വാട്ട്ഫോഡിനെ ഇനി മുൻ മലാഗ പരിശീലകൻ നയിക്കും

മാർക്കോസ് സിൽവക്ക് പകരക്കാരനെ വാട്ട്ഫോർഡ് നിയമിച്ചു. മുൻ മലാഗ പരിശീലകൻ ചാവി ഗാർസിയയാണ് ഇനി അവരെ പരിശീലിപ്പിക്കുക. 18 മാസത്തെ കരാറിലാണ് ഗാർസിയ പ്രീമിയർ ലീഗിൽ ആദ്യ അവസരത്തിനെത്തുന്നത്. മാർക്കോസ് സിൽവയെ പുറത്താക്കി മണിക്കൂറുകൾക്ക് അകം തന്നെ ക്ലബ്ബിന് പകരക്കാരനെ പ്രഖ്യാപിക്കാനായെങ്കിലും പ്രീമിയർ ലീഗിൽ അനുഭവ സമ്പത്തില്ലാത്ത പരിശീലകൻ എത്തുമ്പോൾ എന്തും സംഭവിച്ചേക്കാം.

സ്‌പെയിനിൽ 2014 മുതൽ 2016 വരെ മലാഗയിൽ പരിശീലകനായ ഗാർസിയക്ക് അവിടെയുള്ള മികച്ച റെക്കോർഡാണ് പ്രീമിയർ ലീഗിലേക്ക് വഴി തുറന്നത്. അന്ന് മലാഗയെ 9, 8 സ്ഥാനങ്ങളിൽ ഫിനിഷ് ചെയാൻ സഹായിച്ച ഗാർസിയ പിന്നീട് റൂബൻ കസാന്റെ പരിശീലകനായ ഗാർസിയ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുകയായിരുന്നു. 47 വയസുകാരനായ ഗാർസിയ 2012 ന് ശേഷം വാട്ട് ഫോർഡ് പരിശീലകനാവുന്ന എട്ടാമത്തെയാളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാട്ട്ഫോർഡ് മാർക്കോ സിൽവയെ പുറത്താക്കി

വാട്ട്ഫോർഡ് പരിശീലകൻ മാർക്കോസ് സിൽവയെ ക്ലബ്ബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രീമിയർ ലീഗിൽ ക്ലബ്ബ് മോശം ഫോം തുടരുന്നതിനിടെയാണ് ക്ലബ്ബ് പരിശീലകനുമായി പിരിയാൻ തീരുമാനിച്ചത്. ഇന്നലെ ലെസ്റ്ററിനോട് എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റ വാട്ട്ഫോർഡ് നിലവിൽ പോയിന്റ് ടേബിളിൽ 10 ആം സ്ഥാനത്താണ്‌. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ടീം പക്ഷെ അവസാന 11 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. സിൽവയെ പുറത്താക്കിയത് വ്യക്തമാക്കുന്ന കുറിപ്പിൽ സിൽവക്കായി എവർട്ടൻ നടത്തിയ ശ്രമത്തേയും വിമർശിക്കുന്നുണ്ട്. എവർട്ടൻ സിൽവക്കായി ശ്രമം നടത്തിയില്ലായിരുന്നെങ്കിൽ ക്ലബ്ബ് സീസൺ തുടക്കത്തിലെ പ്രകടനം തുടർന്നേനെ എന്നാണ് വാട്ട്ഫോർഡ് കുറിപ്പിൽ വ്യക്തമാകുന്നത്.

ഓഗസ്റ്റിൽ പരിശീലകനായ ശേഷം ആദ്യത്തെ 13 ലീഗ് മത്സരങ്ങളിൽ 6 എണ്ണത്തിലും ജയിച്ച സിൽവ പക്ഷെ പിന്നീട് നടന്ന 11 മത്സരങ്ങളിൽ 1 ഇൽ മാത്രമാണ് ജയിച്ചത്. ഏറെ വൈകാതെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന് വാട്ട്ഫോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ഹൾ സിറ്റി, സ്പോർട്ടിങ്, ഒളിമ്പിയാകൊസ് ടീമുകളെയും സിൽവ പരിശീലിപിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാട്ട്ഫോഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

