സിറ്റിപാസിനെ അട്ടിമറിച്ചു സിൻസിനാറ്റിയിൽ കിരീടം നേടി ബോർണ ചോരിച്, താരത്തിന്റെ ആദ്യ എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടം | Report

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം നേടി ക്രൊയേഷ്യൻ താരം ബോർണ ചോരിച്.

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം നേടി ക്രൊയേഷ്യൻ താരം ബോർണ ചോരിച്. 152 റാങ്കുകാരനായ ബോർണ ചോരിച് നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെ ആണ് ഫൈനലിൽ തോൽപ്പിച്ചത്. മുമ്പ് തോളിനു ഏറ്റ പരിക്ക് കാരണം 13 മാസം ടെന്നീസിൽ നിന്നു വിട്ടു നിന്ന 25 കാരന്റെ കരിയറിലെ ഏറ്റവും വലിയ കിരീടനേട്ടം ആണ് ഈ ആദ്യ മാസ്റ്റേഴ്സ് കിരീടം.

നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ബോർണയുടെ ജയം. ടൈബ്രൈക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ ടൈബ്രൈക്കറിൽ ഒരു പോയിന്റ് പോലും സിറ്റിപാസിന് നൽകാതെ സെറ്റ് നേടിയ ബോർണ രണ്ടാം സെറ്റ് 6-2 നു നേടി കിരീടം സ്വന്തം പേരിലാക്കി. മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയ ബോർണ 3 തവണ സിറ്റിപാസിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. സിൻസിനാറ്റിയിലെ ജയം യു.എസ് ഓപ്പണിൽ ബോർണക്ക് വലിയ ആത്മവിശ്വാസം പകരും എന്നുറപ്പാണ്.

Story Highlight : Borna Coric beat Tsitsipas and wins Cincinnati masters.

ലോക ഒന്നാം നമ്പർ മെദ്വദേവിനെ വീഴ്ത്തി സ്റ്റെഫനോസ് സിറ്റിപാസ് സിൻസിനാറ്റി ഫൈനലിൽ, ഫൈനലിൽ ബോർണ എതിരാളി | Report

കരിയറിൽ ആദ്യമായി സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ്.

കരിയറിൽ ആദ്യമായി സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ്. സെമിയിൽ ലോക ഒന്നാം നമ്പർ താരമായ ഡാനിൽ മെദ്വദേവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് സിറ്റിപാസ് തോൽപ്പിച്ചത്. കരിയറിൽ ഇത് മൂന്നാം തവണയാണ് സിറ്റിപാസ് മെദ്വദേവിനെ തോൽപ്പിക്കുന്നത്. ഇരു താരങ്ങളും 3 വീതം ബ്രൈക്ക് കണ്ടത്തിയ മത്സരത്തിൽ ആദ്യ സെറ്റ് ടൈബ്രൈക്കറിൽ ആണ് സിറ്റിപാസ് സ്വന്തമാക്കുന്നത്.

രണ്ടാം സെറ്റിൽ എന്നാൽ റഷ്യൻ താരം തിരിച്ചടിച്ചു. സെറ്റ് 6-3 നു നേടിയ മെദ്വദേവ് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. നിർണായക ബ്രൈക്ക് മൂന്നാം സെറ്റിൽ കണ്ടത്തിയ സിറ്റിപാസ് സെറ്റ് 6-3 നു നേടി കരിയറിലെ ആദ്യ സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനൽ ഉറപ്പിച്ചു. ഒമ്പതാം സീഡ് ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ 6-3, 6-4 എന്ന സ്കോറിന് അട്ടിമറിച്ച ക്രൊയേഷ്യൻ താരം ബോർണ ചോരിച് ആണ് ഫൈനലിൽ സിറ്റിപാസിന്റെ എതിരാളി. പരിക്കിൽ നിന്നു മോചിതനായി സിൻസിനാറ്റി ഫൈനലിൽ എത്തിയ 152 റാങ്കുകാരൻ ആയ താരം സിൻസിനാറ്റി ഫൈനലിൽ എത്തുന്ന ഏറ്റവും റാങ്ക് കുറഞ്ഞ താരം കൂടിയാണ്.

Story Highlight : Stefanos Tsitsipas beat world number one Daniil Medvedev and reaches final in Cincinnati masters gonna face Borna Coric in final.

സിൻസിനാറ്റി ഓപ്പണിൽ മെദ്വദേവ്, സിറ്റിപാസ് സെമിഫൈനൽ പോരാട്ടം, അൽകാരസിനെ വീഴ്ത്തി നോറി സെമിയിൽ | Report

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് സെമിഫൈനലിൽ ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ റഷ്യയുടെ ഡാനിൽ മെദ്വദേവ്, നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് എന്നിവർ മുഖാമുഖം വരും.

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് സെമിഫൈനലിൽ ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ റഷ്യയുടെ ഡാനിൽ മെദ്വദേവ്, നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് എന്നിവർ മുഖാമുഖം വരും. ക്വാർട്ടർ ഫൈനലിൽ 11 സീഡ് അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സിനെ മെദ്വദേവ് 7-6, 6-3 എന്ന സ്കോറിന് മറികടക്കുക ആയിരുന്നു. മത്സരത്തിൽ 18 ഏസുകൾ ഉതിർത്ത റഷ്യൻ താരം രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയപ്പോൾ ആദ്യ സെറ്റ് ടൈബ്രൈക്കറിൽ നേടി. ഈ വർഷത്തെ ആദ്യ എ.ടി.പി 1000 മാസ്റ്റേഴ്സ് സെമിഫൈനൽ ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്.

മറ്റൊരു അമേരിക്കൻ താരം ജോൺ ഇസ്നറെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് നാലാം സീഡ് സിറ്റിപാസ് മറികടന്നത്. സിറ്റിപാസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനൽ ആണ് സിൻസിനാറ്റിയിൽ ഇത്. ആദ്യ സെറ്റ് ടൈബ്രൈക്കറിൽ 7-6 നു സിറ്റിപാസ് നേടിയപ്പോൾ രണ്ടാം സെറ്റിൽ ബ്രൈക്ക് നേടിയ ഇസ്നർ സെറ്റ് 7-5 നു നേടി. എന്നാൽ 18 ഏസുകൾ ഉതിർത്ത ഇസ്നർക്ക് എതിരെ ആദ്യമായി ബ്രൈക്ക് പോയിന്റ് കണ്ടത്തി ബ്രൈക്ക് നേടിയ സിറ്റിപാസ് മൂന്നാം സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിലാക്കി. സെമിയിൽ തീപാറും പോരാട്ടം ആവും നടക്കുക എന്നുറപ്പാണ്.

നദാലിന് പുറമെ ഏഴാം സീഡ് ഫെലിക്‌സ് ആഗർ അലിയാസമെയെയും അട്ടിമറിച്ച ക്രൊയേഷ്യൻ താരം ബോർണ ചോരിചും സെമിഫൈനൽ ഉറപ്പിച്ചു. ഇരു സെറ്റുകളിലും ആയി ഓരോ വീതം ബ്രൈക്ക് നേടിയ ബോർണ 6-4, 6-4 എന്ന സ്കോറിന് ആണ് കനേഡിയൻ താരത്തെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. മത്സരത്തിൽ ഫെലിക്‌സ് 12 ഏസുകൾ ഉതിർത്തപ്പോൾ 8 ഏസുകൾ ബോർണ ഉതിർത്തു. സെമി ഫൈനലിൽ ഒമ്പതാം സീഡ് ബ്രിട്ടീഷ് താരം കാമറൂൺ നോറി ആണ് ബോർണയുടെ എതിരാളി.

മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് സ്പാനിഷ് താരം മൂന്നാം സീഡ് കാർലോസ് അൽകാരസിനെ നോറി അട്ടിമറിച്ചത്. ആദ്യ രണ്ടു സെറ്റുകളും ടൈബ്രൈക്കറിലേക്ക് നീണ്ടപ്പോൾ ആദ്യ സെറ്റ് നോറിയും രണ്ടാം സെറ്റ് അൽകാരസും നേടി. രണ്ടാം സെറ്റിൽ 4-1 നു മുന്നിൽ നിന്ന ശേഷം സെറ്റ് കൈവിട്ട നോറി മൂന്നാം സെറ്റിൽ 3-1 നു പിറകിൽ നിന്ന ശേഷം സെറ്റ് നിർണായക ബ്രൈക്ക് കണ്ടത്തി 6-4 നു നേടി. കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ബ്രിട്ടീഷ് താരത്തിന് ഈ ജയം. മൂന്നു മണിക്കൂർ നീണ്ട മത്സരത്തിൽ കടുത്ത പോരാട്ടം തന്നെയാണ് ഇരു താരങ്ങളും പുറത്ത് എടുത്തത്.

