പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിൽ ഇന്ന് നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിന് ഇടയിൽ ഗാലറി തകർന്നു വീണു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇന്ന് അവിടെ ലിൻഷ മണ്ണാർക്കാടും ESSA ബെയ്സ് പെരുമ്പാവൂരും തമ്മിലുള്ള ഫൈനൽ നടക്കുക ആയിരുന്നു.
രാത്രി പത്തരയോടെയായിരുന്നു അപകടം. പരിക്കുകൾ ഗുരുതരമല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. നാട്ടുകാരും പോലീസും ചേർന്ന് ഉടനടി രക്ഷാപ്രവർത്തനം നടത്തി. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.
2024-25 ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ സീസണിൻ്റെ ആവേശം ഇന്നും തുടർന്നു. യൂറോ സ്‌പോർട്‌സ് പടന്നയ്‌ക്കെതിരെ മിന്നുന്ന പ്രകടനവുമായി സാറ കൺവെൻഷൻ സെൻ്റർ ലിൻഷാ മണ്ണാർക്കാട് തങ്ങളുടെ സീസണിലേക്കുള്ള വരവ് പ്രഖ്യാപിച്ചു. ചെർപ്പുളശ്ശേരിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് 2-1 ന് ജയം ഉറപ്പിച്ച് തങ്ങളുടെ പോരാട്ടത്തിന് ശക്തമായ തുടക്കം കുറിച്ചു. ഈ ഫലം യൂറോ സ്‌പോർട്‌സ് പടന്നയ്ക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചു, അവരുടെ അപരാജിത ഓട്ടത്തിന് വിരാമമായി.
അഭിലാഷ് എഫ് സി
അതേസമയം, തൃത്താലയിൽ മെഡിഗാർഡ് അരീക്കോടിനെ 3-1ന് തോൽപ്പിച്ച് എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ തങ്ങളുടെ ആധിപത്യം തെളിയിച്ചു.
മറ്റൊരിടത്ത്, കടപ്പാടിയിൽ നടന്ന മത്സരത്തിൽ അഭിലാഷ് എഫ്‌സി കുപ്പൂത്ത് മെർമർ ഇറ്റാലിയ സബാൻ കോട്ടക്കലിനെ 1-0 ന് പരാജയപ്പെടുത്തി, ഉദയ പറമ്പിൽപീടിക ലക്കി സോക്കറിനെ പെനാൽറ്റി ഷൂട്ടൗട്ടിലും പരാജയപ്പെടുത്തി. .
Results – 20th November 2024
Mankada (Malappuram Dt)
Swathanam FC Chalikundu Lucky Soccer Kottapuram 2 (Lost via penalty shootout) vs Friends Morya Udaya Parambilpeedika 2
Kadapadi (Malappuram Dt)
Mermer Italia Saban Kottakkal 0 vs Abhilash FC Kuppooth 1
Thrithala (Palakkad Dt)
Essa Group Base Perumbavoor 3 vs Mediguard Areekode 1
Cherpulassery (Palakkad Dt)
Zara Convention Center Linsha Mannarkkad 2 vs Euro Sports Padanna 1
Fixtures – 21st November 2024
Mankada (Malappuram Dt)
Al Wazzan Group KFC Kalikavu vs Unique World Group Gymkhana Thrissur
Kadapadi (Malappuram Dt)
Defense Memattuppara Real FC Thennala vs Sara Convention Center Linsha Mannarkkad
Thrithala (Palakkad Dt)
Shivatmika FC KRSC Kozhikode vs Chola Curry Powder United FC Nellikuth
Cherpulassery (Palakkad Dt)
Reem Al Oula Al Madeena Cherpulassery vs Swarnamughi Gold & Diamond Sastha Thrissur
കരീബിയൻ സെവൻസ് എന്നും സെവൻസ് ഫുട്ബോളിനെ ടെക്നിക്കൽ രംഗത്ത് ആഗോള നിലവാരത്തിൽ എത്തിക്കാൻ കൈപിടിച്ച് മുന്നേ നടക്കുന്നവരാണ്. ഈ സീസണിൽ കരീബിയൻസ് സെവൻസ് സെവൻസിൽ VAR കൊണ്ടു വരും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ലീഗുകൾക്ക് പോലും സാധിക്കാത്ത കാര്യമാണ് സെവൻസിലേക്ക് വരാൻ പോകുന്നത്.
