മീദെമയുടെ നൂറാം ഗോൾ, വനിതാ യൂറോ 2025ൽ വെയിൽസിനെ തകർത്ത് നെതർലൻഡ്‌സ്


വനിതാ യൂറോ 2025-ൽ നെതർലൻഡ്‌സ് തങ്ങളുടെ യൂറോ 2025 കാമ്പയിൻ വിജയകരമായി ആരംഭിച്ചു. ലൂസേണിൽ നടന്ന മത്സരത്തിൽ വെയിൽസിനെതിരെ 3-0ന്റെ ആധികാരിക വിജയം നേടിയപ്പോൾ, തിരിച്ചുവരവ് നടത്തിയ വിവിയൻ മീഡെമ നെതർലൻഡ്‌സിനായി തന്റെ 100-ാമത്തെ ഗോൾ നേടി ചരിത്രം കുറിച്ചു.
ഹാംസ്ട്രിംഗ് പരിക്ക് കാരണം ടൂർണമെന്റിൽ കളിക്കുന്നത് സംശയത്തിലായിരുന്ന മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മനോഹരമായ ഒരു കർലിംഗ് ഷോട്ടിലൂടെ ഡച്ചിന് അർഹിച്ച ലീഡ് സമ്മാനിച്ചു.

ഈ ഗോൾ ടൂർണമെന്റിലെ ഒരു പ്രധാന നേട്ടം മാത്രമല്ല, മീഡെമയ്ക്ക് വ്യക്തിപരമായ ഒരു ചരിത്ര നിമിഷം കൂടിയായിരുന്നു, കാരണം രാജ്യത്തിനായി 100 ഗോളുകൾ നേടുന്ന ആദ്യ ഡച്ച് വനിതയായി അവർ മാറി.


ആദ്യ പകുതിയിൽ വെയിൽസ് ചെറുത്തുനിൽപ്പിന്റെ ചില നിമിഷങ്ങൾ കാഴ്ചവെച്ചു. 35-ാം മിനിറ്റിൽ ജിൽ റൂർഡിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോയതും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഓറഞ്ച് ടീം തങ്ങളുടെ ആധിപത്യം വർദ്ധിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഡാനിയേൽ വാൻ ഡെ ഡോങ്കിന്റെ മികച്ച പാസിൽ നിന്ന് വിക്ടോറിയ പെലോവ ലീഡ് ഇരട്ടിയാക്കി. 57-ാം മിനിറ്റിൽ എസ്മി ബ്രൂഗ്റ്റ്സ് വാൻ ഡെ ഡോങ്കിന്റെ കൃത്യമായ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ മൂന്നാം ഗോൾ നേടി നെതർലൻഡ്‌സിന്റെ വിജയം ഉറപ്പിച്ചു.


ഈ വിജയത്തോടെ ആൻഡ്രീസ് ജോങ്കറുടെ ടീം നിലവിൽ ഗ്രൂപ്പ് ഡി-യിൽ ഒന്നാം സ്ഥാനത്താണ്.

ഗോളുമായി മിയദെമ, ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി പോര് സമനിലയിൽ

വനിത സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ കിരീടത്തിനു ആയി പൊരുതുന്ന ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി പോര് സമനിലയിൽ അവസാനിച്ചു. 2-2 എന്ന സ്കോറിന് ആണ് ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 40,000 നു മുകളിൽ കാണികൾക്ക് മുമ്പിൽ വെച്ചു നടന്ന മത്സരം അവസാനിച്ചത്. ആഴ്‌സണൽ ഇതിഹാസതാരം വിവിയനെ മിയദെമയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആയുള്ള അരങ്ങേറ്റവും ഇന്ന് കണ്ടു. എട്ടാം മിനിറ്റിൽ കാറ്റലിൻ ഫോർഡിന്റെ മികച്ച ക്രോസ് ഗോൾ ആക്കാൻ ബ്ലാക്ക്സ്റ്റെനിയസിന് ആയില്ലെങ്കിലും പിന്നാലെ എത്തിയ ഫ്രിദ മാനം ഇത് ഗോൾ ആക്കി മാറ്റി. തുടർന്ന് ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു.

ബെത്ത് മീഡ്

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് മിയദെമയുടെ ഷോട്ട് ആഴ്‌സണൽ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. ഇതോടെ കളിക്കുന്ന 16 ടീമുകൾക്ക് എതിരെയും സൂപ്പർ ലീഗിൽ ഗോൾ നേടുന്ന താരമായി മിയദെമ. തന്റെ മുൻ ക്ലബിന് എതിരെ ഗോൾ ആഘോഷിക്കാൻ താരം നിന്നില്ല. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ജെസിക്ക പാർക്കിന്റെ ബോക്സിനു പുറത്തുള്ള ശ്രമം ഗോൾ ആയതോടെ ആഴ്സണൽ ഞെട്ടി. തുടർന്ന് സമനില ഗോളിന് ആയി ആഴ്‌സണൽ ശ്രമം. 81 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ റോസ കഫായിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ മറ്റൊരു പകരക്കാരിയായ ബെത്ത് മീഡ് ആഴ്‌സണലിന് സമനില സമ്മാനിക്കുക ആയിരുന്നു. ജീവിതപങ്കാളികൾ ആയ മിയദെമ സിറ്റിക്കായും മീഡ് ആഴ്‌സണലിനും ആയി ഗോൾ നേടി പ്രത്യേകതയും മത്സരത്തിന് ഉണ്ട്.

ആഴ്സണലിന്റെ വിവിയനെ മിയദെമയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

ആഴ്സണൽ സ്ട്രൈക്കർ ആയിരുന്ന വിവിയനെ മിയദെമയെ മാഞ്ചസ്റ്റർ സിറ്റി വനിതാ ടീം സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിൽ ഡച്ച് ഇൻ്റർനാഷണൽ ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാന ഏഴ് സീസണുകളിലായി ആഴ്സണലിന് ഒപ്പം ആയിരുന്നു. അവർക്ക് ആയി 126 ഗോളുകൾ നേടിയിട്ടുണ്ട്‌.

ബാർക്ലേയ്‌സ് വനിതാ സൂപ്പർ ലീഗ് ചരിത്രത്തിലും നെതർലാൻഡ്‌സിനും വേണ്ടി ക്ലബ്ബിനും രാജ്യത്തിനുമായി യഥാക്രമം 80, 95 തവണ വലകുലുക്കിയ റെക്കോർഡ് ഗോൾ സ്‌കോററാണ് മിയദെമെ.

“ഞാൻ സിറ്റി തിരഞ്ഞെടുക്കാനുള്ള കാരണം അവർക്കും എന്നെപ്പോലെ തന്നെയുള്ള അഭിലാഷങ്ങൾ ഉള്ളതുകൊണ്ടാണ്. ലീഗും കിരീടങ്ങളും നേടണമെന്നാണ് അവരുടെ ആഗ്രഹം.” മിയെദെമെ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഡബ്ല്യുഎസ്എൽ ചരിത്രത്തിൽ 100 ​​ഗോൾ സംഭാവനകൾ രജിസ്റ്റർ ചെയ്ത ആദ്യ കളിക്കാരി ആവാൻ മിയെദെമെക്ക് ആയിരുന്നു‌. വെറും 83 മത്സരങ്ങളിൽ 70 ഗോളുകളും 30 അസിസ്റ്റുകളും സഹിതം ആൺ അവർ ആ ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിയത്.

Exit mobile version