റിച്ചാർലിസന്റെ മാസ്മരിക ഗോൾ!! തകർപ്പൻ ജയവുമായി സ്പർസ് തുടങ്ങി


പുതിയ പ്രീമിയർ ലീഗ് സീസണിന് മികച്ച തുടക്കം കുറിച്ച് ടോട്ടനം ഹോട്ട്സ്പർ, നോർത്ത് ലണ്ടനിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗിൽ തിരികെയെത്തിയ ബേൺലിയെ 3-0ന് തകർത്തു. മത്സരത്തിലെ താരം റിച്ചാർലിസണായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ഗോളുകൾ ടോട്ടൻഹാമിന്റെ മികച്ച പ്രകടനത്തിന് അടിവരയിട്ടു.


മത്സരത്തിന്റെ പത്താം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്: ടോട്ടൻഹാമിന്റെ പുതിയ ക്രിയേറ്റീവ് താരം മുഹമ്മദ് കുഡുസ് വലത് കാലുകൊണ്ട് തൊടുത്ത മനോഹരമായ ഒരു ക്രോസ് റിച്ചാർലിസൺ ബോക്സിനുള്ളിൽ വെച്ച് സ്വീകരിച്ച് ഒരു ഹാഫ്-വോളിയിലൂടെ ബേൺലി ഗോൾകീപ്പർ മാർട്ടിൻ ഡുബ്രാവ്കയെ മറികടന്ന് വലയിലെത്തിച്ചു.

തുടക്കത്തിൽ ടോട്ടൻഹാം ആധിപത്യം പുലർത്തിയെങ്കിലും, ജോഷ് ലോറന്റ്, ജെയ്‌ഡൻ ആന്റണി എന്നിവരിലൂടെ ബേൺലി സമനില ഗോളിനായി ശ്രമിച്ചു. എന്നാൽ ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടു.


മത്സരത്തിന്റെ രണ്ടാം പകുതി ടോട്ടൻഹാമിന്റേതായിരുന്നു. 60-ാം മിനിറ്റിൽ വീണ്ടും കുഡുസ് റിച്ചാർലിസണു വേണ്ടി പന്തെത്തിച്ചു. പന്ത് അല്പം പുറകിലായിരുന്നിട്ടും, തന്റെ ലോകകപ്പ് ഹൈലൈറ്റുകൾ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു സിസർ-കിക്കിലൂടെ റിച്ചാർലിസൺ അത് ഗോളാക്കി മാറ്റി. ഈ ശ്രമം ഡുബ്രാവ്കയെ മറികടന്ന് വലയിലെത്തി, ടോട്ടൻഹാമിന്റെ ലീഡ് ഇരട്ടിയായി.

ആറ് മിനിറ്റിന് ശേഷം, ബ്രണ്ണൻ ജോൺസൺ ഒരു കൗണ്ടർ അറ്റാക്കിലൂടെ മൂന്നാം ഗോൾ നേടി. പേപ് മറ്റാർ സാർ നൽകിയ കൃത്യമായ പാസ് സ്വീകരിച്ച ജോൺസൺ, പ്രതിരോധക്കാരനെ കബളിപ്പിച്ച് ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതിനുശേഷവും ടോട്ടൻഹാം ആക്രമണം തുടർന്നു, ഡിജെഡ് സ്പെൻസ് ഡുബ്രാവ്കയെ വീണ്ടും പരീക്ഷിച്ചു.


കളിയുടെ ഗതി മാറ്റാൻ ബേൺലി പല സബ്സ്റ്റിറ്റ്യൂട്ടുകളെയും ഇറക്കിയെങ്കിലും, മിക്കി വാൻ ഡി വെൻ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരുടെ നേതൃത്വത്തിലുള്ള ടോട്ടൻഹാമിന്റെ പ്രതിരോധം ഉറച്ചുനിന്നു. ഗോൾകീപ്പർ ഗുഗ്ലിയൽമോ വികാരി ഒരു ക്ലീൻ ഷീറ്റും സ്വന്തമാക്കി.

