ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെറോണ്‍ ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൗണ്ടിയും താരവും തമ്മില്‍ സംയുക്തമായ തീരുമാനത്തിലാണ് ഈ റദ്ദാക്കല്‍ തീരുമാനം അംഗീകരിച്ചതെന്നാണ് അറിയുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാണ് ഫിലാന്‍ഡര്‍ സോമര്‍സെറ്റുമായി കരാറിലെത്തിയത്.

ഏപ്രില്‍ ആദ്യം ക്ലബില്‍ ചേരുവാനിരുന്ന താരത്തിന് എന്നാല്‍ അതിന് സാധിച്ചില്ല. ജൂലൈ 1 വരെ ഇംഗ്ലണ്ടില്‍ യാതൊരു വിധ ക്രിക്കറ്റും നടത്തേണ്ടതില്ല എന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചതോടെ കൗണ്ടി മത്സരങ്ങള്‍ നീളുകയായിരുന്നു. ഇതിന് പുറമെ പല കൗണ്ടികളും തങ്ങളുടെ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുകയും വേതനിമില്ലാത്ത അവധി താരങ്ങള്‍ക്ക് നല്‍കുന്ന സാഹചര്യം ഉടലെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലും കൂടി 101 മത്സരങ്ങളാണ് ഫിലാന്‍ഡര്‍ കളിച്ചിട്ടുള്ളത്. ഇതില്‍ താരം കൂടുതല്‍ പ്രഭാവം ഉണ്ടാക്കിയത് ടെസ്റ്റ് ക്രിക്കറ്റിലാണ്. 64 ടെസ്റ്റുകളില്‍ നിന്ന് താരം 224 വിക്കറ്റാണ് നേടിയത്.

വിരമിക്കലിന് ശേഷം കൊല്‍പക് കരാറിലൂടെ സോമര്‍സെറ്റിലേക്ക് ചേക്കേറുവാന്‍ ഫിലാന്‍ഡര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമന്ന് അറിയിച്ച വെറോണ്‍ ഫിലാന്‍ഡര്‍ കൊല്‍പക് കരാറിലൂടെ സോമര്‍സെറ്റിലേക്ക് എത്തുമെന്ന് സൂചന. കൗണ്ടിയുമായുള്ള കരാര്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് സോമര്‍സെറ്റ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

2012ല്‍ സോമര്‍സെറ്റിനായി അഞ്ച് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. സോമര്‍സെറ്റ് ഉള്‍പ്പെടെ അഞ്ച് ഇംഗ്ലീഷ് കൗണ്ടികളില്‍ താരം ഇതിന് മുമ്പ് കളിച്ചിട്ടുണ്ട്.

സെഞ്ചൂറിയണിലെ രണ്ടാം ദിവസം ബൗളര്‍മാരുടെ പടയോട്ടം

സെഞ്ചൂറിയണില്‍ ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസം വീണത് 15 വിക്കറ്റുകളാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിലെ അവസാന വിക്കറ്റും രണ്ടാം ഇന്നിംഗ്സിലെ നാല് വിക്കറ്റും ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിഴുതെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെ 181 റണ്‍സിന് ഓള്‍ഔട്ട് ആക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും മേല്‍ക്കൈ നേടി. 284 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചുവെങ്കിലും വെറും 181 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയതോടെ മത്സരത്തില്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ദക്ഷിണാഫ്രിക്ക നേടി.

