വിംബിൾഡൺ മൂന്നാം റൗണ്ടിലും തന്റെ ആധിപത്യം തുടർന്നു ലോക ഒന്നാം നമ്പർ യാനിക് സിന്നർ. സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിനെ 6-1, 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിന്നർ തകർത്തത്. 6 തവണ എതിരാളിയെ ബ്രേക്ക് ചെയ്ത സിന്നർ സെന്റർ കോർട്ടിൽ ഒരു പിഴവും കാണിച്ചില്ല. അവസാന പതിനാറിൽ എത്തുമ്പോൾ ഇത് വരെയുള്ള മൂന്നു കളികളിൽ നിന്നു ഇത് വരെ 17 ഗെയിമുകൾ ആണ് സിന്നർ ആകെ എതിരാളികൾക്ക് നൽകിയത്.
ഇതോടെ 19 ഗെയിമുകൾ മാത്രം വഴങ്ങി വിംബിൾഡൺ അവസാന പതിനാറിൽ 2004 ൽ എത്തിയ റോജർ ഫെഡററിന്റെ റെക്കോർഡ് സിന്നർ ഓപ്പൺ യുഗത്തിൽ മറികടന്നു. ഇത്ര ആധിപത്യം പുലർത്തുന്ന സിന്നർ വിംബിൾഡൺ കിരീടം ഉയർത്തുമോ എന്നു കാത്തിരുന്നു കാണാം. 15 സീഡ് ചെക് താരം ജാക്കുബ് മെൻസികിനെ 6-2, 6-4, 6-2 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നു 22 സീഡ് ഇറ്റലിയുടെ ഫ്ലാവിയോ കൊബോലിയും അവസാന പതിനാറിലേക്ക് മുന്നേറി.