമായിരുന്നു ഇതിനൊരപവാദം. റൂട്ട് 83 റണ്‍സ് നേടി പുറത്തായപ്പോള്‍ ദാവീദ് മലന്‍ 55 റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നില്‍ക്കുന്നു. 5 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ 81.4 ഓവറുകള്‍ എറിഞ്ഞ ആദ്യ ദിവസത്തെ കളി നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

228/3 എന്ന നിലയില്‍ ശക്തമായി മുന്നേറുകയായിരുന്ന ഇംഗ്ലണ്ടിനെ അവസാന രണ്ട് ഓവറുകളില്‍ വീഴ്ത്തിയ വിക്കറ്റുകളുടെ ബലത്തില്‍ ഓസ്ട്രേലിയ പിടിച്ചുകെട്ടുകയായിരുന്നു. ഇംഗ്ലണ്ടിനു മുന്‍തൂക്കമുള്ള ആദ്യ ദിവസമെന്ന നിലയില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ടെസ്റ്റില്‍ ഈ വിക്കറ്റുകളിലൂടെ ഓസ്ട്രേലിയ നടത്തിയത്.

അലിസ്റ്റര്‍ കുക്ക്(39), മാര്‍ക്ക് സ്റ്റോണ്‍മാന്‍(24), ജെയിംസ് വിന്‍സ്(25) എന്നിവരാണ് പുറത്തായ മറ്റു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍. ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial