സൗരാഷ്ട്രയുടെ രണ്ട് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി സെമി ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കര്‍ണ്ണാടകയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 407 റൺസ് ചേസ് ചെയ്തിറങ്ങിയ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടീം 30 ഓവറിൽ നിന്ന് 76 റൺസാണ് നേടിയിട്ടുള്ളത്.

27 റൺസ് വീതം നേടി ഷെൽഡൺ ജാക്സണും ഹാര്‍വിക് ദേശായിയുമാണ് സൗരാഷ്ട്രയ്ക്കായി ക്രീസിലുള്ളത്. സ്നെൽ പട്ടേൽ പൂജ്യം റൺസിന് പുറത്തായപ്പോള്‍ വിശ്വരാജ് ജഡേജ 22 റൺസ് നേടി പുറത്തായി.

ഇരുവരുടെയും വിക്കറ്റുകള്‍ വിദ്വത് കവേരപ്പയാണ് വീഴ്ത്തിയത്. കര്‍ണ്ണാടകയുടെ സ്കോറിന് 331 റൺസ് പിന്നിലാണ് സൗരാഷ്ട്ര ഇപ്പോള്‍.

അഭിഷേക് ശര്‍മ്മയ്ക്ക് ശതകം, കര്‍ണ്ണാടകയ്ക്കെതിരെ 235 റൺസ് നേടി പഞ്ചാബ്

വിജയ് ഹസാരെ ട്രോഫി ആദ്യ ക്വാര്‍ട്ടറിൽ 235 റൺസ് നേടി പഞ്ചാബ്. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ടീമിന് ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായി. പിന്നീട് അന്മോൽപ്രീത് സിംഗിനെയും മന്‍പ്രീത് സിംഗിനെയും നഷ്ടമായി 34/3 എന്ന നിലയിലേക്ക് വീണ ടീമിനെ അഭിഷേക് ശര്‍മ്മ നേടിയ 109 റൺസാണ് മുന്നോട്ട് നയിച്ചത്.

സന്‍വീര്‍ സിംഗ്(39), അന്മോൽ മൽഹോത്ര(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കര്‍ണ്ണാടകയ്ക്കായി റോണിത് മോര്‍ രണ്ടും വിദ്വത് കവേരപ്പ നാലും വിക്കറ്റ് നേടി.

Exit mobile version