കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ടിം മുര്‍ടാഗ്, ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ഔട്ട്

അയര്‍ലണ്ടിനെതിരെ ഏക ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ചയുമായി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമാണ് അയര്‍ലണ്ടിന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ടിം മുര്‍ടാഗ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് അഡൈറും ബോയഡ് റാങ്കിനും രണ്ട് വീതം വിക്കറ്റ് നേടി. ഇംഗ്ലണ്ട് നിരയില്‍ വെറും മൂന്ന് താരങ്ങളാണ് രണ്ടക്ക സ്കോറിലേക്ക് എത്തിയത്. അവസാന വിക്കറ്റില്‍ പൊരുതിയ ഒല്ലി സ്റ്റോണിനു പുറമെ ജോ ഡെന്‍ലിയും(23) സാം കറനും(18) ആണ് ഇരട്ടയക്കത്തിലേക്ക് തങ്ങളുടെ സ്കോര്‍ നീക്കിയത്.

ഒല്ലി സ്റ്റോണ്‍ 19 റണ്‍സ് നേടിയ അവസാന വിക്കറ്റില്‍ നിര്‍ണ്ണായകമായ 18 റണ്‍സ് നേടുകയായിരുന്നു. 23.4 ഓവറില്‍ 85 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ടിം മുര്‍ടാഗ്, നൂറ് കടക്കുമോ ആതിഥേയര്‍?

ലോര്‍ഡ്സിലെ അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റില്‍ നാണക്കേടിന്റെ പടുകുഴുയില്‍ വീണ് ഇംഗ്ലണ്ട്. ആദ്യ സെഷനിനുള്ളില്‍ തന്നെ ടീമിന് ആറ് മുന്‍ നിര വിക്കറ്റുകളാണ് നഷ്ടമായിട്ടുള്ളത്. ടിം മുര്‍ടാഗും മാര്‍ക്ക് അഡൈറും ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ നാണംകെടുത്തുകയായിരുന്നു ലോര്‍ഡ്സില്‍. 42/3 എന്ന നിലയില്‍ നിന്ന് ഒരു റണ്‍സ് പോലും അധികം നേടാനാകാതെ മൂന്ന് വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടിന് നഷ്ടമാകുകയായിരുന്നു. 23 റണ്‍സ് നേടിയ ജോ ഡെന്‍ലിയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ടിം മുര്‍ടാഗ് നാല് വിക്കറ്റും മാര്‍ക്ക് അഡൈര്‍ രണ്ട് വിക്കറ്റും നേടിയാണ് തീപാറും സ്പെല്‍ പുറത്തെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ടിന് വലിയ ബാറ്റിംഗ് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം

ലോര്‍ഡ്സില്‍ അയര്‍ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇംഗ്ലണ്ട്. ആദ്യ സെഷനില്‍ 11 ഓവര്‍ പിന്നിടുമ്പോ്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റുകളാണ് ആദ്യ മണിക്കൂറിനുള്ളില്‍ ടീമിന് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ ജേസണ്‍ റോയിയെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 5 റണ്‍സാണ് താരം നേടിയത്. ടിം മുര്‍ടാഗ് ആണ് റോയിയയുടെ വിക്കറ്റ് സ്വന്തമാക്കിയത്. 23 റണ്‍സ് നേടിയ ജോ ഡെന്‍ലിയെ പുറത്താക്കി മാര്‍ക്ക് അഡൈര്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ നേടുകയായിരുന്നു.

