സൂപ്പർ സബ്ബായി കെപ, സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്

സബ്സ്റ്റിട്യൂട് ആയി ഇറങ്ങിയ ഗോൾ കീപ്പർ കെപയുടെ മികവിൽ ചെൽസിക്ക് സൂപ്പർ കപ്പ് കിരീടം. പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ വിയ്യറയൽ താരങ്ങളുടെ രണ്ട് കിക്കുകൾ രക്ഷപെടുത്തിയാണ് കെപ ചെൽസിയുടെ ഹീറോ ആയത്. സഡൻ ഡെത്തിലേക്ക് നീണ്ട പെനാൽറ്റി ഷൂട്ട് ഔട്ടിൽ 6-5 എന്ന സ്കോറിനാണ് ചെൽസി വിയ്യറയലിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്.

ചെൽസിക്ക് വേണ്ടി ആദ്യ കിക്ക്‌ എടുത്ത ഹാവെർട്സിന്റെ കിക്ക്‌ വിയ്യറയൽ ഗോൾ കീപ്പർ അസ്സെഞ്ചോ തടഞ്ഞെങ്കിലും തുടർന്ന് കിക്ക്‌ എടുത്ത അസ്പിലിക്വറ്റ, അലോൺസോ, മേസൺ മൗണ്ട്, ജോർഗിനോ,പുലിസിച്ച്, റുഡിഗർ എന്നിവർ തങ്ങളുടെ കിക്കുകൾ ഗോളാക്കി. വിയ്യറയൽ താരങ്ങളായ മൊറേനോ, എസ്റ്റുപിനാൻ,ഗോമസ്, റബ, ജുവാൻ ഫോയ്ത് എന്നിവരുടെ പെനാൽറ്റി കിക്കുകൾ ഗോളായപ്പോൾ മന്ധിയുടെയും ആൽബിയോളിന്റെയും ശ്രമങ്ങൾ കെപ സേവ് ചെയ്യുകയായിരുന്നു. തുടർച്ചയായ മൂന്ന് സൂപ്പർ കപ്പ് ഫൈനലുകൾ പരാജയപെട്ടതിന് ശേഷമാണ് ചെൽസി സൂപ്പർ കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹാവെർട്സിന്റെ പാസിൽ നിന്ന് ഹക്കിം സിയെച്ചാണ് ചെൽസിക്ക് ആദ്യ ഗോൾ നേടി കൊടുത്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഹകീം സീയെച്ച് തോളിന് പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച വിയ്യറയൽ ജെറാർഡ് മൊറേനോയിലൂടെ മത്സരത്തിൽ സമനില പിടിച്ചു. സമനില നേടുന്നതിന് മുൻപ് രണ്ട് തവണ വിയ്യറയൽ ശ്രമം ചെൽസി പോസ്റ്റിൽ തട്ടി തെറിച്ചിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും നിശ്ചിത സമയത്ത് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഇരു ടീമുകൾക്കും വിജയ ഗോൾ നേടാനായില്ല. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ ചെൽസി ഗോൾ കീപ്പറായിരുന്ന മെൻഡിയെ മാറ്റി കെപയെ ഇറക്കിയത് മത്സരത്തിൽ നിർണായകമാവുകയായിരുന്നു.

സൂപ്പർ കപ്പ് കിരീടം തേടി ചെൽസിയും വിയ്യറയലും

ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ മാറ്റുരക്കുന്ന സൂപ്പർ കപ്പ് പോരാട്ടം ഇന്ന് നടക്കും. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യറയലും തമ്മിലാണ് മത്സരം.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസി കിരീടം നേടിയത്. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ മറികടന്നാണ് വിയ്യറയൽ തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടം നേടിയത്.

ഇത് അഞ്ചാം തവണയാണ് ചെൽസി സൂപ്പർ കപ്പിന്റെ ഫൈനൽ കളിക്കുന്നത്. 1998ൽ സൂപ്പർ കപ്പ് കിരീടം നേടിയ ചെൽസി തുടർന്നുള്ള 3 സൂപ്പർ കപ്പ് ഫൈനലുകളിലും തോൽവിയറിഞ്ഞിരുന്നു. അതെ സമയം വിയ്യറയൽ ആദ്യമായാണ് സൂപ്പർ കപ്പ് ഫൈനൽ കളിക്കുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 12.30നാണ് മത്സരം.

