റമീസ് രാജ നാളെ പി.സി.ബി ചെയർമാനായി ചുമതലയേൽക്കും

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പ്രമുഖ കമന്റേറ്ററുമായ റമീസ് രാജ നാളെ ചുമതലയേൽക്കും. നാളെ നടക്കുന്ന ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ പ്രേത്യേക മീറ്റിംഗിലാവും റമീസ് രാജയെ പി.സി.ബി ചെയർമാനായി തിരഞ്ഞെടുക്കുക. പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ആണ് റമീസ് രാജയെ പി.സി.ബി ചെയർമാൻ സ്ഥാനത്തേക്ക് ശുപാർശ ചെയ്തത്.

നേരത്തെ പി.സി.ബി ചെയർമാനായിരുന്ന ഇഹ്‌സാൻ മാനി 3 വർഷത്തെ കാലാവധി കഴിഞ്ഞതോടെയാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഔദ്യോഗിമായി ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ റമീസ് രാജ ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പിൽ ഇടപെട്ടിരുന്നു എന്നും പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് റമീസ് രാജ എത്തുമെന്ന് സൂചന

എഹ്സാന്‍ മാനിയ്ക്ക് പിന്‍ഗാമിയായി പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് റമീസ് രാജ എത്തുമെന്ന് സൂചനകള്‍. മാനിയുടെ മൂന്ന് വര്‍ഷത്തെ കരാര്‍ സെപ്റ്റംബര്‍ 2021ൽ അവസാനിക്കുവാനിരിക്കവേയാണ് ഈ പുതിയ മാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ ആവും ഇതിൽ അന്തിമ തീരുമാനം എടുക്കുകയെന്നാണ് ലഭിയ്ക്കുന്ന വിവരം. എഹ്സാന്‍ മാനിയുടെ പ്രകടനത്തിൽ തൃപ്തിയില്ലാതത്തിനാലാണ് മാനിയുടെ കരാര്‍ പുതുക്കി നല്‍കാത്തതെന്നാണ് അറിയുന്ന വിവരം.

ഫോമിലേക്ക് ഉയ‍ര്‍ന്നാൽ രോഹിത് ശര്‍മ്മ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരട്ട ശതകം നേടും – റമീസ് രാജ

രോഹിത്ത് ശ‍‍ര്‍മ്മ ഓപ്പണിംഗിൽ ഇറങ്ങുകയും താരം ഫോമിലേക്കും ഉയര്‍ന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരം ഇരട്ട ശതകം നേടുന്നത് കാണാനാകുമെന്ന് പറ‍ഞ്ഞ് പാക്കിസ്ഥാൻ മുൻ താരം റമീസ് രാജ. താരം നിലയുറപ്പിച്ച് കഴി‍ഞ്ഞാൽ ഒരു ഇരട്ട ശതകം പ്രതീക്ഷിക്കാമെന്നും രോഹിത്തിനൊപ്പം ഗിൽ ഓപ്പൺ ചെയ്യുന്നതാകും ഇന്ത്യയ്ക്ക് നല്ലതെന്നും റമീസ് രാജ പറ‍‍ഞ്ഞു.

Rohitgill

ഇത്തരത്തിലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ടീമിനുള്ളപ്പോൾ അവ‍ര്‍ക്ക് അവസരം നൽകുന്നതാണ് ഏറ്റവും നല്ലതെന്നും അതിന്റെ ഗുണം ടീമിന് ലഭിക്കുമെന്നും റമീസ് രാജ വ്യക്തമാക്കി. രോഹിത്തിന്റെയും ശുഭ്മൻ ഗില്ലിന്റെയും ആക്രമണോത്സുക മനോഭാവം ഇന്ത്യൻ ടീമിന് അവരെ പരീക്ഷിക്കുകയാണെങ്കിൽ ഗുണമുണ്ടാകുമെന്നും തന്റെ അഭിപ്രായത്തിലിതായിരിക്കണം ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടെന്നും റമീസ് കൂട്ടിചേ‍‍ര്‍ത്തു.

ഇംഗ്ലണ്ടിനെതിരെ ഫവദ് അലമിന് ഒരു അവസരം ലഭിയ്ക്കണം – റമീസ് രാജ

ഇംഗ്ലണ്ടിനെതിരെെയുള്ള ടെസ്റ്റ് പരമ്പരയില്‍ തീര്‍ച്ചയായും ഒരു അവസമെഹ്കിലും ഫവദ് അലമിന് നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം റമീസ് രാജ. 2009ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ പാക്കിസ്ഥാന്‍ ദേശീയ ടീമിലേക്ക് താരത്തിന് പ്രവേശനം പലപ്പോഴും നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ പ്രായം താരത്തിന് അനുകൂലമല്ലാത്ത സ്ഥിതിയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് ഒരവസരം നല്‍കുന്നില്ലെങ്കില്‍ അത് നീതികേടാണെന്ന് റമീസ് വ്യക്തമാക്കി.

