ബിസിസിഐ സെലക്ഷൻ കമ്മിറ്റിയിൽ അഴിച്ചുപണി; പ്രഗ്യാൻ ഓജയെ ഉൾപ്പെടുത്തും


പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ പാനലിലെ രണ്ട് ഒഴിവുകളിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയിൽ വലിയൊരു അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നതിന്റെ സൂചനയാണിത്. മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ സൗത്ത് സോണിൽ നിന്ന് എസ് ശരത്തിന് പകരക്കാരനാകുമെന്നാണ് റിപ്പോർട്ടുകൾ.

ശരത്തിന്റെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. സെലക്ടർമാരുടെ ഈ മാറ്റം പ്രധാന ടൂർണമെന്റുകൾക്ക് മുന്നോടിയായുള്ള ബിസിസിഐയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തുന്നത്. സെപ്റ്റംബർ 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.


സൗത്ത് സോണിലെ പുതിയ അംഗത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെങ്കിലും, സെൻട്രൽ സോണിൽ നിന്ന് ആരായിരിക്കും പുതിയ അംഗമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിലെ സെലക്ടർമാരായ എസ്.എസ്. ദാസ്, സുബ്രതോ ബാനർജി എന്നിവർക്ക് ഈസ്റ്റേൺ സോണുമായി ബന്ധമുണ്ട്. എങ്കിലും സെൻട്രൽ സോൺ പ്രതിനിധിയായി ആര് വരുമെന്നോ, നിലവിലെ അംഗങ്ങളിൽ ആരെ മാറ്റുമെന്നോ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. കുറഞ്ഞത് ഏഴ് ടെസ്റ്റ് മത്സരങ്ങളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

അടുത്തിടെ ഏഷ്യാ കപ്പ് 2025-നുള്ള ടീമിനെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്.

സഞ്ജു കളി തുടർന്നിരുന്നു എങ്കിൽ രാജസ്ഥാൻ റോയൽസ് യോഗ്യത ഉറപ്പിച്ചേനെ, അമ്പയറെ വിമർശിച്ച് ഓജ

സഞ്ജു സാംസൺ ഔട്ട് എന്ന് വിധിച്ച വിവാദപരമായി തീരുമാനം ആണ് ഇന്നലെ രാജസ്ഥാൻ റോയൽസ് തോൽക്കാൻ കാരണം എന്ന് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. ഇത് ഗെയിമിൻ്റെ ഗതിയെ മാറ്റിമറിച്ചു. സമഗ്രമായ വിശകലനത്തിലൂടെ തേർഡ് അമ്ലയർ കൂടുതൽ വ്യക്തത കൈവരിക്കാമായിരുന്നുവെന്ന് ഓജ അഭിപ്രായപ്പെട്ടു.

“അത് ഒരു പ്രധാന കളിക്കാരൻ്റെ വിക്കറ്റായിരുന്നുവെന്ന് നാം ഓർക്കണം, കൂടുതൽ സമയമെടുത്ത് അത് ശരിയായി നോക്കാനുള്ള സാങ്കേതികവിദ്യ നമുക്കുണ്ടെന്ന് കൂടി മനസ്സിലാക്കണം.” ഓജ പറഞ്ഞു.

“വീണ വിക്കറ്റ് മത്സരത്തിൻ്റെ ഗതി മാറ്റി. ഹോപ്പിൻ്റെ കാൽ കയറിൽ സ്പർശിച്ചതാണോ അതോ നിഴലായിരുന്നോ എന്നതായിരുന്നു ചർച്ച. നിങ്ങൾ അത് കാണാനും വിശകലനം ചെയ്യാനും സമയമെടുത്തിരുന്നെങ്കിൽ, കൂടുതൽ വ്യക്തത ലഭിച്ചേനെ. ആ വിധി കാരണം മത്സരവും തന്റെ ടീമും അപകടത്തിലാണെന്ന് സഞ്ജുവിന് പോലും അറിയാമായിരുന്നു. അദ്ദേഹം കളിച്ചുകൊണ്ടിരുന്നെങ്കിൽ, ഇന്ന് രാത്രി അദ്ദേഹത്തിൻ്റെ ടീമിന് അവരുടെ പേരിന് അടുത്തായി ക്വാളിഫെയ്ഡ് എന്ന് എഴുതിയേനെ” ജിയോസിനിമ പ്രഗ്യാൻ ഓജ പറഞ്ഞു.