ജനുവരി 3 ന് തളിപ്പറമ്പ ഉണ്ടപ്പറമ്പ മൈതാനിയിൽ ആണ് നാലാമത് അഖിലേന്ത്യ കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിൽ നടക്കുന്നത്. ഓഫ് സൈഡ് ഗോളുകൾ,റഫറി യിങ്ങിലെ പിഴവുകൾ മുതലായ തർക്കം നിലനിൽക്കുന്ന ഏതൊരു വിഷയങ്ങൾകും മിനിറ്റുകൾക്കുള്ളിൽ ഇനി പരിഹാരം കണ്ടെത്താൻ VAR മൂലം സാധിക്കും.
കഴിഞ്ഞ വർഷങ്ങളിൽ സെവൻസ് ഫുട്ബോളിന്റെ മുഖം തന്നെ കരീബിയൻസ് ഫുട്ബോൾ മാറ്റിയിരുന്നു. ഡിജിറ്റലായി പല അത്ഭുതങ്ങളും സെവൻസ് ടൂർണമെന്റ് രംഗത്തേക്ക് കൊണ്ടു വന്നത് കരീബിയൻസ് ഫുട്ബോൾ ആയിരുന്നു. കരീബിയൻസ് ടൂർണമെന്റ് നടത്തിപ്പിന്റെ മികവ് കാരണം സെവൻസ് അസോസിയേഷന്റെ നിരവധി പുരസ്കാരങ്ങൾ മുമ്പ് സ്വന്തമാക്കിയിരുന്നു.
ആദ്യമായി ഡിജിറ്റൽ സ്കോർ കാർഡ്, വാനിഷിംഗ് സ്പ്രേ തുടങ്ങിയവ ഒക്കെ സെവൻസ് ലോകത്ത് കൊണ്ട് വന്നത് കരീബിയൻസ് ആയിരുന്നു. ഇത്തവണയും സെവൻസ് ലോകത്ത് ഇതുവരെ കാണാത്ത പല അത്ഭുതങ്ങളും തളിപ്പറമ്പിൽ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തവണ സെവൻസിലെ പ്രമുഖ 24 ടീമുകൾ തളിപ്പറമ്പിൽ എത്തും.
അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ സീസൺ ഓപ്പണറിൽ കെഎംജി മാവൂർ ഫിറ്റ്വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തി. ചെർപ്പുളശ്ശേരിയിൽ നടന്ന തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കെ എം ജി മാവൂർ ജയിച്ചത്. ഈ മത്സരം ചെർപ്പുളശ്ശേരി ടൂർണമെൻ്റിൻ്റെയും അഖിലേന്ത്യാ സെവൻസ് സീസണിൻ്റെയും തുടക്കമായി.
റിയൽ എഫ്‌സി തെന്നലയും സ്‌കൈബ്ലൂ എടപ്പാളും തമ്മിലുള്ള പോരാട്ടമാണ് നാളെ ചെർപ്പുളശ്ശേരിയിൽ നടക്കുന്നത്. കൂടാതെ, നാളെ ജിംഖാന തൃശ്ശൂരും കെഎംജി മാവൂരും തമ്മിലുള്ള മത്സരത്തോടെ തൃത്താല സെവൻസ് ടൂർണമെൻ്റിനും തുടക്കമാകും.