“കോണ്ടെയുടെ തീരുമാനങ്ങൾ മനസ്സിലാകുന്നില്ല” ബെഞ്ചിൽ ഇരുത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് റിച്ചാർലിസൺ

ഇന്നലെ മിലാനെതിരെയും ബെഞ്ചിൽ ഇരുത്തിയതോടെ ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് റിച്ചാർലിസൺ പരിശീലകൻ കോണ്ണ്ടെക്ക് എതിരെ പരസ്യ പ്രസ്താവന നടത്തി. ഈ സീസണിൽ മാനേജർ അന്റോണിയോ കോണ്ടെയുടെ കീഴിൽ തനിക്ക് കളിക്കാൻ അവസരം കിട്ടാത്തതിലെ നിരാശ താരം പങ്കുവെച്ചു.

“ഞാൻ സത്യസന്ധമായി പറയാം, ഈ സീസൺ മോശമായിരുന്നു. എനിക്ക് പക്ഷെ കളിക്കണം,” റിച്ചാർലിസൺ അഭിമുഖത്തിൽ പറഞ്ഞു. “എനിക്ക് കോണ്ട്ര്യുടെ തിരഞ്ഞെടുപ്പുകൾ മനസ്സിലായില്ല. ഞാൻ ഒരു പോസിറ്റീവ് ഫോമിൽ ആയിരുന്നു. എന്നിട്ടും കോണ്ടെ എന്നെ വീണ്ടും ബെഞ്ചിലിരുത്തി” – അദ്ദേഹം പറഞ്ഞു.

സീസണിന്റെ തുടക്കത്തിൽ എവർട്ടണിൽ നിന്ന് ടോട്ടൻഹാം ഹോട്സ്പറിലേക്ക് ചേക്കേറിയ റിച്ചാർലിസൺ, കോണ്ടെയുടെ കീഴിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിലയുറപ്പിക്കാൻ പാടുപെടുകയാണ്. അവസരം കിട്ടിയപ്പോൾ തിളങ്ങാനും അവർക്ക് ആയിട്ടില്ല.

ഹെന്റമ്മോ റിച്ചാർലിസൺ! സെർബിയൻ ഡിഫൻസ് തകത്ത് ബ്രസീൽ നൃത്തമാടി!!

കാനറികൾ ഖത്തർ ലോകകപ്പ് വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സെർബിയയെ നേരിട്ട ബ്രസീൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. റിച്ചാർലിസന്റെ രണ്ടു ഗോളുകൾ ആണ് ബ്രസീൽ ജയത്തിന് കരുത്തായത്. അതിൽ ഒരു അത്ഭുത ബൈസൈക്കിൾ കിക്ക് ഗോളും ഉൾപ്പെടുന്നു.

തീർത്തും അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ബ്രസീൽ തുടക്കം മുതൽ ഇന്ന് സെർബിയൻ ഡിഫൻസിലേക്ക് പാഞ്ഞടുക്കാൻ ആണ് നോക്കിയത്. എന്നാൽ എന്നും ഓർഗനൈസ്ഡ് ആയി ഒരു ടീമെന്ന പോലെ കളിക്കുന്ന സെർബിയൻ ഡിഫൻസിനെ കീഴ്പ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. ഡീപായി ഡിഫൻഡ് ചെയ്യാൻ സെർബിയ തീരുമാനിച്ചത് കൊണ്ട് അറ്റാക്കിംഗ് തേർഡിൽ സ്പേസ് കണ്ടെത്താൻ ബ്രസീൽ പ്രയാസപ്പെട്ടു.

20ആം മിനുട്ടിൽ കസമേറോയുടെ ഒരു ലോങ് റേഞ്ചർ ആയിരുന്നു സെർബിയയെ സമ്മർദ്ദത്തിൽ ആക്കിയ ആദ്യ ഗോൾ ശ്രമം. പക്ഷെ ഗോൾ കീപ്പർ മിലിങ്കോവിച് സാവിച് പതറിയില്ല. 34ആം മിനുട്ടിൽ പക്വേറ്റയും റഫീഞ്ഞയും ചേർന്ന് നടത്തിയ നീക്കം സെർബിയൻ ഡിഫൻസ് തുറന്നു എങ്കിലും റഫീഞ്ഞയുടെ ഇടം കാലൻ ഷോട്ട് ഗോൾ കീപ്പർക്ക് നേരെ ആയത് കളി ഗോൾ രഹിതമായി നിർത്തി.

വിനീഷ്യസും നെയ്മറും നടത്തിയ അറ്റാക്കിംഗ് റണ്ണുകൾ എല്ലാം ആദ്യ പകുതിയിൽ ഫലമില്ലാത്ത റണ്ണുകളാക്കി മാറ്റാൻ സെർബിയക്ക് ആയി. ബ്രസീൽ സ്ട്രൈക്കർ റിച്ചാർലിസൺ ആകട്ടെ ആദ്യ പകുതിയിൽ അധികം പന്ത് തൊട്ടതുമില്ല.