സിന്നറെ തകർത്തു സ്റ്റെഫനോസ് സിറ്റിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ

ഇറ്റാലിയൻ താരവും 11 സീഡും ആയ യാനിക് സിന്നറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ. തീർത്തും ഏകപക്ഷീയമായ പ്രകടനവും ആയി ആണ് തന്റെ നാലാം ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് സിറ്റിപാസ് മുന്നേറിയത്. മൂന്നാം ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ കൂടിയാണ് താരത്തിന് ഇത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ഇറ്റാലിയൻ താരത്തിന് ഒരു അവസരം പോലും സിറ്റിപാസ് നൽകിയില്ല. ലഭിച്ച നാല് സർവീസ് ബ്രൈക്ക് അവസരങ്ങളിലും എതിരാളിയെ ബ്രൈക്ക് ചെയ്ത സിറ്റിപാസ് അവസരങ്ങൾ അനായാസം സ്വന്തം വഴിയിലാക്കി.

ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-3 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റിലും സമാനമായ പ്രകടനത്തിലൂടെ 6-4 നു സെറ്റ് കയ്യിലാക്കി. മൂന്നാം സെറ്റിൽ ഇരട്ട സർവീസ് ബ്രൈക്ക് കണ്ടത്തിയ താരം 6-2 നു സെറ്റ് കയ്യിലാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. പരിക്ക് കാരണം ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കുമോ എന്നു സംശയിച്ച ഇടത്ത് നിന്നു സിറ്റിപാസിന്റെ ശക്തമായ തിരിച്ചു വരവ് ആണ് ഇത്. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഈ ഫോമിൽ സിറ്റിപാസിന് സാധ്യമാണ്. സെമിയിൽ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് ഒമ്പതാം സീഡ് ഫിലിക്‌സ് ആഗർ അലിയാസ്മെ മത്സര വിജയിയെ ആണ് സിറ്റിപാസ് നേരിടുക.

സാഷയുടെ പോരാട്ടത്തെ അതിജീവിച്ച് ഗ്രീക്ക് ടെന്നീസിൽ പുതു ചരിത്രം എഴുതി സിറ്റിപാസ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് യുവതാരം സ്റ്റെഫനോസ് സിറ്റിപാസ്. 22 കാരനായ സിറ്റിപാസ് ഒരു ഗ്രാന്റ് സ്‌ലാം ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഗ്രീക്ക് താരം എന്ന ചരിത്രവും ഇന്ന് കുറിച്ചു. അഞ്ചാം സീഡ് ആയ സിറ്റിപാസ് ആറാം സീഡ് ആയ ജർമ്മൻ യുവതാരം അലക്‌സാണ്ടർ സാഷ സെരവിനെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ആണ് കീഴടക്കിയത്. മൂന്നര മണിക്കൂറിൽ ഏറെ നീണ്ട മത്സരം ഇരു യുവതാരങ്ങളുടെയും കഴിവ് പരീക്ഷിക്കുന്നത് തന്നെയായിരുന്നു. ആദ്യ സെറ്റിൽ വേഗം ബ്രൈക്ക് കണ്ടത്താൻ സാധിച്ച സിറ്റിപാസ് സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റിൽ മികച്ച തുടക്കം കിട്ടിയ സാഷ സിറ്റിപാസിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു വേഗം 3-0 നു മുന്നിലെത്തി. എന്നാൽ അവിടെ നിന്നു തിരിച്ചു വന്ന ഗ്രീക്ക് താരം തുടർച്ചയായി ബ്രൈക്ക് കണ്ടത്തി രണ്ടാം സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. സിറ്റിപാസിന്റെ ആധിപത്യം തന്നെയാണ് ആദ്യ രണ്ടു സെറ്റിലും കണ്ടത്.