ആൾ കേരള സെവൻസ് ഫുട്ബോൾ ടീം മാനേജേഴ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ട് ഇന്ന് കൈമാറി. ആൾ കേരളാ സെവൻസ് ഫുട്ബോൾ ടീം മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപയുടെ DD മുഖ്യമന്ത്രിയ്ക്ക് ഇന്ന് കൈമാറി. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് ശ്രി എ.എം.ഹബീബുള്ള സീനിയർ വൈസ് പ്രസിഡന്റ് ശ്രി. യൂസഫ് ഏമാടൻ സെക്രട്ടറി ശ്രീ.പി.കൃഷ്ണൻ കുട്ടി എക്സിക്യൂട്ടിവ് അംഗം ശ്രീ.സൈനുദ്ദീൻ മാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു
അഖിലേന്ത്യാ സെവൻസ് പുതിയ സീസണ് നാളെ തുടക്കം. കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലൂടെ ആണ് സെവൻസിന്റെ പുതിയ സീസൺ തുടക്കമാകുന്നത്. നാളെ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ റിയൽ എഫ് സി തെന്നല എഫ് സി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടുന്നു. കേരളത്തിലെ പ്രമുഖ ടീമുകൾ എല്ലാം കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഭാഗമാകും.
വരും ദിവസങ്ങളിൽ മറ്റു ടൂർണമെന്റുകൾക്കും തുടക്കമാകും. അവസാന അവസാന വർഷങ്ങളേക്കാൾ ടൂർണമെന്റുകൾ ഈ സീസണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെർപ്പുളശ്ശേരി അഖിലേന്താ സെവൻസും ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസും അടുത്ത ആഴ്ചകളിൽ തുടങ്ങുന്നുണ്ട്.
കഴിഞ്ഞ സീസണിൽ 10 കിരീടങ്ങളുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു ഏറ്റവും മികച്ചു നിന്നത്. സൂപ്പർ സ്റ്റുഡിയോ, ഫിഫാ മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, സബാൻ കോട്ടക്കൽ, കെ എം ജി മാവൂർ, ലിൻഷ മണ്ണാർക്കാട്, ജിംഖാന തൃശ്ശൂർ തുടങ്ങി പ്രമുഖ ക്ലബുകൾ എല്ലാം ഈ സീസണിൽ സെവൻസ് പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇറങ്ങും.
അഖിലേന്ത്യാ സെവൻസിൽ ഇപ്പോൾ ഓഫ് സീസൺ ആണ് എങ്കിലും സെവൻസ് ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്ന് ഒരുക്കുകയാണ് പ്രമുഖ വാട്സാപ്പ് കൂട്ടായ്മ ആയ സോക്കർ സിറ്റി. അവരുടെ സോക്കേറിയൻസ് മീറ്റിന്റെ ഭാഗമായി നാളെ സെവൻസിൽ ഒരു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് നടക്കും. കഴിഞ്ഞ അഖിലേന്ത്യാ സെവൻസ് സീസണീലെ ഫാൻപോർട്ട് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ എട്ടു ടീമുകളെ പങ്കെടുപ്പിച്ചാണ് ടൂർണമെന്റ് നടക്കുന്നത്.
വണ്ടൂർ ഹിൽടോപ് ഇന്റർനാഷണൽ ടർഫ് ടൂർണമെന്റിന് ആതിഥ്യം വഹിക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, സബാൻ കോട്ടക്കൽ, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, കെ എം ജി മാവൂർ, യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത്, ഉദയ പറമ്പില്പീടിക, ഉഷ എഫ് സി തൃശ്ശൂർ എന്നീ ക്ലബുകൾ ടൂർണമെന്റിന്റെ ഭാഗമാകും.
ബാക്ക് പാസിന്റെ യൂടൂബ് ചാനൽ വഴി തത്സമയം കളി ടെലിക്കാസ്റ്റ് ചെയ്യും.
അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടും അഭിലാഷ് കുപ്പൂത്തും തമ്മിൽ ഇന്ന് ആവേശകരമായ മത്സരമാണ് നടന്നത്. റോയൽ ട്രാവൽസ് കോഴിക്കോട് ആദ്യ പകുതിയിൽ മികച്ച നീക്കങ്ങളുമായി ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ തന്നെ റാഷിദിന്റെ ക്രോസിൽ നിന്ന് ഉസ്മാൻ ആഷിഖ് മികച്ചൊരു ബാക്ക് ഫ്ലിക്കിലൂടെ ഓപ്പണിംഗ് ഗോൾ നേടി. ഈ ഗോളിൽ റോയൽ ട്രാവൽസ് ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ 45-ാം മിനിറ്റിൽ അഡബയോറിന്റെ മികച്ച ഫ്രീകിക്കിൽ നിന്ന് റോയൽ ട്രാവൽസ് ലീഡ് ഇരട്ടിയാക്കി. അഭിലാഷ് കുപ്പൂത്തിന്റെ ഗോൾ കീപ്പർ ആസ്ഗിഖ് ഉസ്മാൻ ആകും ഫ്രീകിക്ക് എടുക്കുക എന്ന് കരുതി ഗ്ലോവ് ശരിയാക്കുന്നതിന് ഇടയിൽ അഡെബയോർ കിക്ക് എടുക്കുകയും ഗോൾ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. 2-0.
