മഴ മാറിയില്ല, ഇന്ത്യ പാക് പോരാട്ടത്തിന്റെ ബാക്കി നാളെ നടക്കും

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യ പാകിസ്താൻ പോരാട്ടം മഴ കാരണം ഇന്ന് പൂർത്തിയാക്കാൻ ആയില്ല. മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ നാളെ ബാക്കി മത്സരം നടത്താൻ അമ്പയർമാർ തീരുമാനിച്ചു. നാളെ 3 മണിക്ക് ആകും മത്സരം പുനരാരംഭിക്കുക. 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു മഴ വന്നത്. അതേ സ്കോറിൽ കളി പുനരാരംഭിക്കും.

ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇപ്പോൾ 8 റൺസുമായി കോഹ്ലിയും 17 റൺസുമായി രാഹുലുമാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യൻ ബാറ്റിംഗിന് തടസ്സമായി മഴ എത്തി

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് വില്ലനായി മഴ. മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചതായിരുന്നു‌. എന്നാൽ കളി 25ആം ഓവറിൽ എത്തി നിൽക്കെ മഴ എത്തി. 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആയിരുന്നു‌. ഇന്നത്തെ മത്സരത്തിന് നേരത്തെ തന്നെ മഴയുടെ ഭീഷണി ഉണ്ടായിരുന്നു.

ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇപ്പോൾ 8 റൺസുമായി കോഹ്ലിയും 17 റൺസുമായി രാഹുലുമാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യക്ക് മികച്ച തുടക്കം, ഷഹീൻ അഫ്രീദിയെ നിലംതൊടീക്കാതെ ശുഭ്മാൻ ഗിൽ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് മികച്ച തുടക്കം. 13 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമില്ലാതെ 96 റൺസിൽ നിൽക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് കരുത്തായത്‌. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിൽ നേരിട്ടു. 37 പന്തിൽ നിന്ന് 50 റൺസ് ഗിൽ അടിച്ചു. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറി. 10 ബൗണ്ടറികൾ ആണ് ഗിൽ ഇതിനകം നേടിയത്‌.

മറുവശത്ത് രോഹിത് ശർമ്മ 41 പന്തിൽ 44 റൺസും നേടി. രോഹിത് കരുതലോടെയാണ് കളിച്ചത്. ഷഹീന് എതിരെ നേടിയ ഒരു സിക്സ് ഉൾപ്പെടെ 3 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന്റെ ഒരു ഓവറിൽ 19 റൺസ് ക്യാപ്റ്റനും ഗില്ലും ചേർന്ന് അടിച്ചു.

ഇന്ത്യ പാക് പോരാട്ടത്തിനു മാത്രം റിസേർവ്സ് ഡേ, അനീതി ആണെന്ന് വെങ്കിടേഷ് പ്രസാദ്

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) 2023-ലെ ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രം റിസർവ് ഡേ നൽകിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ടൂർണമെന്റിലെ ഒരു ഗെയിമിന് മാത്രം പ്രത്യേക പരിഗണന നൽകിയതിന് എസിസിയെ രൂക്ഷമായ ഭാഷയിൽ തന്നെ പ്രസാദ് വിമർശിച്ചു. ഞായറാഴ്ച ആണ് ഇന്ത്യയും പാകിസ്താനും കൊളംബോയിൽ വെച്ച് ഏറ്റുമുട്ടുന്നത്. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ തിങ്കളാഴ്ച ഈ മത്സരത്തിന് റിസേർവ്സ് ദിനം ഉണ്ടാകും.

“ഇത് തികച്ചും നാണക്കേടാണ്. സംഘാടകർ പരിഹാസ്യമായ കാര്യമാണ് ചെയ്യുന്നത്, മറ്റ് രണ്ട് ടീമുകൾക്കും വ്യത്യസ്ത നിയമങ്ങളുള്ള രീതിയിൽ ടൂർണമെന്റ് നടത്തുന്നത് അനീതിയാണ്.” പ്രസാദ് പറഞ്ഞു.

“ആദ്യ ദിവസം മഴ കാരണം കളി ഉപേക്ഷിച്ചാൽ, രണ്ടാം ദിവസം അതി ശക്തമായ മഴ പെയ്യട്ടെ, ഈ അനീതി വിജയിക്കാതിരിക്കട്ടെ” പ്രസാദ് എക്സിൽ പറഞ്ഞു.

ഇന്ത്യക്ക് ലോകകപ്പ് വിജയിക്കാനുള്ള സ്ക്വാഡ് ഉണ്ടെന്ന് ടോം മൂഡി

ഇന്ത്യ പ്രഖ്യാപിച്ച 15 അംഗ ടീമിന് ലോകകപ്പ് വിജയിക്കാനുള്ള കഴിവ് ഉണ്ടെന്ന് ടോം മൂഡി. “അവർക്ക് ലോകകപ്പ് ജയിക്കാൻ പര്യാപ്തമായ ഒരു ടീം ഉണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിലാണ് കളി നടക്കുന്നത് എന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമായിരിക്കും എന്ന് ഞാൻ കരുതുന്നു” ടോം മൂഡി പറഞ്ഞു.