40ആം മിനുട്ടിൽ കസമേറൊയുടെ പാസിൽ നിന്ന് വിനീഷ്യസിന് ഒരു സുവർണ്ണാവസരം ലഭിച്ചു. വിനീഷ്യസിന്റെ ഷോട്ട് പക്ഷെ ടാർഗറ്റിൽ നിന്ന് ഏറെ വിദൂരത്തേക്കാണ് പോയത്.

രണ്ടാം പകുതിയിൽ ബ്രസീൽ അവരുടെ വേഗത കൂട്ടി. 46ആം മിനുട്ടിൽ തന്നെ അവർ ഗോളിന് അടുത്ത് എത്തി. വീണ്ടും അവസരം റഫീഞ്ഞയുടെ കാലിൽ ആയിരുന്നു. ഒരിക്കൽ കൂടെ റഫീഞ്ഞയുടെ ഷോട്ട് ഗോൾ കീപ്പർക്ക് നേരെ. സ്കോർ ഗോൾ രഹിതമായി നിന്നു. പക്ഷെ രണ്ടാം പകുതിയിൽ വിനീഷ്യസും നെയ്മറും എല്ലാം ഫുൾ പവറിൽ ആയിരുന്നു. ബ്രസീൽ തുടരെ ആക്രമണം നടത്തി. 30വാരെ നിന്നുള്ള അലെക്സ് സാൻഡ്രോയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിനെ വിറപ്പിച്ചാണ് മടങ്ങിയത്.

അധികം വൈകിയില്ല ഗോൾ വരാൻ. 62ആം മിനുട്ടിൽ നെയ്മർ തുടങ്ങി വെച്ച നീക്കം വിനീഷ്യസ് കൈക്കലാക്കി ഗോളിലേക്ക് തൊടുത്തു. ആ ഗോൾ ശ്രമം സെർബിയൻ കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ടിൽ റിച്ചാർലിസന്റെ ഫിനിഷ്. സ്കോർ 1-0. റിച്ചാർലിസൺ ഈ വർഷം ബ്രസീലിനായി നേടുന്ന എട്ടാം ഗോളാണിത്.

ഇതിനു ശേഷം 70ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് സെർബിയ ഗോളിന് അരികെ എത്തി. അലിസൺ കാര്യമായി ഇടപെടേണ്ടി വരും മുമ്പ് ആ അപകടം ഒഴിവായി.

75ആം മിനുട്ടിൽ ആയിരുന്നു ഈ കളി എന്നും ഓർമ്മിപ്പിക്കപ്പെടാൻ പോകുന്ന നിമിഷം പിറന്നത്. വിനീഷ്യസ് നൽകിയ ക്രോസ് നിയന്ത്രിക്കാൻ റിച്ചാർലിസൺ ശ്രമിച്ച ആദ്യ ടച്ച് പന്ത് താരത്തിന്റെ പിറകിലാക്കി. പിന്നെ ഒന്നും ആലോചിക്കാതെ പന്ത് നിലത്ത് വീഴും മുമ്പ് ഒരു ആക്രൊബാറ്റിക് ഫിനിഷ്. ഈ ടൂർണമെന്റ് കണ്ട കാണാൻ പോകുന്ന ഏറ്റവും മികച്ച ഗോൾ!! സ്കോർ 2-0. ഇതിനേക്കാൾ മികച്ച ഗോൾ ഇനി ഈ ലോകകപ്പ് കാണുമോ എന്നത് സംശയമാണ്.

ഈ ഗോളിന് ശേഷം റിച്ചാർലിസണും വിനീഷ്യസും നെയ്മറു എല്ലാം സബ്ബായി പുറത്ത് പോയി. പകരം കളത്തിൽ എത്തിയതും സൂപ്പർ താരങ്ങൾ ആയതു കൊണ്ട് ബ്രസീലിനെ ഈ നീക്കങ്ങളും ശക്തമാക്കുകയെ ചെയ്തുള്ളൂ. കസെമേറൊയും റോഡ്രിഗോയും ഗോളിന് അടുത്ത് എത്തുന്നത് ഇതിനു ശേഷം കാണാൻ ആയി. കൂടുതൽ ഗോൾ പിറന്നില്ല എങ്കിലും കളിയിൽ അവർ അനായസം വിജയം പൂർത്തിയാക്കി

ഇനി സ്വിറ്റ്സർലാന്റും കാമറൂണും ആണ് ബ്രസീലിന് മുന്നിൽ ഗ്രൂപ്പിൽ ഉള്ളത്.