50 റണ്‍സ് നേടിയ ജോ ഡെന്‍ലിയും 35 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സും മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതി നോക്കിയത്. വെറോണ്‍ ഫിലാന്‍ഡര്‍ നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റാണ് 72 റണ്‍സ് നേടുന്നതിനിടെ നഷ്ടമായത്. ഡീന്‍ എല്‍ഗാര്‍(22), ഫാഫ് ഡു പ്ലെസി(20), എയ്ഡന്‍ മാര്‍ക്രം, സൂബൈര്‍ ഹംസ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍ രണ്ടും ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി 17 റണ്‍സുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും 4 റണ്‍സ് നേടിയ ആന്‍റിച്ച് നോര്‍ട്ജേയുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ 175 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കിപ്പോളുള്ളത്.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ വെറോണ്‍ ഫിലാന്‍ഡര്‍. ദക്ഷിണാഫ്രിക്കയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലായി 97 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ടി20യില്‍ ഏഴ് തവണയും ഏകദിനത്തില്‍ 30 മത്സരങ്ങളും കളിച്ച താരം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത് 2007ല്‍ ആണ്.

ടെസ്റ്റ് ഫോര്‍മാറ്റിലാണ് താരം കൂടുതലായി തിളങ്ങിയിട്ടുള്ളത്. 216 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏഴാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് നിലകൊള്ളുന്നത്. 2012ലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററായും താരം തിരഞ്ഞെടുക്കപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി, വെറോണ്‍ ഫിലാന്‍ഡറിനു പരിക്ക്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ വെറോണ്‍ ഫിലാന്‍ഡര്‍ കളിയ്ക്കില്ല. പോര്‍ട്ട് എലിസബത്തില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ഹാംസ്ട്രിംഗ് പരിക്ക് മൂലം ആണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ പുറത്ത് പോകുന്നത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ കോച്ച് ഓട്ടിസ് ഗിബ്സണ്‍ പറയുന്നത്.

ആദ്യ ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ കുറവ് ഓവറുകള്‍ എറിഞ്ഞത് വെറോണ്‍ ഫിലാന്‍ഡര്‍ ആയിരുന്നു. വെറും 18 ഓവറാണ് താരം രണ്ടിന്നിംഗ്സുകളിലായി എറിഞ്ഞത്. മത്സരം ശ്രീലങ്ക ജയിക്കുമ്പോള്‍ ഒരോവര്‍ പോലും അന്ന് വെറോണ്‍ ഫിലാന്‍ഡര്‍ എറിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 21നു ആണ് ആരംഭിക്കുന്നത്.

തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍, പ്രതീക്ഷ ബാബര്‍ അസമില്‍ മാത്രം

17/2 എന്ന നിലയില്‍ ജോഹാന്നസ്ബര്‍ഗിലെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനു മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടം. ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 111/5 എന്ന നിലയില്‍ എത്തി നില്‍ക്കുന്നത്. വെറോണ്‍ ഫിലാന്‍ഡര്‍ 43 റണ്‍സ് നേടിയ ഇമാമിനെ പുറത്താക്കിയപ്പോള്‍ വാലറ്റക്കാരന്‍ മുഹമ്മദ് അബ്ബാസിനെയും(11) റണ്ണെടുക്കാതെ അസാദ് ഷഫീക്കിനെയും ഡുവാനെ ഒളിവിയര്‍ പുറത്താക്കി

41 റണ്‍സുമായി ബാബര്‍ അസവും 8 റണ്‍സ് നേടി സര്‍ഫ്രാസ് അഹമ്മദുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 151 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാന്‍ നിലവില്‍ സ്ഥിതി ചെയ്യുന്നത്.

വെറോണ്‍ ഫിലാന്‍ഡറിനു പകരം ഡെയിന്‍ പാറ്റേര്‍സണ്‍

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റ വെറണ്‍ ഫിലാന്‍ഡറിനു പകരം ഡെയിന്‍ പാറ്റേര്‍സണിലെ ടീമിലുള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. മൂന്ന് ടെസ്റ്റില്‍ ആദ്യത്തെ മത്സരം ഡിസംബര്‍ 26നു ആരംഭിക്കുവാനിരിക്കെയാണ് ഈ തീരൂമാനം. 29 വയസ്സുകാരന്‍ ഡെയിന്‍ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. മൂന്ന് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും പാറ്റേര്‍സണ്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.