“എന്നാൽ ഇന്ത്യക്ക് ബുംറയുടെയും ഷമിയുടെയും ഫിറ്റ്നസ് പ്രധാനമാണ്. ഇരുവരും ഉയർന്ന നിലവാരമുള്ള ന്യൂബോൾ ബൗളർമാരാണ്,” മൂഡി പറഞ്ഞു.”ഇവരുടെ ഫിറ്റ്‌നസിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ വിജയസാധ്യത എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ഉയർന്ന നിലവാരമുണ്ട്, മാത്രമല്ല ഗെയിമിനെ നേരത്തെ സ്വാധീനിക്കുകയും ഇന്നിംഗ്‌സ് നന്നായി അവസാനിപ്പിക്കാനും ബുമ്രയുടെയും ഷമിയുടെയും സ്പെല്ലുകൾക്ക് ആകും” മൂഡി പറഞ്ഞു.

“ഇന്ത്യയ്ക്ക് അവരുടെ പ്രധാന കളിക്കാർ, പ്രത്യേകിച്ച് അവരുടെ ബൗളർമാർ, ഫിറ്റാണെന്ന് ഉറപ്പാക്കണം”മൂഡി കൂട്ടിച്ചേർത്തു.

ഇന്ത്യ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, സഞ്ജുവിന് ഇടമില്ല, രാഹുൽ ടീമിൽ

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ഛു. ഇന്ന് ഉച്ചക്ക് ക്യാപ്റ്റൻ രോഹിതും അജിത് അഗാർക്കറും ചേർന്നാണ് ടീം പ്രഖ്യാപിച്ചത്‌. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം കിട്ടിയില്ല. ചാഹൽ, അശ്വിൻ എന്നിവരും തഴയപ്പെട്ടു.

ഏഷ്യാ കപ്പ് സ്ക്വാഡിൽ നിന്ന് വലിയ മാറ്റം ഇല്ലാതെയാണ് ഇന്ത്യ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചത്. തിലക് വർമ, സഞ്ജു എന്നിവരാണ് ഏഷ്യാ കപ്പ് സ്ക്വാഡിൽ നിന്ന് പുറത്തു പോയത്.

അഹമ്മദാബാദിൽ ലോകകപ്പ് ആരംഭിക്കുന്നതിന് 7 ദിവസം മുമ്പ് വരെ, അതായത് സെപ്തംബർ 28വരെ ഇന്ത്യയ്ക്ക് ടീമിൽ മാറ്റങ്ങൾ വരുത്താൻ ആകും.

India’s #CWC23 Squad:

Indian team for the World Cup 2023:

Rohit (C), Kohli, Bumrah, Hardik, Gill, Iyer, Rahul, Jadeja, Siraj, Shami, Kuldeep, Thakur, Axar, Ishan, Surya.

ഇന്ന് ഇന്ത്യ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കും

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ടീം പ്രഖ്യാപിക്കാൻ ആണ് ഇന്ത്യ പദ്ധതിയിടുന്നത്‌‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഏറ്റുമുട്ടലിന്റെ പിറ്റേ ദിവസം ആകും സ്ക്വാഡ് പ്രഖ്യാപനം എന്നായിരുന്നും ആദ്യം തീരുമാനിച്ചത്. എന്നാൽ രാഹുൽ ഫിറ്റ്നസ് ഉറപ്പു വരുത്താനായി രണ്ട് ദിവസം കൂടെ ഇന്ത്യ കാത്തിരിക്കുകയായിരുന്നു.

ഏഷ്യാ കപ്പ് സ്ക്വാഡ് തന്നെയാകും ലോകകപ്പിനും ഇന്ത്യ തിരഞ്ഞെടുക്ക എന്നാണ് സൂചനകൾ. അഹമ്മദാബാദിൽ ലോകകപ്പ് ആരംഭിക്കുന്നതിന് 7 ദിവസം മുമ്പ് വരെ, അതായത് സെപ്തംബർ 28വരെ ഇന്ത്യയ്ക്ക് ടീമിൽ മാറ്റങ്ങൾ വരുത്താൻ ആകും. കെ എൽ രാഹുൽ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടാകും. ചാഹലിനെ ലോകകപ്പിൽ പരിഗണിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്‌. മലയാളി താരം സഞ്ജു സാംസൺ റിസേർവ്സ് താരമായി ടീമിനൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഏഷ്യാ കപ്പിനു വരും മുമ്പ് തന്നെ ഇന്ത്യയുടെ ലോകകപ്പ് ടീം എന്താകും എന്ന് ധാരണ ഉണ്ടായിരുന്നു എന്ന് രോഹിത്

2023ലെ ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിനെ സ്വാധീനിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. നാളെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാൻ ഇരിക്കെ സംസാരിക്കുകയായിരുന്നു രോഹിത്. ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ലോകകപ്പ് ടീം എങ്ങനെയായിരിക്കുമെന്ന് ഇന്ത്യക്ക് ധാരണയുണ്ടായിരുന്നുവെന്ന് രോഹിത് പറഞ്ഞു.