എന്നാൽ മൂന്നാം സെറ്റിൽ പൊരുതാൻ ഉറച്ച സാഷ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. ഇടക്ക് അമ്പയറുടെ മോശം തീരുമാനത്തിൽ കലഹിച്ച സാഷ അത് തന്റെ പ്രകടത്തെ ബാധിക്കാൻ അനുവദിച്ചില്ല. നാലാം സെറ്റിലും സമാനമായ പ്രകടനം തന്നെയാണ് സാഷയിൽ നിന്നു ഉണ്ടായത്. ഭാഗ്യവും തുടർച്ചയായി അബദ്ധങ്ങൾ വരുത്തിയ സിറ്റിപാസും തുണച്ചപ്പോൾ നാലാം സെറ്റ് 6-4 നു നേടി സാഷ മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. മത്സരത്തിൽ പതിവ് പോലെ സർവീസിന് ഇടയിൽ എതിരാളിയെ കത്തിരിപ്പിക്കുന്നത് അടക്കമുള്ള പ്രകോപനങ്ങൾ തുടരാനും സിറ്റിപാസ് മറന്നില്ല.

അഞ്ചാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച സിറ്റിപാസ് സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ ആധിപത്യം പിടിച്ചു. തന്റെ സർവീസിൽ 4 മാച്ച് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും സെറ്റ് 6-3 അടിയറവ് പറഞ്ഞ സാഷക്ക് അനിവാര്യമായ തോൽവി ഒഴിവാക്കാൻ ആയില്ല. മത്സരത്തിലെ തന്റെ എട്ടാം ഏസിലൂടെ ഫൈനൽ ഉറപ്പിച്ച സിറ്റിപാസ് ഗ്രീക്ക് ടെന്നീസിന് ആയി ചരിത്രം കുറിച്ചു. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത സാഷ 7 ഇരട്ട സർവീസ് പിഴവുകൾ ആണ് വരുത്തിയത് അതേസമയം 3 ഇരട്ട സർവീസ് പിഴവുകൾ ആണ് സിറ്റിപാസിൽ നിന്നുണ്ടായത്. 3 ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ സാഷക്ക് എതിരെ 5 ബ്രൈക്ക് പോയിന്റുകൾ കണ്ടത്താൻ സിറ്റിപാസിന് ആയി. ഫൈനലിൽ ഇതിഹാസ താരങ്ങൾ ആയ റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്ച് സെമിഫൈനൽ മത്സര വിജയിയെ ആണ് സിറ്റിപാസ് നേരിടുക. ടെന്നീസിലെ യുവ തലമുറയുടെ പതാക വാഹകൻ ആവാൻ സിറ്റിപാസിന് ആവുമോ എന്നു കണ്ടു തന്നെ അറിയണം.

മതിലായി മെദ്വദേവ്! സിറ്റിപാസിനെ തകർത്തു ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

സെമിഫൈനലിൽ കാണികൾ തനിക്ക് എതിരായിട്ടും എന്നത്തേയും പോലെ അവിശ്വസനീയമായ ശാന്തതയോടെ അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു നാലാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ. നദാലിന് എതിരായ കടുത്ത പോരാട്ടത്തിനു ശേഷം വന്ന സിറ്റിപാസിന് മെദ്വദേവിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നത് ആണ് വാസ്തവം. ഭയങ്കര ശാന്തതയോടെ കളിച്ച മെദ്വദേവ് ഏത് പന്തും തിരിച്ചടിച്ചു മതില് പോലെ പോലെ ആണ് മത്സരത്തിൽ പോരാടിയത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് തുടക്കത്തിൽ തന്നെ ഗ്രീക്ക് താരത്തിന് മേൽ ആധിപത്യം നേടി. സെറ്റ് 6-4 നു നേടിയ ശേഷം തന്റെ മികവ് തുടരുക തന്നെയായിരുന്നു മെദ്വദേവ്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ജ്യോക്കോവിച്ചിനു വെല്ലുവിളി ആവാൻ സാധിക്കുന്ന ഏക താരം ആണെന്നു വിലയിരുത്തുന്ന മെദ്വദേവ് ജ്യോക്കോവിച്ചിനെ ഞെട്ടിക്കുമോ എന്നു കാത്തിരുന്നു കാണാം.

രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ സിറ്റിപാസിനെ ബ്രൈക്ക് ചെയ്ത മെദ്വദേവ് സെറ്റിൽ രണ്ടാം ബ്രൈക്കും കണ്ടത്തി സെറ്റ് അനായാസം സ്വന്തം പേരിൽ കുറിച്ചു. 6-2 നു ആണ് രണ്ടാം സെറ്റ് റഷ്യൻ താരം നേടിയത്. മൂന്നാം സെറ്റിലും സമാനമായ പ്രകടനം തുടർന്ന മെദ്വദേവ് സിറ്റിപാസിനെ തുടക്കത്തിൽ തന്നെ ബ്രൈക്ക് ചെയ്തു. എന്നാൽ തിരിച്ചടിച്ച സിറ്റിപാസ് മത്സരത്തിൽ ആദ്യമായി ബ്രൈക്ക് പോയിന്റ് സൃഷ്ടിക്കുകയും ബ്രൈക്ക് തിരിച്ചു പിടിക്കുകയും ചെയ്തു. ഈ സമയത്ത് മാത്രം ആണ് അൽപ്പമെങ്കിലും മെദ്വദേവ് മത്സരത്തിൽ സമ്മർദ്ദത്തിൽ ആയത്. എന്നാൽ നിർണായക സമയത്ത് ഏസുകൾ ഉതിർത്തു പോയിന്റുകൾ അനായാസം നേടിയ മെദ്വദേവ് സിറ്റിപാസിന്റെ അവസാനത്തെ സർവീസ് ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്തു മത്സരത്തിനായി സർവീസ് ചെയ്യാൻ ഒരുങ്ങി.

സർവീസ് നിലനിർത്തിയ താരം സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു ഫൈനലിലേക്ക് അനായാസം മുന്നേറി. ഫൈനലിൽ 8 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയ നൊവാക് ജ്യോക്കോവിച്ച് ആണ് മെദ്വദേവിന്റെ എതിരാളി. ഇത് വരെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽക്കാത്ത ജ്യോക്കോവിച്ചിനെ തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനലിൽ തോൽപ്പിച്ചു ആദ്യ ഗ്രാന്റ് സ്‌ലാം ഉയർത്താൻ ആവും മെദ്വദേവിന്റെ ശ്രമം. ആദ്യ പത്തിലുള്ള താരങ്ങൾക്ക് എതിരെ തുടർച്ചയായ പന്ത്രണ്ടാം ജയം കണ്ട മെദ്വദേവ് ആ പ്രകടനം ഫൈനലിലും ആവർത്തിക്കാൻ ആവും ശ്രമിക്കുക. 2019 ൽ യു.എസ് ഓപ്പൺ ഫൈനലിൽ അഞ്ച്‌ സെറ്റുകൾക്കും 5 മണിക്കൂറുകൾക്കും ശേഷം നദാലിനോട് വഴങ്ങിയ തോൽവിയിൽ നിന്നു പഠിച്ച ശേഷം ആവും മെദ്വദേവ് ജ്യോക്കോവിച്ചിനെ ഫൈനലിൽ നേരിടുക.

പരിക്കേറ്റു പിന്മാറി ബരേറ്റിനി, സിറ്റിപാസ് ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ട് മത്സരത്തിൽ നിന്നു പിന്മാറി ഇറ്റാലിയൻ താരവും ഒമ്പതാം സീഡും ആയ മറ്റയോ ബരേറ്റിനി. ഉദരസംബന്ധമായ പരിക്കിനെ തുടർന്നാണ് ഇറ്റാലിയൻ താരം മത്സരത്തിൽ നിന്നു പിന്മാറിയത്. താൻ പൂർണമായും ശാരീരികമായി തയ്യാറെല്ലെന്ന ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച ഇറ്റാലിയൻ താരം തനിക്ക് കളിക്കാൻ ആവില്ലെന്ന് വ്യക്തമാക്കുക ആയിരുന്നു. മൂന്നാം റൗണ്ടിൽ പരിക്ക് അവഗണിച്ചു വേദന സഹിച്ച് ആയിരുന്നു ബരേറ്റിനി മത്സരം ജയിച്ചത്.

