“ഇനി ഈ ഊർജ്ജം പ്രീമിയർ ലീഗിലും കാണിക്കണം” – റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ പാരീസിൽ നടത്തിയ പ്രകടനം ഗംഭീരമായിരുന്നു എന്ന് യുണൈറ്റഡ് സ്ട്രൈക്കറും വിജയ ഗോൾ നേടിയ താരവുമായ മാർക്കസ് റാഷ്ഫോർഡ്. ഇനി ചാമ്പ്യൻസ് ലീഗിലെ ഈ പ്രകടനവും ഈ ഊർജ്ജവും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലും കാണിക്കേണ്ടതുണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു. എല്ലാവരും കൂട്ടായി പ്രവർത്തിക്കണം മാനേജരുടെ ടാക്ടിക്സിനെ വിശ്വസിക്കണം. അപ്പോൾ വിജയവും ഇതുപോലുള്ള പ്രകടനങ്ങളും വരും എന്നും റാഷ്ഫോർഡ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ വളരെ മോശം രീതിയിലായിരുന്നു സീസൺ തുടങ്ങിയത് ഇത് സൂചിപ്പിച്ചായിരുന്നു റാഷ്ഫോർഡിന്റെ വാക്കുകൾ. അടുത്ത മത്സരത്തിൽ പ്രീമിയർ ലീഗിൽ ചെൽസിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടാൻ ഉള്ളത്. ഇന്നലെ പി എസ് ജിക്ക് എതിരെ വിജയം നേടാൻ ആയത് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുണൈറ്റഡിന് മുൻ തൂക്കം നൽകും എന്ന് റാഷ്ഫോർഡ് പറഞ്ഞു. അടുത്ത ആഴ്ച ലെപ്സിഗിനെതിരെയും ഇതേ പ്രകടനം ആവർത്തിക്കേണ്ടതുണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു.

ഏകദിനത്തില്‍ 200 സിക്സുകള്‍, രോഹിത്തിന്റെ ഈ നേട്ടത്തിന്റെ ചില പ്രത്യേകത

ഏകദിനത്തില്‍ 200 സിക്സ് എന്ന നേട്ടം ഇന്ന് വിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മ സ്വന്തമാക്കുമ്പോള്‍ ആ നേട്ടത്തിലെ ചില പ്രത്യേകതകള്‍ നമുക്ക് നോക്കാം. 187 ഇന്നിംഗ്സുകളില്‍ നിന്നാണ് 200 സിക്സ് രോഹിത് അടിച്ചത്. ഇതുവരെ ഷാഹിദ് അഫ്രീദി 195 ഇന്നിംഗ്സുകളില്‍ നിന്ന് നേടിയ 200 സിക്സുകളായിരുന്നു ഈ ഗണത്തില്‍ മുന്നില്‍. എബി ഡി വില്ലിയേഴ്സ്(214), ബ്രണ്ടന്‍ മക്കല്ലം(228), ക്രിസ് ഗെയില്‍(241), എംഎസ് ധോണി(248), സനത് ജയസൂര്യ(343) എന്നിവരാണ് ഈ നേട്ടം കൊയ്ത മറ്റു താരങ്ങള്‍.

അതേ സമയം പന്തുകളുടെ എണ്ണത്തില്‍ അഫ്രീദി തന്നെയാണ് ഏറെ മുന്നില്‍ 4203 പന്തുകള്‍ നേരിട്ടാണ് അഫ്രീദി 200 സിക്സിലേക്ക് എത്തുന്നത്. അതേ സമയം രോഹിത് 8387 പന്തുകള്‍ നേരിട്ടാണ് ഈ നേട്ടം കൊയ്തത്. മത്സരത്തില്‍ രണ്ട് സിക്സുകള്‍ കൂടി നേടി രോഹിത്തിന്റെ സിക്സ് നേട്ടം 202 സിക്സില്‍ എത്തി നില്‍ക്കുകയാണ്.

യൂത്ത് ലോകകപ്പ്: അഞ്ചാം സ്ഥാനം ദക്ഷിണാഫ്രിക്കയ്ക്ക്

ബംഗ്ലാദേശിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ജയത്തോടെ ടൂര്‍ണ്ണമെന്റിലെ അഞ്ചാം സ്ഥാനം ദക്ഷിണാഫ്രിക്ക നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 178 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തില്‍ 38.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ബംഗ്ലാദേശിന്റെ 5 വിക്കറ്റ് വീഴ്ത്തിയ ഫ്രേസര്‍ ജോണ്‍സ് ആണ് കളിയിലെ താരം.

ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിരയില്‍ അഫിഫ് ഹൊസൈന്‍(63), ഷകീല്‍ ഹൊസൈന്‍(61) എന്നിവരൊഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല. 41.4 ഓവറില്‍ ടീം 178 റണ്‍സിനു ഓള്‍ഔട്ട് ആയി. ഫ്രേസറിനു പുറമേ അഖോന മന്യാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

82 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ റയനാര്‍ഡ് വാന്‍ ടോണ്ടറും ഹെര്‍മ്മന്‍ റോല്‍ഫെസ്(44*) എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ 38.3 ഓവറില്‍ വിജയത്തിലേക്ക് നയിച്ചത്. മാത്യൂ ബ്രീറ്റ്സ്കേ(36), ജീവേഷന്‍ പിള്ളൈ(12) എന്നിവരാണ് പുറത്തായ താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version