പ്രഗ്യാന്‍ ഓജ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലേക്ക്

പ്രഗ്യാന്‍ ഓജയെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍. ഐസിഎയുടെ എജിഎംലാണ് പ്രഗ്യാന്‍ ഓജയെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുവാന്‍ തീരുമാനമായത്.

ഒരു വര്‍ഷത്തേക്കാണ് കാലാവധി. ഇന്ത്യയെ 48 അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഗ്യാന്‍ ഓജ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഐപിഎലില്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കായി താരം കളിച്ചിട്ടുണ്ട്.

ലക്ഷ്മണ്‍ ഇത്ര മാത്രം ദേഷ്യപ്പെട്ട് താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല, പ്രഖ്യാന്‍ ഓജയോട് ദേഷ്യപ്പെട്ട വിവിഎസ് ലക്ഷ്മണിനെ ഓര്‍ത്ത് സുരേഷ് റെയ്‍ന

താന്‍ വളരെ അപൂര്‍വ്വമായി വിവിഎസ് ലക്ഷ്മണ്‍ ദേഷ്യപ്പെട്ട് കണ്ട ഒരു സംഭവത്തെ ഓര്‍ത്തെടുത്ത് സുരേഷ് റെയ്‍ന. 2010 മൊഹാലി ടെസ്റ്റിലാണ് സംഭവം നടക്കുന്നത്. 216 റണ്‍സ് ചേസ് ചെയ്യുന്ന ഇന്ത്യ 124/8 എന്ന മോശം അവസ്ഥയിലേക്ക് വീഴുകയും ഒമ്പതാം വിക്കറ്റില്‍ 81 റണ്‍സ് നേടി ലക്ഷ്മണ്‍ ഇഷാന്ത് ശര്‍മ്മ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയുമായിരുന്നു.

മത്സരത്തില്‍ ഇഷാന്ത് പുറത്തായ ശേഷം പ്രഖ്യാന്‍ ഓജയ്ക്കൊപ്പം വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ലക്ഷ്മണിന് സാധിച്ചു. എന്നാല്‍ ഇതിനിടെ കടുത്ത പുറം വേദന കാരണം താരത്തിന് സബ്സ്റ്റിറ്റ്യൂട്ട് റണ്ണറായി സുരേഷ് റെയ്‍നയായിരുന്നു ക്രീസിലെത്തിയിരുന്നത്. അനാവശ്യമായ ഒരു റണ്ണിന് ശ്രമിച്ച ഓജയോട് വളരെ അധികം ചൂടാവുന്ന വിവിഎസിനെ താന്‍ അന്ന് കണ്ടുവെന്നും അതിന് മുമ്പോ പിമ്പോ താന്‍ ലക്ഷ്മണിനെ ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി.

ഓജ റണ്ണൗട്ടായിരുന്നേല്‍ ഇന്ത്യ പരാജയപ്പെട്ടേനെ എന്നതാവാം ഇത്രയും അധികം വിവിഎസിനെ അരിശനാക്കിയതെന്നും തനിക്ക് തോന്നിയതായും റെയ്‍ന പറഞ്ഞു. ലക്ഷ്മണ്‍ 79 പന്തില്‍ നിന്ന് 73 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഓജയാണ് വിജയ റണ്‍സ് നേടിയത്.

പിന്നീട് പരമ്പരയില്‍ ബാംഗ്ലൂരിലെ അടുത്ത മത്സരത്തിലും ഇന്ത്യ തന്നെ വിജയം കുറിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

Exit mobile version