ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി ബാഴ്‌സലോണയ്ക്ക് സന്തോഷവാർത്ത. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ഫിറ്റ്നസ് വീണ്ടെടുത്തു. സെൽറ്റ വിഗോയ്‌ക്കെതിരായ 4-3 വിജയത്തിനിടെ തുടയ്‌ക്കേറ്റ പരിക്കിനെത്തുടർന്ന് പോളിഷ് താരം രണ്ടാഴ്ചയായി പുറത്തായിരുന്നു. ലെവൻഡോവ്‌സ്‌കി പരിശീലനം പുനരാരംഭിച്ചു. സാൻ സിറോയിൽ നടക്കുന്ന നിർണായക മത്സരത്തിൽ രണ്ടാം പാദത്തിൽ അദ്ദേഹം കളിക്കാനിറങ്ങും എന്നാണ് പ്രതീക്ഷ.

ലെവൻഡോവ്‌സ്‌കിക്ക് കളത്തിലിറങ്ങാൻ സാധിക്കുന്നത് ബാഴ്‌സലോണയുടെ ആക്രമണത്തിന് ഊർജ്ജം നൽകും. അതേസമയം, പ്രതിരോധ താരം അലഹാന്ദ്രോ ബാൽഡെക്ക് ഈ മത്സരം നഷ്ടമാകും. ആദ്യ പാദത്തിൽ സ്പെയിനിൽ വന്ന് ഇന്റർ മിലാൻ 3-3 എന്ന സമനില നേടിയിരുന്നു.