വാട്ട്ഫോഡിനെ സ്വന്തം മൈതാനത്ത് മറികടന്ന് മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. 3-1 നാണ് പെപ്പ് ഗാർഡിയോളയുടെ ടീം മാർക്കോസ് സിൽവയുടെ ടീമിനെ മറികടന്നത്. സിറ്റിക്കായി സ്റ്റെർലിങ്, അഗ്യൂറോ എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ വാട്ട്ഫോർഡ് താരം ക്രിസ്റ്റിയൻ കബസെലെയുടെ സെൽഫ് ഗോളായിരുന്നു. ആന്ദ്രെ ഗ്രെയാണ് വാട്ട്ഫോഡിന്റെ ഏക ഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് 62 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിനേക്കാൾ 15 പോയിന്റ് മുൻപിലാണ് അവർ.

സിറ്റി നിരയിലേക്ക് ജോണ് സ്റ്റോൻസ്, ഡേവിഡ് സിൽവ എന്നിവർ മടങ്ങിയെത്തിയ മത്സരത്തിൽ പരിക്ക് കാരണം കളിക്കില്ല എന്ന് പ്രതീക്ഷിച്ചിരുന്ന കെവിൻ ഡു ബ്രെയ്‌നയും ടീമിൽ ഇടം കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനെ നേരിടുമ്പോൾ പാലിക്കേണ്ട പ്രതിരോധത്തിലെ മികവ് പുലർത്താതിരുന്നതാണ് വാട്ട്ഫോഡിന് മത്സരത്തിൽ വിനയായത്. ആദ്യ മിനുട്ടിൽ തന്നെ സാനെയുടെ ഗോളിൽ മുന്നിലെത്തിയ സിറ്റി 13 ആം മിനുട്ടിൽ കബസെലെയുടെ സെൽഫ് ഗോളിൽ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. 63 ആം മിനുട്ടിൽ ഡു ബ്രെയ്‌നയുടെ പാസ്സ് കയ്യിൽ ഒതുക്കുന്നതിൽ വാട്ട്ഫോർഡ് ഗോളി ഗോമസിന്‌ പിഴച്ച അവസരം മുതലാക്കി അഗ്യൂറോ സിറ്റിയുടെ മൂന്നാം ഗോളും നേടി. 81 ആം മിനുട്ടിൽ ആന്ദ്രെ ഗ്രേ വാട്ട്ഫോർഡ് ഗോൾ കണ്ടെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. പാലസിനോട് സമനില വഴങ്ങിയ ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്താനായത് സിറ്റിക്ക് ആത്മവിശ്വാസമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റി ഇന്ന് വാട്ട്ഫോഡിനെതിരെ

പതിനെട്ട് ജയങ്ങൾക്ക് ശേഷം ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് വാട്ട്ഫോഡിനെതിരെ. അവസാനം കളിച്ച 8 കളികളിൽ 6 എണ്ണത്തിലും തോറ്റ വാട്ട് ഫോർഡിന് ഇന്നത്തെ മത്സരം കടുത്തതാവും എന്ന് ഉറപ്പാണ്. സിറ്റിയുടെ സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം.

പാലസിനോട് ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് ഇന്ന് കെവിൻ ഡു ബ്രെയ്‌നെ, ജിസ്സൂസ് എന്നിവർ കളിക്കാൻ ഉണ്ടാവില്ല. ഇരുവർക്കും പരിക്കാണ്‌. പകരം അഗ്യൂറോ ടീമിൽ ഇടം നേടിയേക്കും. പരിക്കേറ്റ് പുറത്തായിരുന്ന ജോണ് സ്റ്റോൻസ് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. വാട്ട് ഫോർഡ് അവസാന കളിയിൽ കളിച്ച അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. അവസാനം വാട്ട്ഫോഡിനെതിരെ കളിച്ച 7 കളികളിലും സിറ്റിക്കായിരുന്നു ജയം. അവസാന നിമിഷങ്ങളിൽ മത്സരങ്ങൾ തോൽക്കുന്നത് ശീലമാക്കിയ വാട്ട് ഫോഡിന് ആ ശീലം മാറ്റാനാവും പ്രധാന പരിഗണന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version