എന്നാല്‍ താരത്തിനു ആദ്യ ടെസ്റ്റില്‍ അവസരം ലഭിയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല. പരിക്കേറ്റ് ലുംഗിസാനി ഗിഡിയ്ക്ക് പകരം ടീമിലെത്തിയ ഡുവാനേ ഒളിവിയര്‍ ആണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്ന താരം.

തള്ള വിരലൊടിഞ്ഞു, ദക്ഷിണാഫ്രിക്കന്‍ താരം ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിയ്ക്കില്ല

പാക്കിസ്ഥാനെതിരെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ വെറോണ്‍ ഫിലാന്‍ഡര്‍ കളിയ്ക്കില്ല. താരത്തിന്റെ കൈവിരലിനേറ്റ പരിക്കാണ് കാരണം. പാക്കിസ്ഥാനെതിരെ ഡിസംബര്‍ 26നു ആരംഭിയ്ക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് താരം കളിയ്ക്കില്ല എന്ന് ഉറപ്പായിരിക്കുന്നത്. ലുംഗിസാനി ഗിഡിയും പരിക്കിന്റെ പിടിയിലായതിനാല്‍ വെറ്ററന്‍ താരം ഡെയില്‍ സ്റ്റെയിനിനും കാഗിസോ റബാഡയ്ക്കുമാകും അധിക ചുമതല.

തങ്ങളുടെ രണ്ട് പ്രധാന പേസ് ബൗളര്‍മാരില്ലാതെയാവും ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ മത്സരിക്കുവാനെത്തുന്നത്. സെഞ്ചൂറിയണില്‍ നടക്കുന്ന ടെസ്റ്റില്‍ ഇപ്പോള്‍ വെറോണ്‍ ഫിലാന്‍ഡറും ഇല്ലാതാകുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ടി പ്രഹരം ആയിട്ടുണ്ട്.

100നു നാല്, ഇന്ത്യയുടെ ലീഡ് 93 റണ്‍സ്

മൂന്നാം ദിവസത്തിന്റെ ആദ്യ സെഷനില്‍ കരുത്ത് കാട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ ആദ്യ സെഷനില്‍ നേടിയത്. 41ാം ഓവറിന്റെ അഞ്ചാം പന്തില്‍ മുരളി വിജയുടെ പ്രതിരോധം റബാഡ ഭേദിച്ചതോടെ ലഞ്ചിനു പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 100/4 എന്ന നിലയില്‍ ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. വിരാട് കോഹ്‍ലി 27 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

49/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമാണ് മൂന്നാം ദിവസത്തെ ആദ്യ ഏതാനും ഓവറുകളില്‍ ദക്ഷിണാഫ്രിക്ക നല്‍കിയത്. ഫിലാന്‍ഡര്‍ രാഹുലിനെയും(16) മോര്‍ക്കല്‍ പുജാരയെയും(1) പുറത്താക്കിയപ്പോള്‍ ഇന്ത്യ 57/3 എന്ന നിലയിലായി. പിന്നീട് വിജയ്-കോഹ്‍ലി കൂട്ടുകെട്ട് 43 റണ്‍സ് കൂടി നേടി ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മുരളി വിജയിനെ(25) ഇന്ത്യയ്ക്ക് നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ലീഡ്, ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്, ബുംറയ്ക്ക് 5 വിക്കറ്റ്

ജസ്പ്രീത് ബുംറ 5 വിക്കറ്റ് നേട്ടം കൊയ്ത ഇന്നിംഗ്സില്‍ 194 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ 7 റണ്‍സിന്റെ ആദ്യം ഇന്നിംഗ്സ് ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ കൈയ്യിലുള്ളത്. ഹാഷിം അംല(61), കാഗിസോ റബാ‍ഡ(30) എന്നിവര്‍ക്ക് പുറമേ വെറോണ്‍ ഫിലാന്‍ഡര്‍(35) നല്‍കിയ സംഭാവനകളാണ് ലീഡ് സ്വന്തമാക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സാധിപ്പിച്ചത്.