പിന്നീട് അധികം വൈകാതെ റോറി ബേണ്‍സിനെ പുറത്താക്കി മുര്‍ടാഗ് തന്റെ രണ്ടാം വിക്കറ്റ് നേടി. റണ്ണൊന്നുമെടുക്കാതെ ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയുമാണ് ഇംഗ്ലണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

സിംബാബ്‍വേയ്ക്കെതിരെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്ത് അയര്‍ലാണ്ട്

സിംബാബ്‍വേയെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി അയര്‍ലാണ്ട് പരമ്പര 3-0ന് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ 190 റണ്‍സിന് 46.5 ഓവറില്‍ സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കിയ ശേഷം 4 വിക്കറ്റ് നഷ്ടത്തില്‍ 41.2 ഓവറിലാണ് അയര്‍ലാണ്ടിന്റെ വിജയം. സിംബാബ്‍വേയ്ക്ക് വേണ്ടി ഷോണ്‍ വില്യംസ് 67 റണ്‍സുമായി ടോപ് സ്കോര്‍ ആയപ്പോള്‍ ഇരുപതുകളിലേക്ക് കടന്നത് ഹാമിള്‍ട്ടണ്‍ മസകഡ്സ(23), റിച്ചമണ്ട് മുടുംബാബി(28), കൈല്‍ ജാര്‍വിസ്(28) എന്നിവര്‍ മാത്രമായിരുന്നു.

അയര്‍ലണ്ടിന് വേണ്ടി ടിം മുര്‍ട്ഗ മൂന്നും മാര്‍ക്ക് അഡൈര്‍, ബോയഡ് റാങ്കിന്‍, ഷെയിന്‍ ഗെടകാട്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി. മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ ബാര്‍ഡില്‍ 3 റണ്‍സ് മാത്രമായിരുന്നു സിംബാബ്‍വേയ്ക്ക് നേടാനായത്. തുടര്‍ന്ന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുമായി അയര്‍ലാണ്ട് ബൗളര്‍മാര്‍ പ്രഹരമേല്പിച്ച് 46.5 ഓവറില്‍ സിംബാബ്‍വേ ഇന്നിംഗ്സിന് തിരശ്ശീല വീണു.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിന് വേണ്ടി ജെയിംസ് മക്കോല്ലം 54 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 49 റണ്‍സും പോള്‍ സ്റ്റിര്‍ലിംഗ് 32 റണ്‍സും നേടി പുറത്തായി. കെവിന്‍ ഒബ്രൈന്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ടാം ഏകദിനത്തില്‍ തിരിച്ചടിച്ച് അയര്‍ലണ്ട്

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ 3 വിക്കറ്റ് ജയം സ്വന്തമാക്കി അയര്‍ലണ്ട്. 182 റണ്‍സിനു അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടിയെങ്കിലും മറുപടി ബാറ്റിംഗിനറങ്ങിയ അയര്‍ലണ്ടിനു കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയിച്ച ടീമിന്റെ രക്ഷയ്ക്കെത്തിയത് ആന്‍ഡ്രൂ ബാര്‍ബിര്‍ണേ(60), സിമി സിംഗ്(36*) എന്നിവരാണ്. പോള്‍ സ്റ്റിര്‍ലിംഗ്(39) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. അഫ്ഗാനിസ്ഥാനിനായി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 182 റണ്‍സ് മാത്രമാണ് 50 ഓവറില്‍ നിന്ന് നേടാനായത്. എട്ടാമനായി ഇറങ്ങി അവസാന വിക്കറ്റായി പുറത്താകുമ്പോള്‍ 42 റണ്‍സ് നേടിയ നജീബുള്ള സദ്രാന്റെ ഇന്നിംഗ്സാണ് ടീമിനെ 182 എന്ന സ്കോറിലേക്ക് എത്തിച്ചത്. റഹ്മത് ഷാ(32), അസ്ഗര്‍ അഫ്ഗാന്‍(39) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ടിം മുര്‍ടാഗ് നാല് വിക്കറ്റ് നേടി അയര്‍ലണ്ട് ബൗളര്‍മാരില്‍ തിളങ്ങി. പീറ്റര്‍ ചേസ്, കെവിന്‍ ഒ ബ്രെയിന്‍ സിമി സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ രണ്ട് അഫ്ഗാന്‍ താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

Exit mobile version