യുവേഫ സൂപ്പർ കപ്പ് നോർത്തേൺ അയർലണ്ടിൽ വെച്ച് തന്നെ നടക്കും

2021ലെ യുവേഫ സൂപ്പർ കപ്പ് നോർത്തേൺ അയർലണ്ടിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും യൂറോപ്പ ലീഗ് ജേതാക്കളായ വില്ലാറയലും തമ്മിലാണ് യുവേഫ സൂപ്പർ കപ്പ് മത്സരം. ഓഗസ്റ്റ് 11ന് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ് വിൻഡ്‌സർ പാർക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

നേരത്തെ തുർക്കി കായിക മന്ത്രി ഈ വർഷത്തെ ചാമ്പ്യൻസ് ലീഗും 2023ലെ ചാമ്പ്യൻസ് ലീഗ് ഫൈനലും തുർക്കിൽ വെച്ച് നടക്കുമെന്ന് പറഞ്ഞിരുന്നു. 2020ലെയും 2021ളെയും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ തുർക്കിയിലെ ഇസ്താൻബൂളിൽ വെച്ചാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരങ്ങൾ അവിടെ നിന്ന് മാറ്റുകയായിരുന്നു. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർട്ടുഗലിലെ പോർട്ടോയിൽ വെച്ചാണ് നടന്നത്.

മാജിക്കിലൂടെ കസോളയെ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച് വില്ലാറയൽ

ഏഴു വർഷത്തെ ഇടവേളക്ക് ശേഷം വില്ലാറയലിൽ തിരിച്ചെത്തിയ കസോളയെ മാജിക്കിലൂടെ തങ്ങളുടെ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച് വില്ലാറയൽ. കാലിയായ ഒരു ഗ്ലാസ് ട്യൂബിൽ പുക നിറച്ചതിനു ശേഷം അതിൽ കസോളയെ പ്രത്യക്ഷപെടുത്തിയാണ് സ്വന്തം കാണികൾക്ക് മുൻപിൽ താരത്തെ അവതരിപ്പിച്ചത്.

ഈ സീസണിൽ ആഴ്‌സണൽ താരത്തെ റിലീസ് ചെയ്തതോടെയാണ് വില്ലാറയൽ കസോളയെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി പരിക്കുമൂലം താരം കളിക്കളത്തിൽ നിന്ന് പുറത്തായിരുന്നു. ആഴ്സണലിന്‌ വേണ്ടി 6 വർഷത്തോളം ബൂട്ടകെട്ടിയ കസോള രണ്ട് എഫ്.എ കപ്പും അവർക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

തുടർന്നാണ് ഒരു വർഷത്തെ കരാറിൽ വില്ലാറയലിൽ എത്തിയത്.  രണ്ട് ഘട്ടങ്ങളിലായി താരം വില്ലാറയലിനു വേണ്ടി 241 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വില്ല റയലിനെ അട്ടിമറിച്ച് അലാവെസ്

ലാലിഗയിൽ വില്ല റയലിനെ അട്ടിമറിച്ച് ഡീപോർട്ടീവോ അലാവെസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡീപോർട്ടീവോ അലാവെസ് വില്ല റയലിനെ തകർത്തത്. അലാവെസിനു വേണ്ടി റോഡ്രിഗോ ഈലി, ഇബായ് ഗോമസ് എന്നിവരാണ് ഗോളുകൾ നേടിയത്. കൊളമ്പിയൻ ഫോർവെട് കാർലോസ് ബാക്കായാണ് വില്ല റയലിന്റെ ആശ്വാസ ഗോൾ നേടിയത്.

23 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വില്ല റയൽ. വിജയത്തോടു കൂടി 21 മത്സരങ്ങളിൽ 39 പോയിന്റുമായി നാലാം സ്ഥാനത്തുള്ള റയലിനെ മറികടക്കാനുള്ള സുവർണാവസരമാണ് വില്ല റയൽ നഷ്ടമാക്കിയത്. 22 മത്സരങ്ങളിൽ നിന്നും 40 പോയിന്റുള്ള വലൻസിയ ഇപ്പോൾ നാലാം സ്ഥാനത്താണ്. മത്സരത്തിലെ വിജയികളായ അലാവെസ് 25 പോയിന്റുമായി 16 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version