2 ഗോളിന് പിറകിൽ ആയിട്ടും അഭിലാഷ് പൊരുതി. അഭിലാഷ് കുപ്പൂത്ത് 56-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി, സ്‌കോർ 2-1 ആക്കി. കളിയുടെ ശേഷിക്കുന്ന മിനിറ്റുകളിൽ അഭിലാഷ് കുപ്പൂത്തിന് സമനില ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം 2-1ന് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു.
പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ലിൻഷാ മണ്ണാർക്കാടും എഫ്‌സി തൃക്കരിപ്പൂരും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ലിൻഷ 2-0 ന് വിജയിച്ചു. കോട്ടക്കലിൽ ടൗൺ ടീമിനെതിരെ കഴിഞ്ഞ ദിവസം തോൽവി ഏറ്റുവാങ്ങിയ ലിൻഷയ്ക്ക് ഈ വിജയം ആശ്വാസമായി. ഈ വിജയത്തോടെ, തങ്ങളുടെ അവസാന 4 മത്സരങ്ങളിൽ 3ലും വിജയിച്ച ലിൻഷ നല്ല ഫോമിലാണെന്ന് തെളിയിക്കുകയാണ്. ഈ ജയത്റ്റ്ജോടെ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്കും ലിൻഷ കടന്നു. എഫ്‌സി തൃക്കരിപ്പൂർ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു.
നാളെ ടൗൺ ടീം അരീക്കോടും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലാകും പാണ്ടിക്കാട് മത്സരം. ഇരു ടീമുകളും അടുത്ത റൗണ്ടിൽ ഒരു സ്ഥാനത്തിനായി പോരാടും, ടൂർണമെന്റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ടീമുകൾ ആരാധകർക്ക് ആവേശകരമായ മത്സരം നൽകും എന്ന് പ്രതീക്ഷിക്കാം.
ഇന്നലെ സെവൻസ് ഫുട്ബോളിൽ ഏറെ ചർച്ചയായ എടപ്പാൾ സെവൻസിലെ റഫറിയിങിൽ എസ് എഫ് എയുടെ കടുത്ത നടപടി. ഇന്നലെ വിവാദ ഓഫ്സൈഡ് വിധിച്ച റഫറിയെ ഈ സീസണിൽ അഖിലേന്ത്യാ സെവൻസിൽ നിന്ന് വിലക്കാൻ ആണ് എസ് എഫ് എ തീരുമാനിച്ചിരിക്കുന്നത്. സെവൻസ് ഫുട്ബോൾ അസോസിയേഷന് കീഴിൽ നടക്കുന്ന 2023 സീസണിലെ ഒരു മത്സരവും ഈ റഫറി നിയന്ത്രിക്കില്ല എന്ന് എസ് എഫ് എ ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്നലെ എടപ്പാൾ സെമി ഫൈനലിലെ വിവാദ റഫറിയിംഗ് ആയിരുന്നു പ്രശ്നമായത്. എടപ്പാൾ സെവൻസിന്റെ രണ്ടാം പാദ സെമിയിൽ സ്റ്റുഡിയോ മലപ്പുറവും മെഡിഗാഡ് അരീക്കോടും ആയിരുന്നു നേർക്കുനേർ വന്നത്. ആദ്യ പാദത്തിൽ ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ കളി ആവേശകരമായി മുന്നേറുമ്പോൾ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് എതിരെ ടൗൺ ടീം അരീക്കോട് ഗോൾ നേടിയത്.
