ലൂക്കാ മോഡ്രിച്ച് സ്വാൻസി സിറ്റിയുടെ സഹ ഉടമയായി



റയൽ മാഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്ബായ സ്വാൻസി സിറ്റിയുടെ നിക്ഷേപകനും സഹ ഉടമയുമായി. തിങ്കളാഴ്ച ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചു. റയൽ മാഡ്രിഡിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ 39 കാരനായ മിഡ്ഫീൽഡർ ഫുട്ബോൾ ഉടമസ്ഥതയിലേക്കുള്ള തന്റെ പുതിയ സംരംഭത്തിൽ ആവേശം പ്രകടിപ്പിച്ചു.


മോഡ്രിച്ച് എത്ര തുക നിക്ഷേപിച്ചുവെന്ന് സ്വാൻസി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2018 ലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് വെൽഷ് ക്ലബ്ബിനൊപ്പം യാത്ര ആരംഭിച്ചതായി വ്യക്തമാക്കി.

“സ്വാൻസിക്ക് ശക്തമായ, അവിശ്വസനീയമായ ആരാധകവൃന്ദവും, ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കാനുള്ള അഭിലാഷവുമുണ്ട്. ക്ലബ്ബിന്റെ വളർച്ചയെ നല്ല രീതിയിൽ പിന്തുണയ്ക്കുകയും ആവേശകരമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുകയുമാണ് എന്റെ ലക്ഷ്യം,” ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മോഡ്രിച്ച് പറഞ്ഞു.



ആഴ്‌സണൽ യുവതാരം ചാർലി പാറ്റിനോ ലോണിൽ സ്വാൻസിയിൽ, മാർക്വീനോസ് ഫ്രഞ്ച് ക്ലബ്ബിലേക്ക്

ആഴ്‌സണൽ യുവ മധ്യനിര താരം ചാർലി പാറ്റിനോ ലോണിൽ വെയിൽസ് ക്ലബ് ആയ ചാമ്പ്യൻഷിപ്പ് ടീം സ്വാൻസി സിറ്റിയിൽ ചേരും. നേരത്തെ 19 കാരനായ താരം സ്ഥിരമായി ടീം വിടും എന്ന വാർത്ത ഉണ്ടായിരുന്നു. എന്നാൽ വലിയ ഭാവി കാണുന്ന താരത്തെ ടീമിൽ നിലനിർത്തി ലോണിൽ വിടാനുള്ള ആഴ്‌സണൽ ശ്രമം വിജയിക്കുക ആയിരുന്നു. 11 മത്തെ വയസ്സിൽ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന താരം ലീഗ് കപ്പിലും എഫ്.എ കപ്പിലും പകരക്കാരനായി ആഴ്‌സണലിന് ആയി കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പ് ക്ലബ് ബ്ലാക്ക്പൂളിന് ആയി ലോണിൽ കളിച്ച താരം 37 മത്സരങ്ങളിൽ നിന്നു 3 ഗോളുകൾ നേടിയിരുന്നു.

സ്വാൻസി സിറ്റിയിലെ ലോണിന് ശേഷം പാറ്റിനോ ആഴ്‌സണലിൽ തിരിച്ചെത്തും. അതേസമയം മറ്റൊരു യുവതാരം മാർക്വീനോസ് ഫ്രഞ്ച് ലീഗ് 1 ക്ലബ് നാന്റ്സിലേക്ക് ലോണിൽ പോവും. സാവോ പോളോയിൽ നിന്നു 2022 ൽ ആഴ്‌സണലിൽ എത്തിയ ഇപ്പോൾ 20 കാരനായ ബ്രസീൽ വിങർ ചുരുക്കം മത്സരങ്ങളിൽ ആണ് ആഴ്‌സണലിന് ആയി കളിച്ചത്. കഴിഞ്ഞ സീസൺ പകുതിയിൽ ജനുവരിയിൽ താരം ചാമ്പ്യൻഷിപ്പ് ക്ലബ് നോർവിച്ച് സിറ്റിയിൽ ലോണിൽ ആണ് കളിച്ചത്. അവർക്ക് ആയി 11 കളികളിൽ നിന്നു 1 ഗോൾ ആണ് ബ്രസീലിയൻ താരം നേടിയത്. വെറും ഒരു സീസൺ ലോണിൽ ഫ്രഞ്ച് ക്ലബിൽ പോവുന്ന താരം അടുത്ത സീസണിൽ ആഴ്‌സണലിൽ തിരിച്ചെത്തും.