കളങ്കിതരായ കളിക്കാരെ ക്രിക്കറ്റിലേക്ക് തിരികെ വരേണ്ടതില്ല, അവര്‍ സ്വന്തം പലചരക്ക് കട നടത്തട്ടെയെന്ന് റമീസ് രാജ

അഴിമതിക്കാരോടുള്ള പാക് ബോര്‍ഡിന്റെ സമീപനത്തില്‍ പ്രതിഷേധം ഉയര്‍ത്തി റമീസ് രാജ. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിമതിയുടെ പേരില്‍ വിലക്ക് വാങ്ങിയ താരങ്ങള്‍ ഒട്ടനവധിയാണ്. ഇന്ത്യയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

അതേ സമയം പാക്കിസ്ഥാനില്‍ മുഹമ്മദ് അമീര്‍ വിലക്ക് കഴിഞ്ഞഅ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വന്ന സംഭവമുണ്ട്. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വിലക്ക് കഴിഞ്ഞ് വീണ്ടും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടുത്തിടെ കളിപ്പിച്ചിരുന്നു.

ബോര്‍ഡിന്റെ ഇത്തരം സമീപനങ്ങളെ വിമര്‍ശിച്ച് പല മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. അവരില്‍ ഏറ്റവും പുതിയ ആളാണ് റമീസ് രാജ. ഇത്തരം കളങ്കിതരായ കളിക്കാര്‍ പലചരക്ക് കടകളാണ് തുറക്കേണ്ടതെന്നും ക്രിക്കറ്റിലേക്ക് അവരെ മടക്കിക്കൊണ്ടുവരുവാനായി പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്‍ഗണന കൊടുക്കുന്നത് തീരെ ശരിയല്ലെന്നും പാക്കിസ്ഥാന്‍ മുന്‍ താരം റമീസ് രാജ വ്യക്തമാക്കി.

ഇത്തരം ഇളവുകളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മോശമാക്കിയതെന്ന് റമീസ രാജ പറഞ്ഞു. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വീണ്ടും ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇത് ശരിയായ കാര്യമല്ല, ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ക്കുമെന്ന് റമീസ് രാജ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി റമീസ് രാജ, കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ആവശ്യപ്പെട്ട് മുന്‍ താരം

പാക്കിസ്ഥാന്‍ ഭാവിയിലേക്കുള്ള ടീമിനെ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പുകളാണ് ടീമിന്റെ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടതെന്ന ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജ. കഴിഞ്ഞ കുറച്ച് കാലമായി മോശം കാലഘട്ടത്തിലൂടെ പോകുന്ന ടീമിന്റെ പുതിയ കോച്ചും സെലക്ടറുമായി മിസ്ബയോടും ടി20 നായകന്‍ ബാബര്‍ അസമിനോടുമുള്ള റമീസിന്റെ ഉപദേശം പുതുമുഖ താരങ്ങള്‍ക്ക് ടി20യില്‍ അവസരം നല്‍കണമെന്നാണ്.

മിക്കി ആര്‍തറിന് ശേഷം കോച്ചായി എത്തിയ മിസ്ബ ആദ്യ പരമ്പരയ്ക്ക് ശേഷം ടി20യില്‍ നിന്ന് സര്‍ഫ്രാസിനെ ഒഴിവാക്കിയിരുന്നു. പിന്നീടുള്ള പരമ്പരയില്‍ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഒഴിവാക്കിയ പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്.

ഇതിന് ശേഷവും ഫലം വ്യത്യസ്തമാകാതിരുന്നപ്പോള്‍ ഹഫീസും മാലിക്കും തിരികെ ടീമിലേക്ക് എത്തി. എന്നാല്‍ റമീസ് രാജയുടെ അഭിപ്രായത്തില്‍ ടി20യില്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടതെന്നാണ്. ടി20 ഫോര്‍മാറ്റ് തന്നെ യുവതാരങ്ങള്‍ക്കുള്ളതാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീനിയര്‍ താരങ്ങളെ ഒഴിവാക്കേണ്ട സമയം കഴിഞ്ഞുവെന്നും റമീസ് രാജ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ബോര്‍ഡും മിസ്ബയും പാക്കിസ്ഥാന്റെ ഭാവിയെ മുന്‍ നിര്‍ത്തിയുള്ള ടീം സെലക്ഷനാണ് നടത്തേണ്ടതെന്നും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിക്കുന്ന ഒട്ടനവധി പ്രതിഭകള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിലുണ്ടെന്നും റമീസ് രാജ വ്യക്തമാക്കി.

കൂറ്റന്‍ തോല്‍വി ഞെട്ടിക്കുന്നത്: റമീസ് രാജ

ക്രിക്കറ്റില്‍ പരാജയങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ യൂത്ത് ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്റെ പ്രകടനം ഞെട്ടിക്കുന്നതും പല കാര്യങ്ങളും ഇനിയും ശരിയായി വരേണ്ടതുണ്ടെന്നതിന്റെയും സൂചനയാണിതെന്നാണ് മുന്‍ പാക് താരവും ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന റമീസ് രാജ അഭിപ്രായപ്പെട്ടത്. തന്റെ ട്വിറ്ററിലൂടെ റമീസ് കുറിച്ചത് ഇപ്രകാരമാണ്.

U-19 വിഭാഗത്തില്‍ തോല്‍വികളില്‍ ദുഃഖിതരാവേണ്ടതില്ലെന്നറിയാം കാരണം ഇത് അവര്‍ക്കൊരു അനുഭവമാണ്. എന്നാല്‍ പരാജയത്തിന്റെ അളവ് ഞെട്ടിക്കുന്നതാണ്. നിലവില്‍ പാക്കിസ്ഥാനിലുള്ള യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രേണിയിലേക്കുയരാനുള്ള ശേഷിയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കൂറ്റന്‍ തോല്‍വിയുടെ പ്രതികരണമായി റമീസ് രാജ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version