ഗോൾ എന്ന് ഉറച്ച നീക്കം എന്നാൽ ലൈൻ റഫറിഓഫ് സൈഡ് വിളിച്ചത് വലിയ വിവാദമായി. ഗ്യാലറിയിൽ അടക്കം പ്രതിഷേധങ്ങൾ ഉയർന്നു എങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. കളി തുടരുകയും മത്സരം ഗോൾ രഹിതമായി അവസാനിക്കുകയും ചെയ്തു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്കും മുന്നേറി.
ഓഫ്സൈഡ് വീഡിയോ;
എസ് എഫ് എയുടെ ഔദ്യോഗിക പ്രസ്താവന:
സ്നേഹം നിറഞ്ഞ SFA മെമ്പർമാരേ,
23 – 01 – 2023 ന് എടപ്പാൾ ടൂർണ്ണമെന്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം – ടൗൺ ടീം അരീകോട് സെമീ ഫൈനൽ മത്സരത്തിൽ ലൈൻ റഫറിയായ മൻസൂർ മഞ്ചേരി കാരപ്പറമ്പ് 100 % തെറ്റായ തീരുമാനത്തിൽ ടൗൺ ടീം അരി കോട് ഫൈനൽ മത്സരത്തിൽ എത്താതെ പുറത്ത് പോയ സാഹചര്യത്തിൽ ഈ റഫറിയെ ഈ സീസൺ [2022-23 ] ഒഴിവാക്കി നിർത്തുവാൻ തീരുമാനിച്ചു.
എന്ന്
പ്രസിഡന്റ് – ശ്രീ.കെ.എം ലെനിൻ
ജനറൽ സെക്രട്ടറി – ശ്രീ.മുഹമ്മദ് അഷറഫ് [ ബാവ ]
SFA ഡിസപ്ലീൻ കമ്മിറ്റി
സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ സെവൻസ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കെ ആർ എസ് കോഴിക്കോടും റിയൽ എഫ് സി തെന്നലയുൻ തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊയപ്പ ടൂർണമെന്റ് നടക്കുന്നത്. കഴിഞ്ഞ സീസണുകളൊൽ കൊയപ്പയിൽ കളി നടക്കാതിരുന്നത് സെവൻസ് ഫുട്ബോൾ പ്രേമികളെ സങ്കടത്തിലാക്കിയിരുന്നു.
ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ടൂർണമെന്റ് നടത്തുന്നത്. കൊടുവള്ളി ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. ഇത്തവണ നടക്കുന്നത് മുപ്പത്തി എട്ടാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. 2020ൽ നടന്ന അവസാന കൊയപ്പ സെവൻസ് കിരീടം നേടിയത് മെഡിഗാഡ് അരീക്കോട് ആയിരുന്നു. ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു മെഡിഗാഡ് കിരീടം നേടിയത്. ഇത്തവണയും പ്രമുഖ സെവൻസ് ടീമുകൾ എല്ലാം ടൂർണമെന്റിന്റെ ഭാഗമാകും.
ഈ സെവൻസ് സീസൺ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സ്വന്തമാക്കുകയാണ്. അവർ ഇന്ന് കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ കൂടെ കിരീടം നേടിയതോടെ അവരുടെ കിരീടത്തിന്റെ എണ്ണം നാലായി ഉയർന്നു. ഇന്ന് കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയെ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം.
ഇന്ന് തുടക്കത്തിൽ ഫിഫ മഞ്ചേരി സൂപ്പർ സ്റ്റുഡിയോക്കൊപ്പം നിന്നു എങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം സൂപ്പർ ഏറ്റെടുക്കുക ആയിരുന്നു. കല്പകഞ്ചേരി സെമി ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആയിരുന്നു സൂപ്പർ ഫൈനലിലേക്ക് എത്തിയത്. സൂപ്പർ സ്റ്റുഡിയോ ഈ സീസണിൽ കളിച്ച നാലു ഫൈനലുകളിൽ നാലിലും അവർ കിരീടം ഉയർത്തിയത്.