സ്വാൻസിയിൽ ആർസണൽ വീണു, മികിതാര്യന്റെ അരങ്ങേറ്റം തോൽവിയോടെ

കാർലോസ് കാർവഹാലിന്റെ അത്ഭുത വിദ്യകൾക്ക് മുൻപിൽ ആർസെൻ വെങ്ങറും വീണു. സ്വാൻസി സ്വന്തം മൈതാനത്ത് 3-1 ന് ആഴ്സണലിനെ തകർത്തപ്പോൾ അത് വെങ്ങർക്ക് പുതിയ നാണക്കേടായി. ലീഗിലെ അവസാന സ്ഥാനക്കാരോട്‌ പരാജയപ്പെട്ടതോടെ ആഴ്സണലിന്റെ ആദ്യ നാലിൽ ഇടം നേടുക എന്ന സ്വപ്നവും തുലാസിലായി. സ്വാൻസിയാവട്ടെ ലിവർപൂളിനെ അട്ടിമറിച്ച ശേഷം അഴ്സണലിനോടും ജയിച് റെലഗേഷൻ സോണിൽ നിന്ന് രക്ഷ പെടുകയും ചെയ്തു. പ്രതിരോധത്തിൽ വരുത്തിയ വൻ പിഴകളാണ് ഗണ്ണേഴ്‌സിന് വിനയായത്. നിലവിൽ 25 കളികളിൽ നിന്ന് 42 പോയിന്റുള്ള ആഴ്സണൽ ആറാം സ്ഥാനത്താണ്‌.

അസുഖം ബാധിച്ച ജാക്ക് വിൽഷെയറിന് പകരം ആരോൻ റംസിയെ ഉൾപ്പെടുത്തിയ വെങ്ങർ മികിതാര്യനെയും ചെൽസിയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്ന ഒലിവിയെ ജിറൂദിനെയും ബെഞ്ചിൽ ഉൾപ്പെടുത്തി. പ്രതീക്ഷകൾക്ക് വിപരീതമായി ആഴ്സണലിന് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ സ്വാൻസിക്കായി. കൃത്യമായ ഇടവേളകളിൽ ആഴ്സണൽ ഗോൾ മുഖം ആക്രമിച്ച അവർ പ്രതിരോധത്തിലും കരുത്ത് കാണിച്ചതോടെ ആഴ്സണലിന് കാര്യങ്ങൾ തീർത്തും ദുഷ്കരമായി. പക്ഷെ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ആഴ്സണൽ ആദ്യ ഗോൾ നേടി. 33 ആം മിനുട്ടിൽ ഓസിലിന്റെ പാസിൽ നാച്ചോ മോൻറിയാൽ ആണ് ഗോൾ നേടിയത്. പക്ഷെ 34 ആം മിനുട്ടിൽ സ്വാൻസി ആർഹിച്ച ഗോൾ നേടി സമനില കണ്ടെത്തി. സാം     ക്ലുകാസാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ആഴ്സണൽ ലീഡ് നേടാൻ ശ്രമിച്ചെങ്കിലും സ്വാൻസി ലീഡ് ഉയർത്തുന്നതാണ് കണ്ടത്. എൽനിനിക്ക് പകരം മികിതാര്യൻ  ഇത്തവണ പീറ്റർ ചെക്ക് വരുത്തിയ പിഴവ് മുതലാക്കി 61 ആം മിനുട്ടിൽ ജോർദാൻ ആയുവാണ് സ്വാൻസിയെ മുന്നിൽ എത്തിച്ചത്. സമനില നേടാൻ ആഴ്സണൽ പരിശീലകൻ വെങ്ങർ ജിറൂദിനെ ഇറക്കിയെങ്കിലും 86 ആം മിനുട്ടിൽ ക്ലുകാസ് ഗോൾ നേടിയതോടെ ആഴ്സണൽ തോൽവി ഉറപ്പിച്ചു. 3 പോയിന്റ് ഉറപ്പിച്ച സ്വാൻസി അങ്ങനെ ലീഗിൽ അവസാന സ്ഥാനത്ത് നിന്ന് നേരിട്ട് 17 ആം സ്ഥാനത്തേക്ക് ഉയർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version