അംലയെ ഉള്‍പ്പെടെ പുറത്താക്കിയ ബുംറ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് 5 വിക്കറ്റ് നേട്ടമാണ് ഇന്നത്തെ മത്സരത്തില്‍ നേടിയത്. ഫിലാന്‍ഡറെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ ആണ് നല്‍കിയത്. 3 വിക്കറ്റ് നേടി ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനമാണ് നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫാഫ് പൊരുതുന്നു, ദക്ഷിണാഫ്രിക്കയുടെ ലീഡ് 258 റണ്‍സ്

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 230/7. മത്സരത്തില്‍ 258 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയത്. ആദ്യ സെഷനില്‍ മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയെങ്കിലും ഒരു വശത്ത് നായകന്‍ ഫാഫ് ഡു പ്ലെസി ചെറുത്ത് നില്പ് തുടരുകയാണ്. 37 റണ്‍സ് നേടിയ ഫാഫിനു കൂട്ടായി യുവ പേസ് ബൗളര്‍ കാഗിസോ റബാഡയാണ് ക്രീസില്‍. റബാഡ 12 പന്തുകള്‍ നേരിട്ടുവെങ്കിലും അക്കൗണ്ട് തുറന്നിട്ടില്ല.

90/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 80 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സിനെയാണ് ആദ്യം നഷ്ടമായത്. 61 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറിനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തിയത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് ഫാഫ്-ഫിലാന്‍ഡര്‍ കൂട്ടുകെട്ടായിരുന്നു. 85 പന്തുകള്‍ നേരിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച ചെറുത്ത് നില്പാണ് 26 റണ്‍സ് നേടിയ ഫിലാന്‍ഡര്‍ പുറത്തെടുത്തത്. ഇഷാന്ത് ശര്‍മ്മ ഫിലാന്‍ഡറെയും കേശവ് മഹാരാജിനെയും പുറത്താക്കി വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു.

ഷമി മൂന്നും ബുംറ, ഇഷാന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരുത്ത് തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ്, ഇന്ത്യയ്ക്കെതിരെ 72 റണ്‍സ് ജയം

ദക്ഷിണാഫ്രിക്കയ്ക്കതെിരെ 208 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ ഇന്ത്യ. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിനു എറിഞ്ഞിട്ട ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിനു പുറത്തായി. വെറോണ്‍ ഫിലാന്‍ഡറും മോണേ മോര്‍ക്കലും അടങ്ങിയ പേസ് നിരയ്ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യ കേപ് ടൗണ്‍ ടെസ്റ്റ് അടിയറവു പറയുകയായിരുന്നു. ഡെയില്‍ സ്റ്റെയിനിന്റെ സേവനം ലഭ്യമായില്ലെങ്കിലും ബാക്കി പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ മത്സരത്തിന്റെ നാലാം ദിവസം തന്നെ ഇന്ത്യ മുട്ടുമടക്കി.

28 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ആദ്യ വിക്കറ്റില്‍ 30 റണ്‍സ് നേടിയ ശേഷം ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(16) മുരളി വിജയെയും(13) തൊട്ടടുത്ത ഓവറുകളില്‍ നഷ്ടമായ ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി മാത്രമാണ് പിന്നീട് പിടിച്ചു നിന്നത്. എട്ടാം വിക്കറ്റില്‍ 49 റണ്‍സ് നേടി അശ്വിന്‍(37)-ഭുവനേശ്വര്‍ കുമാര്‍(13*) സഖ്യം ചെറുത്ത് നിന്നുവെങ്കിലും ഏറെ വൈകാതെ ഫിലാന്‍ഡര്‍ ഒരോവറില്‍ തന്നെ ഇന്ത്യന്‍ വാലറ്റത്തെ കടപുഴകി.

വെറോണ്‍ ഫിലാന്‍ഡര്‍ ആറും മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version