ഇങ്ങനെ പിന്മാറേണ്ടി വന്നത് ബരേറ്റിനിക്ക് വലിയ നിരാശ പകരും എങ്കിലും എത്രയും പെട്ടെന്ന് പരിക്കിൽ നിന്നു മുക്തി നേടി കളത്തിൽ ശക്തമായി തിരിച്ചു വരാൻ ആവും ഇറ്റാലിയൻ താരം ശ്രമിക്കുക. ബരേറ്റിനി പിന്മാറിയതോടെ അഞ്ചാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന മികച്ച ഫോമിലുള്ള സിറ്റിപാസിന് ക്വാർട്ടർ ഫൈനലിൽ സാക്ഷാൽ റാഫേൽ നദാൽ ആണ് എതിരാളി. എന്നാൽ ഇന്ന് ലഭിച്ച അധിക വിശ്രമം നദാലിന് എതിരെ മുതലാക്കാൻ ആവും ഗ്രീക്ക് താരം ശ്രമിക്കുക എന്നുറപ്പാണ്.

മിന്നും പ്രകടനവും ആയി മൂന്നാം റൗണ്ടിൽ ജയം കണ്ടു സിറ്റിപാസും റൂബ്ലേവും

ഓസ്ട്രേലിയൻ ഓപ്പണിൽ തങ്ങളുടെ ദിനങ്ങൾ വരും എന്ന ശക്തമായ സൂചന നൽകി സിറ്റിപാസും, റൂബ്ലേവും. അഞ്ചാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് യുവ സ്വീഡിഷ് താരം മിഖായേൽ യെമറെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. മത്സരത്തിൽ എതിരാളിക്ക് ഒരവസരവും നൽകാതിരുന്ന സിറ്റിപാസ് ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 8 ഏസുകളും മത്സരത്തിൽ ഗ്രീക്ക് താരം ഉതിർത്തു. 6-4 നു ആദ്യ സെറ്റ് നേടിയ ശേഷം തീർത്തും അനായാസമായി ആണ് സിറ്റിപാസ് രണ്ടും മൂന്നും സെറ്റുകൾ 6-1, 6-1 എന്ന സ്കോറിന് ജയിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറിയത്.

ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരവും ഏഴാം സീഡും ആയ ആന്ദ്ര റൂബ്ലേവ് ജയം കണ്ടത്. സീസണിൽ എല്ലാ കളിയിലും ജയം കണ്ട റൂബ്ലേവ് പരിചയസമ്പന്നനായ 39 കാരൻ സ്പാനിഷ് താരം ഫെലിസാനോ ലോപ്പസിനെ ആണ് മൂന്നാം റൗണ്ടിൽ മറികടന്നത്. മത്സരത്തിൽ ലോപ്പസ് 11 ഏസുകളും റൂബ്ലേവ് 12 ഏസുകളും ഉതിർത്തു. 4 തവണ മത്സരത്തിൽ ബ്രൈക്ക് കണ്ടത്തിയ റൂബ്ലേവ് 7-5 നു ആദ്യ സെറ്റ് നേടിയ ശേഷം വലിയ വെല്ലുവിളി ഒന്നും നേരിട്ടില്ല. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-3 നും ആയിരുന്നു റൂബ്ലേവ് സ്വന്തമാക്കിയത്. നാലാം റൗണ്ടിൽ 24 സീഡ് കാസ്പർ റൂഡ് ആണ് റൂബ്ലേവിന്റെ എതിരാളി. നിലവിലെ ഫോമിൽ തങ്ങളെ തോല്പിക്കുക അത്ര എളുപ്പമല്ല എന്ന സൂചനയാണ് ഇരു യുവതാരങ്ങളും നിലവിൽ നൽകുന്നത്.

ആദ്യ റൗണ്ടിൽ ആധിപത്യ ജയവുമായി സിറ്റിപാസ്, നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു ബരേറ്റിനിയും

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ സമ്പൂർണ ആധിപത്യം പുലർത്തിയ പ്രകടനവുമായി അഞ്ചാം സീഡ് ഗ്രീക്ക് താരം സ്റ്റഫനോസ് സിറ്റിപാസ്. പരിചയസമ്പന്നനായ ഫ്രഞ്ച് താരം ഗിൽസ് സൈമണിനു എതിരെ ഒരു ദയയുമില്ലാത്ത പ്രകടനം ആണ് മുൻ ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിസ്റ്റ് ആയ സിറ്റിപാസ് പുറത്തെടുത്തത്. മത്സരത്തിൽ 6 ഇരട്ടപ്പിഴവുകൾ വരുത്തിയ സൈമണിന്റെ സർവീസ് 7 തവണയാണ് സിറ്റിപാസ് ബ്രൈക്ക് ചെയ്തത്. 6-1, 6-2, 6-1 എന്ന സ്കോറിന് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. ഗ്രാന്റ് സ്‌ലാമിൽ ഒരു മികച്ച പ്രകടനം ലക്ഷ്യം വക്കുന്ന സിറ്റിപാസിനെ സംബന്ധിച്ച് ഇത് വളരെ മികച്ച തുടക്കം തന്നെയാണ്.

