ഫിഫയുടെ പ്രഥമ പീസ് പ്രൈസ് അവാർഡ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്. ലോകത്ത് നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചു സമാധാനം കൊണ്ടു വന്നതിൽ പ്രധാന പങ്ക് വഹിച്ചതിനു ആണ് ട്രമ്പിന് അവാർഡ് നൽകുന്നത് എന്നാണ് ഫിഫ പറഞ്ഞത്. കോംഗോ യുദ്ധം, ഗാസ വെടിനിർത്തൽ, അബ്രഹാം അക്കോർഡ് യാഥാർത്ഥ്യം ആക്കിയത് എന്നിവക്ക് ഒപ്പം ഇന്ത്യ, പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും ട്രമ്പിന്റെ നേട്ടമായി ഫിഫ അവതരിപ്പിച്ചു.ലോകകപ്പ് ഡ്രോക്ക് മുമ്പാണ് ഈ അവാർഡ് ട്രമ്പിന് നൽകിയത്.
തുടർന്ന് അവാർഡ് സ്വീകരിച്ചു സംസാരിച്ച ട്രമ്പ് താൻ ലക്ഷക്കണക്കിന് ആളുകളെ മരണത്തിൽ നിന്നു രക്ഷിച്ചെന്നും ലോകം താൻ കാരണം കൂടുതൽ സമാധാനം ഉള്ള സ്ഥലം ആണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ, പാകിസ്ഥാൻ പ്രശ്നം കൂടുതൽ സങ്കീർണമാകാതെ നിർത്തിയത് താൻ ആണെന്നും ട്രമ്പ് അവകാശപ്പെട്ടു. നൊബേൽ പീസ് പ്രൈസ് നഷ്ടപ്പെട്ട ട്രമ്പിനെ സുഖിപ്പിച്ചു നിർത്താൻ ആണ് ഈ അവാർഡ് പോലും ഫിഫ തുടങ്ങിയത് എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ട്രമ്പിന് അവാർഡ് നൽകുന്നതിലൂടെ ഫിഫക്ക് നേരെയുള്ള വിമർശങ്ങൾ കൂടുതൽ ശക്തമാകും എന്നുറപ്പാണ്. കൂടിയ ലോകകപ്പ് ടിക്കറ്റ് വിലക്ക് ഫിഫ രൂക്ഷ വിമർശനം ആണ് ആരാധകരിൽ നിന്നു കേൾക്കുന്നത്.