“നോക്കൂ, ഞങ്ങൾ ഇവിടെ വന്നപ്പോൾ, ഞങ്ങളുടെ മനസ്സിൽ, ഞങ്ങളുടെ ലോകകപ്പിനു പോകുന്ന 15 പേർ ആരായിരിക്കും എന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഞങ്ങളുടെ മനസ്സിൽ കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു. സ്ക്വാഡ് എങ്ങനെയായിരിക്കുമെന്നതിന്റെ പൂർണ്ണമായ ചിത്രം ഏഷ്യാ കപ്പ് ഞങ്ങൾക്ക് നൽകാൻ പോകുന്നില്ല എന്ന് അറിയാമായിരുന്നു. കാരണം ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾ മാത്രമേ കളിക്കാനുണ്ടായിരുന്നുള്ളൂ.” രോഹിത് പറഞ്ഞു ‌

“ആദ്യ ഗെയിമിൽ ഞങ്ങൾക്ക് ബാറ്റ് ചെയ്യാൻ കഴിഞ്ഞു ഈ മത്സരത്തിൽ ഞങ്ങൾ ബൗളും ചെയ്തു. അത് ഭാഗ്യമായി” രോഹിത് ശർമ്മ പറഞ്ഞു.

ഇന്ത്യക്ക് എതിരെ പൊരുതാൻ ആകുന്ന ടോട്ടൽ ഉയർത്തി നേപ്പാൾ

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തിൽ നേപ്പാൾ ഭേദപ്പെട്ട സ്കോർ നേടി. 50 ഓവറിൽ 230 റൺസ് ആണ് നേപ്പാൾ എടുത്തത്‌. തുടക്കത്തിൽ ഇന്ത്യ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടത് മുതലാക്കി നേപ്പാള്‍ ഓപ്പണര്‍മാര്‍ 65 റൺസാണ് നേടിയത്. 38 റൺസ് നേടിയ കുശൽ ഭുര്‍ട്ടലിനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. അധികം വൈകാതെ ഭിം ഷാര്‍ക്കിയെ രവീന്ദ്ര ജഡേജ മടക്കിയയ്ച്ചു.

പിന്നീട് രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയപ്പോള്‍ നേപ്പാള്‍ 101/4 എന്ന നിലയിൽ പ്രതിരോധത്തിലായി. ഒരു വശത്ത് ആസിഫ് ഷെയ്ഖ് പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 58 റൺസ് നേടിയ താരത്തെ മൊഹമ്മദ് സിറാജ് പുറത്താക്കി. തൊട്ടടുത്ത തന്റെ ഓവറിൽ സിറാജ് ഗുൽഷന്‍ ഷായുടെ(23) വിക്കറ്റും വീഴ്ത്തി. ഇതോടെ നേപ്പോള്‍ 144/6 എന്ന നിലയിലായി.

പിന്നീട് ദീപേന്ദ്ര സിംഗും സൊമ്പാൽ കമിയും കൂടെ നേപ്പാളിനെ 200നു മുകളിൽ എത്തിച്ചു. ദീപേന്ദ്ര 25 പന്തിൽ 29 റൺസും സൊമ്പാൽ കമി 56 പന്തിൽ 48 റൺസും എടുത്തു. ഇന്ത്യക്ക് ആയി ജഡേജയും സിറാജും മൂന്ന് വിക്കറ്റു വീതവും വീഴ്ത്തി. ഷമി, ഹാർദിക്, ശർദ്ധുൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

സൂപ്പർ 4 ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ

ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. സൂപ്പർ 4-ലേക്ക് കടക്കാൻ ഒരു വിജയം മതി ഇന്ത്യക്ക്. ഇന്ന് മഴ കാരണം കളി നടന്നില്ല എങ്കിലും ഇന്ത്യ സൂപ്പർ ഫോറിലേക്ക് എത്തും. ആദ്യ മത്സരത്തിൽ നേപ്പാൾ പാകിസ്താബോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യ പാക് പോരാട്ടം മഴ കാരണം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തു.

ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം. പാകിസ്താനെതിരായ ബാറ്റിംഗിലെ നിരാശ മാറ്റുക ആകും ഇന്ത്യയുടെ ലക്ഷ്യം. പാകിസ്താനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 266 റൺസ് നേടി എങ്കിലും ടോപ് ഓർഡർ ബാറ്റിങിൽ പരാജയപ്പെട്ടിരുന്നു. ആകെ ഹാർദികും ഇഷൻ കിഷനും മാത്രമാണ് അന്ന് നന്നായി ബാറ്റു ചെയ്തത്.

വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയതിനാൽ നേപ്പാളിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ സേവനം ഇന്ത്യൻ ടീമിന് നഷ്ടമാകും‌ പകരം ഷമി ഇന്ന് ടീമിൽ എത്തും.

ഇഷാൻ ലോകകപ്പ് സ്ക്വാഡിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് എന്ന് രവി ശാസ്ത്രി

ഇഷാൻ കിഷന്റെ പ്രകടനങ്ങൾ അദ്ദേഹം ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിൽ ഉറപ്പിക്കും എന്ന സൂചനയാണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇന്നലെ പാകിസ്താനെതിരെ ഇഷൻ കിഷൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു‌. ഇഷന്റെ. തുടർച്ചയായ നാലാമതെ ഫിഫ്റ്റി ആയിരുന്നു ഇത്

ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ പാകിസ്താനെ പോലെ മികച്ച ബൗളിംഗ് നിരക്ക് എതിരെ നടത്തിയ പ്രകടനം ഇഷന്റെ ആത്മാവിശ്വാസം വളർത്തും എന്ന് രവി ശാസ്ത്രി പറഞ്ഞു. ഹാരിസ് റൗഫ് മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, ഷഹീനും. ​​ഞാൻ അവരെ ഒക്കെ വളരെ സുഖകരമായി കളിച്ചു, എന ചിന്ത ഇഷാന്റെ ആത്മവിശ്വാസം ഉയർത്തും” ശാസ്ത്രി പറഞ്ഞു.

“ഇഷാൻ കിഷൻ ഏകദിന ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കും. വലതുകൈയൻ ബാറ്റേഴ്സിന്റെ ഇന്നിംഗ്സ് എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ചില സമയം ഒരു അധിക ഇടംകൈയ്യൻ വേണ്ടിവന്നേക്കാം. ഇത് ഇഷൻ കിഷന് അവസരം നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഷാനും ഹാർദികും പൊരുതി, എന്നിട്ടും ഇന്ത്യ പാകിസ്താനെതിരെ 266ൽ ആളൗട്ട്!!

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങിൽ നിരാശ. ഹാർദികിന്റെയും ഇഷാന്റെയും മികച്ച ഇന്നിംഗ്സുകളുടെ ഗുണം ഇന്ത്യയുടെ ബാക്കി ബാറ്റർമാർക്ക് മുതലാക്കാൻ ആയില്ല. 266 റൺസ് എടുക്കാൻ മാത്രമെ ഇന്ത്യക്ക് ആയുള്ളൂ‌. ഷഹീൻ അഫ്രീദിയുടെ നാലു വിക്കറ്റ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 66-4 എന്ന നിലയിൽ പതറിയ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇഷൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ 138 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

ഇഷൻ കിഷൻ 81 പന്തിൽ നിന്ന് 82 റൺസ് എടുത്തു. 9 ഫോറും 2 സിക്സും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഹാർദ്ദിക് 90 പന്തിൽ 87 റൺസും എടുത്തു. ഒഎഉ സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹാർദികിന്റെ ഇന്നിങ്സ്‌. എന്നാൽ ഹാർദികും ഇഷനും ഔട്ട് ആയതോടെ പെട്ടെന്ന് ഇന്ത്യ തകരാൻ തുടങ്ങി.

239-5 എന്ന നിലയിൽ ആയിരുന്ന ഇന്ത്യ 242 എന്ന നിലയികേക്ക് ചുരുങ്ങി. 300 കടക്കും എന്ന് കരുതിയ ഇന്ത്യൻ ടോട്ടൽ 266ൽ ഒതുങ്ങുകയും ചെയ്തു.

ഇന്ന് തുടക്കത്തി ഇന്ത്യ പതറുന്നതാണ് കാണാൻ ആയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ഗിൽ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.

11 റൺസ് എടുത്ത രോഹിത് ശർമ്മയെയും നാലു റൺസ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ബൗൾഡ് ആക്കി‌. 14 റൺസ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 10 റൺസ് എടുത്ത ഗിൽ ഹാരിസ് റഹൂഫിന്റെ പന്തിലാണ് ഔട്ടായത്. ഷഹീൻ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫും നസീമും 3 വിക്കറ്റു വീതവും വീഴ്ത്തി.

Exit mobile version