അതേസമയം പരിചയസമ്പന്നനായ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റേഴ്സന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 9 സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനി ജയം കണ്ടത്. ആന്റേഴ്സൻ 14 ഏസുകൾ ഉതിർത്ത മത്സരത്തിൽ 18 ഏസുകൾ ആണ് ബരേറ്റിനി ഉതിർത്തത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഇറ്റാലിയൻ താരം രണ്ടാം സെറ്റിൽ ആദ്യ ബ്രൈക്ക് കണ്ടത്തി 7-5 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ഇറ്റാലിയൻ താരം സെറ്റ് 6-3 നു സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ടു സ്റ്റിസ്റ്റിപാസും റൂബ്ലേവും

ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി നടന്ന എ. ടി. പി 500 മാസ്റ്റേഴ്സ് ഹാമ്പർഗ് ഓപ്പണിൽ ഫൈനൽ കളിച്ച സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനും ആന്ദ്ര റൂബ്ലേവിനും ഫ്രഞ്ച് ഓപ്പണിൽ സമാനമായ തുടക്കം. ഹാമ്പർഗിൽ ഫൈനലിൽ തോറ്റ അഞ്ചാം സീഡ് ആയ സ്റ്റിസ്റ്റിപാസ് ആദ്യ രണ്ടു സെറ്റുകളും സ്പാനിഷ് താരം ആയ മുനാറിന് മുന്നിൽ വഴങ്ങിയ ശേഷം ആണ് തിരിച്ചു വന്നു ജയം കണ്ടത്. മത്സരത്തിൽ 5 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഗ്രീക്ക് താരം 5 തവണയാണ് ബ്രൈക്ക് വഴങ്ങിയത്. എന്നാൽ നിർണായക ഘട്ടത്തിൽ ബ്രൈക്ക് നേടിയ സ്റ്റിസ്റ്റിപാസ് സർവീസ് നിർണായക ഘട്ടത്തിൽ നിലനിർത്തുകയും ചെയ്തു. 6-4, 6-2 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ സ്റ്റിസ്റ്റിപാസ് പിന്നീട് 6-1, 6-4, 6-4 എന്ന സ്കോറിന് അവസാന സെറ്റുകൾ കയ്യിലാക്കി രണ്ടാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.

വലിയ സർവീസുകൾക്ക് പേരുകേട്ട അമേരിക്കൻ താരം സാം കുരെയെ ആദ്യ രണ്ടു സെറ്റുകൾ ടൈബ്രേക്കലൂടെ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഹാമ്പർഗ് ഓപ്പൺ ജേതാവ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് മറികടന്നത്. 29 ഏസുകൾ മത്സരത്തിൽ ഉതിർത്ത അമേരിക്കൻ താരം 11 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. 8 തവണ അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്ത 13 സീഡ് ആയ റഷ്യൻ യുവതാരം 7-5, 6-4, 6-3 എന്ന സ്കോറിന് ആണ് അവസാനത്തെ മൂന്നു സെറ്റുകൾ സ്വന്തം പേരിലാക്കിയത്. അമേരിക്കൻ താരത്തിന്റെ 29 ഏസുകൾക്ക് എതിരെ 23 ഏസുകൾ ആണ് മത്സരത്തിൽ റൂബ്ലേവ് ഉതിർത്തത്.

ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ടു സ്റ്റിസ്റ്റിപാസും റൂബ്ലേവും

ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി നടന്ന എ. ടി. പി 500 മാസ്റ്റേഴ്സ് ഹാമ്പർഗ് ഓപ്പണിൽ ഫൈനൽ കളിച്ച സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനും ആന്ദ്ര റൂബ്ലേവിനും ഫ്രഞ്ച് ഓപ്പണിൽ സമാനമായ തുടക്കം. ഹാമ്പർഗിൽ ഫൈനലിൽ തോറ്റ അഞ്ചാം സീഡ് ആയ സ്റ്റിസ്റ്റിപാസ് ആദ്യ രണ്ടു സെറ്റുകളും സ്പാനിഷ് താരം ആയ മുനാറിന് മുന്നിൽ വഴങ്ങിയ ശേഷം ആണ് തിരിച്ചു വന്നു ജയം കണ്ടത്. മത്സരത്തിൽ 5 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഗ്രീക്ക് താരം 5 തവണയാണ് ബ്രൈക്ക് വഴങ്ങിയത്. എന്നാൽ നിർണായക ഘട്ടത്തിൽ ബ്രൈക്ക് നേടിയ സ്റ്റിസ്റ്റിപാസ് സർവീസ് നിർണായക ഘട്ടത്തിൽ നിലനിർത്തുകയും ചെയ്തു. 6-4, 6-2 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ സ്റ്റിസ്റ്റിപാസ് പിന്നീട് 6-1, 6-4, 6-4 എന്ന സ്കോറിന് അവസാന സെറ്റുകൾ കയ്യിലാക്കി രണ്ടാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.

വലിയ സർവീസുകൾക്ക് പേരുകേട്ട അമേരിക്കൻ താരം സാം കുരെയെ ആദ്യ രണ്ടു സെറ്റുകൾ ടൈബ്രേക്കലൂടെ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഹാമ്പർഗ് ഓപ്പൺ ജേതാവ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് മറികടന്നത്. 29 ഏസുകൾ മത്സരത്തിൽ ഉതിർത്ത അമേരിക്കൻ താരം 11 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. 8 തവണ അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്ത 13 സീഡ് ആയ റഷ്യൻ യുവതാരം 7-5, 6-4, 6-3 എന്ന സ്കോറിന് ആണ് അവസാനത്തെ മൂന്നു സെറ്റുകൾ സ്വന്തം പേരിലാക്കിയത്. അമേരിക്കൻ താരത്തിന്റെ 29 ഏസുകൾക്ക് എതിരെ 23 ഏസുകൾ ആണ് മത്സരത്തിൽ റൂബ്ലേവ് ഉതിർത്തത്.

ഹാമ്പർഗ് ഓപ്പൺ ഫൈനലിൽ സ്റ്റിസ്റ്റിപാസ് റൂബ്ലേവിനെ നേരിടും

എ. ടി. പി 500 മാസ്റ്റേഴ്സ് ഹാമ്പർഗ് ഓപ്പൺ ഫൈനലിൽ രണ്ടാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് അഞ്ചാം സീഡ് ആന്ദ്ര റൂബ്ലേവിനെ നേരിടും. സീഡ് ചെയ്യാത്ത ക്രിസ്ത്യൻ ഗാരിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നു ആണ് സ്റ്റിസ്റ്റിപാസ് ജർമ്മനിയിലെ കളിമണ്ണ് കോർട്ടിൽ ഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റ് 7-5 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ പരിക്കിനെ തുടർന്ന് ഗാരിൻ വൈദ്യസഹായം തേടിയ മൂന്നാം സെറ്റ് 6-4 നു സ്വന്തമാക്കിയ സ്റ്റിസ്റ്റിപാസ് ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 12 ഏസുകൾ ആണ് സ്റ്റിസ്റ്റിപാസ് ഉതിർത്തത്.

അതേസമയം സീഡ് ചെയ്യാത്ത നോർവീജിയൻ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് തകർത്തത്. മത്സരത്തിൽ നല്ല ആധിപത്യം പുലർത്തിയ റൂബ്ലേവ് എതിരാളിയെ 5 തവണയാണ് ബ്രൈക്ക് ചെയ്തത്. 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു അഞ്ചാം സീഡിന്റെ ജയം. ഫ്രഞ്ച് ഓപ്പണിന് മുമ്പ് കിരീടം നേടിയ ആത്മവിശ്വാസം കൈവരിക്കാൻ ആവും ഇരു താരങ്ങളും നാളെ ഫൈനൽ കളിക്കാൻ ഇറങ്ങുക.

Exit mobile version