കരഞ്ഞു കൊണ്ട് സ്റ്റേഡിയം വിട്ടു റിച്ചാർലിസൺ, പരിക്ക് ലോകകപ്പ് നഷ്ടമാക്കുമോ എന്നു ആശങ്ക

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ മുൻ ക്ലബ് എവർട്ടണിനു എതിരായ മത്സരത്തിൽ കാഫിന് പരിക്കേറ്റ് ടോട്ടൻഹാമിന്റെ ബ്രസീലിയൻ താരം റിച്ചാർലിസൺ പിൻവലിക്കപ്പെട്ടിരുന്നു. തുടർന്ന് താരം സ്റ്റേഡിയത്തിൽ നിന്നു സ്ട്രക്ച്ചറിൽ ആണ് താരം പുറത്ത് വന്നത്. ഇതിനിടെ ഇ.എസ്.പി.എനു നൽകിയ അഭിമുഖത്തിൽ വളരെ വികാരപരമായി കാണപ്പെട്ട താരം ഇടക്ക് കരയുന്നത് പോലും കാണാൻ ആയി.

മുമ്പ് ഉണ്ടായ പരിക്ക് തനിക്ക് രണ്ടു മാസം നഷ്ടമാക്കിയതിനാൽ തന്നെ ഈ പരിക്കിൽ ആശങ്കയുണ്ടെന്നു താരം പറഞ്ഞു. ലോകകപ്പിൽ കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നം ആണെന്ന് പറഞ്ഞ താരം തനിക്ക് നടക്കാൻ പോലും ആവാത്ത വേദനയാണ് എന്നും കൂട്ടിച്ചേർത്തു. സ്പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട ശേഷം മാത്രമെ കൂടുതൽ പറയാൻ സാധിക്കൂ എന്നു പറഞ്ഞ താരം ലോകകപ്പിൽ ബ്രസീലിനു ആയി ഇറങ്ങാൻ തനിക്ക് ആവും എന്ന പ്രത്യാശയും പങ്ക് വച്ചു.

ഖത്തറിലേക്കുള്ള ഒരുക്കം, ഘാനയെ തകർത്ത് ബ്രസീൽ, റിച്ചാർലിസണ് ഇരട്ട ഗോളുകൾ

ഘാനയെ തകർത്ത് ബ്രസീൽ, റിച്ചാർലിസണ് ഇരട്ട ഗോളുകൾ

ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീൽ ഇന്ന് സൗഹൃദ മത്സരത്തിൽ ഘാനയെ തകർത്തു. ഫ്രാൻസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ഇരട്ട ഗോളുകളുമായി സ്പർസ് താരം റിച്ചാർലിസൺ ഇന്ന് ബ്രസീലിന്റെ താരമായി മാറി. ലോകകപ്പ ബ്രസീലിന്റെ സ്ട്രൈക്കറായി ഇറങ്ങാനുള്ള റിച്ചാർലിസന്റെ സ്വപ്നങ്ങൾക്ക് ഈ പ്രകടനം ഊർജ്ജം നൽകും.

ഇന്ന് മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ തന്നെ ബ്രസീൽ ലീഡ് എടുത്തു. 9ആം മിനുട്ടിൽ മാർക്കിനോസിലൂടെ ആയിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ. റാഫിഞ്ഞയുടെ കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. 28ആം മിനുട്ടിൽ നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് റിച്ചാർലിസൺ ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി.

ആദ്യ പകുതി അവസാനിക്കും മുമ്പ് 40ആം മിനുട്ടിൽ കിട്ടിയ ഒരു ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ റിച്ചാർലിസൺ രണ്ടാം ഗോളും നേടി. ഈ ഗോളും നെയ്മർ ആയിരുന്നു ഒരുക്കിയത്.

മത്സരത്തിന്റെ രണ്ടാം പകുതിക്ക് ആദ്യ പകുതിയുടെ ആവേശം ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ടിറ്റെ ചില മാറ്റങ്ങൾ വരുത്തി എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.

Exit mobile version